ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കും. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ്…
Read MoreDay: August 5, 2022
ഷോ തുടങ്ങുന്നത് 10 മണിയ്ക്ക് പടം പൊട്ടിയെന്ന് ഡീഗ്രേഡിംഗ് തുടങ്ങുന്നത് ഒമ്പതുമണിയ്ക്ക് ! രൂക്ഷമായി പ്രതികരിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്…
തന്റെ പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിനെതിരെയുള്ള ഡീഗ്രേഡിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്. പത്തു മണിയ്ക്ക് ഇറങ്ങുന്ന ചിത്രത്തിന് ഒമ്പതു മണി മുതല്‍ തന്ന ഡീഗ്രേഡിംഗ് നടത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്നും ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നതെന്നും വിഷ്ണു പറയുന്നു. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന് പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. വിഷ്ണു എഴുതി. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ…
Read Moreഅച്ഛന് അപകടം സംഭവിച്ചു ! സൊമാറ്റോ ഡെലിവറി ഏജന്റായി ഏഴു വയസുകാരന്; വീഡിയോ…
അച്ഛന് അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്. സൈക്കിളിലുള്ള കുട്ടിയുടെ ഭക്ഷണ ഡെലിവറി വീഡിയോ വൈറലായതോടെ പയ്യനെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് സൊമാറ്റോ കമ്പനി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വിഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്. പുലര്‍ച്ചെ സ്കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്. വൈകുന്നേരം ആറു മുതല്‍ 11 വരെ സ്കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു. സൈക്കിളിലാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്സ് പിടിച്ച് നില്ക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’…
Read Moreഗുണ്ടാ ബന്ധം; പോലീസുകാരുടെ സ്വകാര്യ ഫോണിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്; കോട്ടയം ജില്ലയിലെ കൂടുതൽ പോലീസുകാർ കുടുങ്ങും?
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയുമായുള്ള ബന്ധത്തിന്റെ പേരിൽ ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിനെ പാലാക്കാട് ഡിസിആർബിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ ജില്ലയിലെ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും. ചില പോലീസുകാരുടെ സ്വകാര്യ ഫോണിൽനിന്നു ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സേനയ്ക്കുള്ളിൽ കൂടുതൽ പേർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നു കാര്യം പുറത്തുവന്നത്. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ശക്തമായ നിലപാടെടുത്തതോടെയാണ് പാലക്കാട് ഡിസിആർബിയിലെ അപ്രധാന വിഭാഗത്തിലേക്ക് ശ്രീകുമാറിനെ സ്ഥലംമാറ്റിയത്. എസ്എച്ച്ഒ മുതൽ വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ഗുണ്ടയുടെ വാഹനം ഉപയോഗിച്ചവർക്കെതരിയെും അവരുടെ സൽക്കാരം കൈപ്പറ്റിയവർക്കെതിരെയും നടപടിയുണ്ടായേക്കും. ചില പോലീസുകാർക്ക് മണ്ണ്, ബ്ലേഡ്, പാറമട മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ദിവസവും പതിനായിരത്തിന് മുകളിൽ മണ്ണ് മാഫിയകളിൽനിന്നു കൈപ്പറ്റുന്ന പോലീസുകാരുമുണ്ട് ജില്ലയിൽ. കറുകച്ചാൽ പോലീസ് ആറു മാസം മുന്‍പ് മാന്തുരുത്തിയിലെ ബ്ലേഡുകാരന്റെ വീട്ടിൽ ഒൗദ്യോഗിക വാഹനത്തിലെത്തി മുന്തിയ…
Read Moreകട്ടപ്പനയിലെ കുഴൽപ്പണ വേട്ട: പിന്നിൽ വൻ കള്ളപ്പണ മാഫിയയെന്ന് സൂചന; പിടികൂടിയത് 1 കോടി 2.5 ലക്ഷം രൂപ
കട്ടപ്പന: ഒരു കോടിയുടെ കള്ളപ്പണം പിടി കൂടിയ കേസിൽ പോലീസും എൻഫോഴ്സ്മെന്റ് വകുപ്പും ഇൻകംടാക്സ് വകുപ്പും അന്വേഷണം ആരംഭിച്ചു. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു പിന്നിൽ പതിവായി കുഴൽപ്പണം കടത്തുന്ന വൻ സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംഭവത്തിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഷെബീർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി പ്രതീഷ് എന്നിവരെ പോലീസ് ഇന്നലെത്തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ഇവർ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു കോടിക്കുമേൽ കള്ളപ്പണം പിടികൂടുന്നത്. കട്ടപ്പന ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ രാവിലെ കാറിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടര ലക്ഷം രൂപ പുളിയൻമല ഹിൽടോപ്പിൽവച്ച് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കി രഹസ്യമായി ഒളിപ്പിച്ചു…
Read Moreമമത ബാനർജി ഡൽഹിയിൽ; സന്ദർശനത്തിനു പിന്നിലെ ലക്ഷ്യം? ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ
നിയാസ് മുസ്തഫപശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി സന്ദർശനം ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ. ഇന്നലെ ഡൽഹിയിലെത്തിയ മമത പാർട്ടിയുടെ ലോക്സഭ, രാജ്യസഭ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ കോണ്‍ഗ്രസ് രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സുഖേന്ദു ശേഖർ റോയിയുടെ ഒൗദ്യോഗിക വസതിയിൽ വച്ചായിരുന്നു മമതയുടെ എംപിമാരുമായുള്ള കൂടിക്കാഴ്ച. സ്കൂൾ നിയമന അഴിമതിയിൽ കുടുങ്ങിയതോടെ പാർട്ടിയിലും സർക്കാരിലും തഴയപ്പെട്ട പാർത്ഥ ചാറ്റർജിയുടെ സ്ഥാനത്തേക്ക് ഉയർന്നു വന്ന മമതയുടെ മരുമകൻ കൂടിയായ അഭിഷേക് മമതയോടൊപ്പം യോഗത്തിൽ സജീവമായി പങ്കെടുത്തിരുന്നു. എംപിമാരുമായുള്ള യോഗത്തിൽ മമത ഒരു മണിക്കൂറോളം ചെലവഴിച്ചു. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് യോഗത്തിൽ ചർച്ചയായത്. പാർത്ഥ ചാറ്റർജിയെ ഇഡി വഴി പൂട്ടിയത് തങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്ന വേളയിലാണ് മമതയുടെ ഡൽഹി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.…
Read Moreആ നടന് തയ്യാറാണെങ്കില്‍ പെട്ടെന്ന് തന്നെ വിവാഹം കഴിക്കും ! മലയാള സിനിമയില്‍ തന്റെ ക്രഷിനെ വെളിപ്പെടുത്തി ഹനാന്…
കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന് പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം…
Read Moreനടിയെ ആക്രമിച്ച കേസ്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടർ വിചാരണ നാളെ ആരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടർ വിചാരണ നാളെ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ലഭിച്ചു. വിചാരണ നടത്താൻ വനിത ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അഡീ. സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസിനെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്. ഹണി എം. വർഗീസിനു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ അങ്ങോട്ടു മാറ്റുന്നത്. അതേസമയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നു കാണിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി. കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം. കേസിൽ തുടരന്വേഷണം പൂർത്തിയാക്കി…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വോഡ്ക നല്കി പീഡിപ്പിക്കാന്‍ ശ്രമം ! ട്യൂഷന് ടീച്ചര്‍ പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന് ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന് സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന് എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലീസിനോട് പറയുകയായിരുന്നു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
Read Moreമങ്കി പോക്സ്; വിദേശത്തുനിന്ന് നെടുന്പാശേരിയിലെത്തിയ യുവാവ്;ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ആലുവ, നെടുന്പാശേരി: മങ്കി പോക്സ് ലക്ഷണവുമായി ജിദ്ദയിൽനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരസ്രവം പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതുവരെ ഇയാൾ നിരീക്ഷണത്തിലാക്കും എന്ന് അധികൃതർ അറിയിച്ചു. ഇന്നലെ അർദ്ദ രാത്രിയോടെയാണ് യുപി സ്വദേശി നെടുമ്പാശേരിയിൽ എത്തിയത്. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
Read More