രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ വികസിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന് അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍. സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു. ആകാശത്ത് വച്ച് സാങ്കേതിക പ്രശ്നങ്ങള്‍ വന്നാല്‍ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം…
Read MoreDay: August 5, 2022
ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കെല്ലാം പ്രായം ഇരുപത്തിയേഴ്; ഒരാൾ കാപ്പ നിയമ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാൾ
കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ നിരവധി കേസുകളിലെ പ്രതികൾ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സച്ചിൻസണ്‍ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഷട്ടർ കവല ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തി ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും അവരെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും, ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തു. അന്വേഷിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷക്കാലമായി ജയിലിലായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ പി.ആർ. രാജേഷ് കുമാർ, എസ്ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്,…
Read Moreമര്‍ദിച്ച് കൊലപ്പെടുത്തിയതോ, പുഴയിലേക്കുചാടി മരിച്ചതോ ? സ്വര്‍ണക്കടത്ത് കേസില്‍ ട്വിസ്റ്റ്; മരിച്ചത് സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: തിക്കോടി കടപ്പുറത്തുകണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയതെന്നു കരുതുന്ന ഇര്ഷാദിന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്. സ്വര്‍ണക്കടത്തുസംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് പുറക്കാട്ടിരിപാലത്തിനു മുകളില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടി പുഴയിലേക്കു ചാടി എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഇത് സാധൂകരിക്കുന്ന മൊഴിയാണ് നല്‍കിയത്.അപ്പോഴും പ്രതികള്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ അയച്ചു, എത്രകാലം തടവില്‍ വച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ കൂടുതല്‍ പേരെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംശയം തുടരുന്നുഅതേസമയം, മര്‍ദനം സഹിക്കാന്‍ വഴിയാതെ കാറില്‍ നിന്ന് ഇര്‍ഷാദ് ചാടിയിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നോ, കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോ എന്ന സംശയം ദുരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസ് വഴിത്തിരിവില്‍ എത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ജൂലായ്…
Read Moreനിരന്തരമായ ക്രൂരമർദനം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു; പ്രതി ശരവണൻ അറസ്റ്റിൽ
കട്ടപ്പന: ഭർത്താവിന്റെ നിരന്തരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയൻമല പളിയകുടി സുമതിയാണ് മരിച്ചത്. ഒരു മാസം മുന്‍പാണ് സുമതിക്ക് ശരവണനിൽ നിന്നും ക്രൂരമായി മർദനമേൽക്കുന്നത്. അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ഇയാൾ കുട്ടികൾക്ക് മുന്‍പിലിട്ട് സുമതിയെ മർദിക്കുകയായിരുന്നു. അവശയായ സുമതി വീട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തൊട്ടടുത്ത ദിവസം സുമതി അസ്വസ്ഥതകൾ കാണിച്ചതോടെ ഇവർ കട്ടപ്പനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ച പിന്നിട്ടിട്ടും സുമതിക്ക് ശാരീരിക അസ്വസ്ഥതകൾ മാറാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് കുമളി പോലീസ് പ്രതി ശരവണനെ ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ സുമതി മരണപ്പെട്ട തോടെ നരഹത്യക്കു കൂടി ശരവണന്റെ പേരിൽ പോലീസ്…
Read Moreരാത്രി 12 മുതല്‍ മൂന്നുമണി വരെയാണ് യുവാക്കള്‍ക്ക് എനര്‍ജി ലെവല്‍ കൂടുന്നത് ! സ്വന്തം അനുഭവം തുറന്നു പറഞ്ഞ് ലെന…
മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തി ബിഗ്സ്ക്രീനില്‍ ശ്രദ്ധേയയായ താരമാണ് ലെന. ഇതിനോടകം നിരവധി ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ലെന തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്ക്രീനില്‍ അധികവും കണ്ണീര് നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്. എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിച്ചു. ഇപ്പോഴിതാ താരം നല്കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍…
Read Moreപടിഞ്ഞാറിനെ മുക്കി കിഴക്കൻ വെള്ളം; സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി ജനങ്ങൾ
കോട്ടയം: കിഴക്കൻ മേഖലയിൽനിന്നു ഒഴുകിയെത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയെ മുക്കി. ഇതോടെ ജനജീവിതം ദുഃസഹമാക്കി. തുരുത്തുകളിലെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടി. ഇടറോഡുകളിൽ വെള്ളം ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു. റവന്യൂ, ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാന്പ് ചെയ്ത് ആളുകളെ ദുരിദാശ്വാസ ക്യാന്പുകളിലേക്കും മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ്. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിൽ മഴ ശക്തമായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുമരകം മുങ്ങുന്നു കുമരകം: കിഴക്കൻ വെള്ളം ഒഴുകിയെത്തുന്നതോടെ കുമരകത്തും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ഇതോടെ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിക്കാനും വീടുകൾക്കുള്ളിൽ വെള്ളം കയറി ദുരിതത്തിലായവരെ ക്യാന്പുകളിൽ എത്തിക്കാനും അധികൃതർ നടപടി സ്വീകരിച്ചു വരുന്നു. വാഹന ഗതാഗതം നിലവിൽ തുടരുന്നുണ്ടെങ്കിലും ഇനിയും ജലനിരപ്പ് ഉയർന്നാൽ ചെറു വാഹനങ്ങളിലെ യാത്ര അസാധ്യമാകും. തിരുവാർപ്പിലെ പല കോളനികളും വെള്ളത്തിലായി. കുമരകത്തെ…
Read Moreബന്ധുവീട്ടിൽ പോയിട്ടു വന്ന സമയത്തിനുള്ളിൽ വീട് കുത്തിത്തുറന്ന് കൊണ്ടുപോയത് 90 പവൻ; മോഷ്ടാക്കൾ അകത്ത് കടന്നത് മുൻവാതിൽ തകർത്ത്
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നു വൻ കവർച്ച. 90 പവനും 48,000 രൂപയും മോഷണം പോയി. മന്തൊണ്ടിക്കുന്ന് ശ്രീഷ്മം ശിവദാസന്റെ വീടാണു കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ബത്തേരി ടൗണിനോടു ചേർന്ന സ്ഥലത്ത് നടന്ന കവർച്ച ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴോടെ ശിവദാസനും കുടുംബവും പെരിന്തൽമണ്ണയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഇന്നലെ രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോഴാണു വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് റൂമൂകളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസിലായത്. മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണു നഷ്ടപ്പെട്ടത്. മുൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിൽനിന്നു സാധനങ്ങളെല്ലാം വലിച്ചുവാരി താഴെയിട്ടിട്ടുണ്ട്. ആഭരണങ്ങളും പണവും എടുത്തതിനുശേഷം ഇവ സൂക്ഷിച്ച കവറും…
Read Moreപേടിക്കണ്ട; ഞങ്ങൾ വരാം… വെള്ളം ഉയരുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സജ്ജരായി കടലിന്റെ മക്കൾ
സിജോ പൈനാടത്ത് കൊച്ചി: പെരിയാറും ചാലക്കുടിപ്പുഴയും പന്പയും മീനച്ചിലാറും മണിമലയാറുമെല്ലാം കരകവിഞ്ഞു ജനവാസമേഖലകളിലേക്കൊഴുകി വെള്ളപ്പൊക്ക ഭീഷണിയിലേക്കടുക്കുന്പോൾ രക്ഷാപ്രവർത്തനത്തിന് അരയും തലയും മുറുക്കി സജ്ജരായി കടലിന്റെ മക്കൾ. സംസ്ഥാനത്ത് എവിടെ വെള്ളപ്പൊക്കമുണ്ടായാലും പരാധീനതകൾ മറന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയാറായി നിൽക്കുകയാണു മധ്യകേരളത്തിലെ മത്സ്യത്തൊഴിലാളികൾ. 2018ലും 2019 ലും പ്രളയമൊഴുകിയെത്തിയ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം പശ്ചിമകൊച്ചിയിലെയും വൈപ്പിൻകരയിലെയും മത്സ്യത്തൊഴിലാളികൾ രക്ഷകരായെത്തിയിരുന്നു. തങ്ങളുടെ ഉപജീവന മാർഗമായ വള്ളങ്ങളും ചെറുവഞ്ചികളും എൻജിനുകളുമെല്ലാമായാണ് അന്ന് ദിവസങ്ങളോളം ഇവർ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്. ട്രോളിംഗ് കഴിഞ്ഞിട്ടും പ്രതികൂല കാലാവസ്ഥ മൂലം ഏറെനാളായി കടലിൽ പോകാനാവുന്നില്ലെങ്കിലും വെള്ളപ്പൊക്കംപോലുള്ള പ്രതിസന്ധികളുണ്ടായാൽ എവിടെയായാലും മുൻവർഷങ്ങളിലേപ്പോലെ വഞ്ചികളുമായി ഞങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തുമെന്നു കൊച്ചി ചെല്ലാനം ഫിഷിംഗ് ബാർബറിലെ മത്സ്യത്തൊഴിലാളികളായ പ്രവീൺ കാക്കരിയിലും മജേഷും സുരേഷും പറഞ്ഞു. അടിയന്തരഘട്ടത്തിൽ പുറപ്പെടാൻ വള്ളങ്ങളുമായി ഞങ്ങൾ തയാറായിരിക്കുകയാണ്. വള്ളങ്ങൾ കയറ്റാനുള്ള വാഹനങ്ങളും എൻജിനുകളുമെല്ലാം…
Read Moreസർക്കാർജോലികളിൽനിന്ന് പെൻഷനായ ശേഷം ഗുരുതരമായ കുറ്റകൃത്യങ്ങളിൽപെട്ടാൽ ഇനി മുതൽ പെൻഷൻ കിട്ടില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർജോലികളിൽനിന്ന് പെൻഷനായ ശേഷം ഗുരുതരമായ കുറ്റകൃത്യങ്ങളിൽപെട്ടാൽ ഇനിമുതൽ സർക്കാർ പെൻഷൻ തടയും. ഇതുസംബന്ധിച്ച് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ പെൻഷൻ തടഞ്ഞുവയ്ക്കുകയോ, പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കേരള സർവീസ് ചട്ടം ഭേദഗതി ചെയ്തത്. കെഎസ്ആർ മൂന്നാം ഭാഗത്തിൽ 2,3,59 എന്നീ ചട്ടങ്ങളിലാണ് ഭേദഗതി. വിരമിച്ച ഉദ്യോഗസ്ഥരെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തിൽ കൂടുതല്‍ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഇക്കാര്യം ജയിൽ സൂപ്രണ്ട്, എസ്എച്ച്ഒ, ജില്ലാതല നിയമ ഓഫീസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണം. ഈ പെൻഷണറുടെ വിവരം ട്രഷറി ഡയറക്ടർ ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. പെൻഷൻ വാങ്ങുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമായിരിക്കും എത്രകാലത്തേക്ക് ശിക്ഷ വേണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുക. സർവീസിലിരിക്കുന്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ…
Read More