പെണ്‍കുട്ടികളെ ഉപയോഗിച്ച് 73-കാരനായ വ്യവസായിയായ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തില്‍ യുവനടന് അറസ്റ്റില്‍. ജെപി നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു. വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പതിവായി കൈമാറിയിരുന്നു. പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ വ്യവസായിയെ അറിയിച്ചു. ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പണം നല്കിയാല് കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഇവര്‍ പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചാറ്റുകളുടെ…
Read MoreDay: August 14, 2022
ബംഗാളിലെ ഗ്രാമപ്രധാനിയുടെ മകളെ കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന് 22കാരന് ! കുടുസുമുറിയില്‍ 17കാരിയെ പൂട്ടിയിട്ടത് ഏഴു ദിവസം…
പശ്ചിമബംഗാളില്‍ നിന്ന് പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു. ബംഗാളിലെ ഒരു ഗ്രാമപ്രധാനിയുടെ മകളാണ് പെണ്‍കുട്ടി. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ കാര്യത്തില്‍ പോലീസ് പ്രതികരിക്കാനും തയ്യാറായില്ല. ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അഞ്ചുദിവസം മുമ്പ് കടയില്‍ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ…
Read Moreസല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് പത്രങ്ങള്‍ ! വാര്‍ത്താ തലക്കെട്ടുകള്‍ ഇങ്ങനെ…
പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയെ ആക്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാന് ദിനപത്രം ന്യൂയോര്‍ക്കില്‍ വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്മാന് റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. ‘ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം’ എന്നും ലേഖനത്തില്‍ പറയുന്നു. മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ ‘സല്മാന് റഷ്ദിയുടെ കഴുത്തില്‍ കത്തി’ എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. ‘നരകത്തിലേക്കുള്ള വഴിയില്‍ സാത്താന്’ എന്ന തലക്കെട്ടോടെയാണ് ഖൊറാസാന്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ പൊതുപരിപാടിക്കിടെയാണ് ഇറാന് സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ആരാധകനായ ഹാദി മാതര്‍ റുഷ്ദിയെ കുത്തിയത്.…
Read Moreകാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…
മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍…
Read Moreഎത്ര ദൂരെയാണെങ്കിലും എന്തൊക്കെ തിരക്കുണ്ടെങ്കിലും വിളിച്ച് സംസാരിക്കും ! ജിപിയെക്കുറിച്ച് മനസ്സു തുറന്ന് ദിവ്യ പിള്ള…
ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ദിവ്യ പിള്ള. മലയാളത്തിന്റെ യുവ നായകന് ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തില്‍ തുടക്കം കുറിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്.സിനിമനടി ആണെങ്കിലും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഇന്ന് പ്രിയങ്കരിയാണ് ദിവ്യ പിള്ള. മിനിസ്ക്രീന്‍ രംഗത്തുള്ളവര്‍ ആണ് നടി ദിവ്യയുടെ അടുത്ത കൂട്ടുകാരെല്ലാം തന്നെ. ഇതില്‍ ഗോവിന്ദ്…
Read Moreഓട്ടോറിക്ഷ കാറില്‍ തട്ടി ! പൊതുജനമധ്യത്തില്‍ ഓട്ടോഡ്രൈവറുടെ മുഖത്ത് 17 തവണ അടിച്ച് യുവതി; വീഡിയോ ചര്‍ച്ചയാകുന്നു…
കാറില്‍ ഓട്ടോറിക്ഷ തട്ടിയതിന് ഓട്ടോഡ്രൈവറെ പൊതുജനമധ്യത്തില്‍ 17 തവണ തല്ലിയ 35 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ഡ്രൈവറെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്കി. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. തന്റെ ഫോണും പണവും പേഴ്സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Read Moreഭര്‍ത്താവ് ഇറങ്ങിപ്പോയപ്പോള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കയറി ‘പാമ്പ്’ ! നേരെ ഓടിച്ചു കയറ്റിയത് ട്രാന്‍സ്ഫോമറിലേക്ക്; യുവതിയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറുകയും ട്രാന്‍സ്ഫോമറിലേക്ക് കാറോടിച്ചു കയറ്റുകയും ചെയ്ത മധ്യവയസ്കന് റിമാന്‍ഡില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്ലിയെ (53) ആണു സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളികളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം. വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി. മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നു വന്ന ആഷ്ലി ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി.…
Read Moreചെന്നൈയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ച് 20 കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു ! ജീവനക്കാരന് സംശയനിഴലില്‍…
ചെന്നൈയിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ശനിയാഴ്ച്ച രാവിലെയാണ് മൂന്നംഗ സംഘം ബാങ്കിനുളളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുളളവരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ലോക്കറിന്റെ താക്കോല്‍ കൈവശമാക്കി കവര്‍ച്ച നടത്തിയത്. കൊള്ളയ്ക്കു മുന്‍പു ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കി മയക്കി കിടത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷണ ശേഷം മോഷ്ടാക്കള്‍ ഇരുചക്രവാഹനത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിനു സമീപമുളള ആളുകളാണ് വിവരം പോലീസില്‍ അറിയിച്ചത്. ബാങ്കിലെ ജീവനക്കാരന് മുരുകന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് വിരലടയാളം ശേഖരിച്ചു.…
Read Moreജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്..! മനസ്തുറന്ന് ടോവിനോ
ഞാനങ്ങനെ സിനിമകളിൽ ഡാൻസ് കളിച്ചിട്ടില്ല. പ്രൈവറ്റ് ഫംഗ്ഷനുകളിലും അങ്ങനെ ഡാൻസ് കളിക്കാറില്ല. സാധാരണ ജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്. ആദ്യം തല്ലുമാലയുടെ കഥപറയുമ്പോൾ ഡാൻസിനെക്കുറിച്ചൊന്നും പറഞ്ഞില്ലായിരുന്നു. വേറൊരു രീതിയിലാണ് പറഞ്ഞത്. പിന്നെ ഒരു പാട്ടിൽ ചിലപ്പോൾ രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പ് വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഒടുവിൽ നാലു പാട്ടിൽ ഡാൻസ് ചെയ്തു. ഡാൻസ് കളിച്ച് കളിച്ച് എന്റെ രണ്ട് കാലിലെയും നഖമൊക്കെ പോയിരുന്നു. ഞാൻ ഇതിനകത്ത് സകലകലാ വല്ലഭനാണ്. പാട്ടുണ്ട്, ഡാൻസുണ്ട്, ഫൈറ്റുണ്ട്, ഓട്ടമുണ്ട് അങ്ങനെ എല്ലാമുണ്ട്. -ടോവിനോ തോമസ്
Read Moreചോദിച്ചു വാങ്ങിയ സിനിമ! എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ; കുഞ്ചാക്കോ ബോബൻ പറയുന്നു..
ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ എന്നോടു പറഞ്ഞപ്പോൾ പറ്റില്ല എന്നു പറഞ്ഞിരുന്നു. ആ സിനിമ വൻ വിജയമായി. എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. കുറേ തവണ അങ്ങനെ പറ്റിയിട്ടുണ്ട്. ടാലന്റ് ഉളളവരെ തിരിച്ചറിഞ്ഞാൽ വൈകിയാലും ഞാൻ പോയി അവരുടെ കാലുപിടിക്കും. അടുത്ത പടം എന്നെ വച്ച് ചെയ്യണമെന്നു പറഞ്ഞ് രതീഷിനോടു ചോദിച്ചുവാങ്ങിയ സിനിമയാണ് ന്നാ താൻ കേസ് കൊട്. ഇതിനു മുന്‍പു ഞാൻ ചോദിച്ചുവാങ്ങിയ സിനിമ നായാട്ട് ആണ്. എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയായി അത്. ഇതും അങ്ങനെതന്നെയാകുമെന്ന് വിശ്വാസമുണ്ട്. മുന്‍പ് നിങ്ങൾ എന്നെ കണ്ടിട്ടുള്ള രൂപത്തിലും ഭാവത്തിലുമൊന്നുമല്ല ഈ ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രം. ടീസറുകളിൽ നിങ്ങൾ അതു കണ്ടതാണ്. എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമയും കഥാപാത്രവുമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. -കുഞ്ചാക്കോ ബോബൻ
Read More