നിലവില്‍ വിവാഹിതനാണെന്ന കാര്യം വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കിയ യുവാവിന് ഹൈക്കോടതിയുടെ പിഴ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര്‍ തടവിലാക്കിയ കാമുകിയെ വിട്ടു കിട്ടാനായിരുന്നു ഹര്‍ജി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് വിവാഹിതനാണെന്നത് മറച്ചുവച്ചതിന് പിഴ ചുമത്തിയത്. ഷമീറിന്റെ കാമുകിയായ നെയ്യാറ്റിന്‍കര സ്വദേശി അഞ്ജനയെ വീട്ടുകാര്‍ തടവിലാക്കിയിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടതിയില്‍ ഹര്‍ജി പരിഗണിച്ച ശേഷമാണ് താന്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവര്‍ നല്കിയ വിവാഹമോചന ഹര്‍ജിയില്‍ കുടുംബ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഷമീര്‍ അറിയിച്ചത്. താന്‍ വിവാഹമോചനത്തിനുള്ള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി ഉടന്‍…
Read MoreDay: September 29, 2022
വെടിയുണ്ട പൊട്ടിയത് ആരുടെ തോക്കിൽ നിന്ന് ; മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നേവി കൈമാറിയ തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക്
കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽ നിന്ന് കൈമാറിയ ഇൻസാസ് വിഭാഗത്തിൽപ്പെട്ട 12 തോക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോസ്റ്റൽ പോലീസ് ഈ തോക്കുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയാണ് ഇന്നലെ തിരുവനന്തപുരത്തെ ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇവയുടെ പരിശോധനാഫലം കേസിൽ നിർണായകമാകും. അതേസമയം സംഭവദിവസം ഐഎൻഎസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഇതുവരെ 15 ഉദ്യോഗസ്ഥരുടെ മൊഴിയാണ് കോസ്റ്റൽ പോലീസ് രേഖപ്പെടുത്തിയത്. 80 നേവി ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത്. വരുംദിവസങ്ങളിലും മൊഴിയെടുപ്പ് തുടരും. സംഭവദിവസം എത്ര ആയുധങ്ങൾ ഉപയോഗിച്ചു, എത്ര തവണ വെടിയുതിർത്തു, ഉന്നം തെറ്റിയിട്ടുണ്ടോ, സ്വീകരിച്ച മുൻകരുതൽ എന്തൊക്കെയാണ് എന്നീ വിവരങ്ങളാണ് ചോദിച്ചറിയുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യൻ(70)…
Read Moreകലൂരിൽ ഗാനമേളയ്ക്കിടെ കൊലപാതകം; കർണാടകയിലേക്ക് കടന്ന പ്രതി പിടിയിൽ; കുത്താനുണ്ടായ കാരണം എന്തെന്ന് പറയാതെ മുഹമ്മദ് ഹസൻ
കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി കെ.മുഹമ്മദ് ഹസനെ ഇന്ന് രാവിലെ 9.30-ന് കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പാലാരിവട്ടം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിനുശേഷം സംസ്ഥാനം വിട്ട ഇയാളെ ഇന്നലെ കാസർഗോഡ് നിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊല ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ഇയാൾ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇന്ന് തെളിവെടുപ്പ് ഉണ്ടാകും. സംഭവത്തിനുശേഷം വയനാട് വഴി കേരള-കർണാടക അതിർത്തിയിലേക്ക് കടന്ന ഹസനെ പിടികൂടാൻ കൊച്ചി സിറ്റി പോലീസ് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു. ഇയാൾ കൊച്ചിയിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്നാണ് സൂചന. അതിനിടെ ഹസനെ കൊലപാതകത്തിന് ശേഷം കലൂരിൽനിന്നും കാറിൽ രക്ഷപ്പെടാൻ സഹായിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സിദ്ദു…
Read MoreBest Vr Sex Cams Top Sites Rating 2022 Free & Straightforward
Studio models earn only 30 p.c, but then once more they have an inclination to get extra viewers. The good news is that users pay in cash, so that you don’t should do any difficult math. If your rate is $2.00 a minute, you’ll earn $0.70 a minute. No want to fret about what token package the person bought. The one thing that you simply can’t really access on this site is personal chat or one-on-one video sessions. The fashions are outrageously sizzling and it’s not like the opposite cam…
Read Moreമെസി @ 90;മെസിയുടെ 100-ാം രാജ്യാന്തര ജയം; ഗോളടിയിൽ ലോകത്തിൽ മൂന്നാമത്
ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഗോൾനേട്ടം 90ൽ എത്തി. സൗഹൃദപോരാട്ടത്തിൽ അർജന്റീന 3-0ന് ജമൈക്കയെ കീഴടക്കിയതിൽ രണ്ട് ഗോൾ ലയണൽ മെസിയുടെ വകയായിരുന്നു. അതും മൂന്ന് മിനിറ്റിനിടെ. 86-ാം മിനിറ്റിൽ മികച്ച ഫിനിഷിംഗിലൂടെ മെസി ജമൈക്കൻ വല കുലുക്കി. 89-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നായിരുന്നു രണ്ടാം ഗോൾ. തന്ത്രപരമായി ലോ ആംഗിൾ കിക്കിലൂടെ പ്രതിരോധക്കാരുടെ ഇടയിലൂടെയായിരുന്നു മെസി രണ്ടാം ഗോൾ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 100-ാം ജയമായിരുന്നു എന്നതും ശ്രദ്ധേയം. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോ (117), ഇറേനിയൻ മുൻ താരം അലി ദേയി (109) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്തും മെസി എത്തി. 164 മത്സരങ്ങളിൽനിന്നാണ് മെസിയുടെ 90 ഗോൾ. ജമൈക്കയ്ക്ക് എതിരേ 56-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. ജൂലിയൻ ആൽവരേസിലൂടെ…
Read Moreആകാശം തെളിഞ്ഞുനിന്ന സന്ധ്യയിൽ നീലക്കടലായി കാര്യവട്ടം സ്പോർട്സ് ഹബ്
കാര്യവട്ടം: ആകാശം തെളിഞ്ഞുനിന്ന സന്ധ്യയിൽ കാര്യവട്ടം സ്പോർട്സ് ഹബ് നീലക്കടലായി മാറി. ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വിന്റി-20 ക്രിക്കറ്റ് മത്സരത്തെ തിരുവനന്തപുരം നെഞ്ചിലേറ്റി. വർഷങ്ങൾക്കുശേഷം വന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത്.ഇന്നലെ രാവിലെ മുതൽ കേരളത്തിനകത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ക്രിക്കറ്റ് ആരാധകർ കാര്യവട്ടത്തേക്ക് ഒഴുകിയെത്തി. ഇന്ത്യൻ ജഴ്സിയും ത്രിവർണപതാകയും കൈയിലേന്തിയായിരുന്നു മത്സരം കാണാനെത്തിയവരേറെയും. കുട്ടിക്രിക്കറ്റിന്റെ ആവേശം കാര്യവട്ടത്ത് അലതല്ലിയ നിമിഷങ്ങൾ. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ കാത്തു നിന്ന ആരാധകർക്കു വൈകുന്നേരം നാലരയോടെയാണ് സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കാൻ കഴിഞ്ഞത്. പൊരിവെയിലും കനത്ത ചൂടും വകവയ്ക്കാതെ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച ക്രിക്കറ്റ് പ്രേമികൾ ആർപ്പുവിളികളോടെ ഇരു ടീം അംഗങ്ങളെയും വരവേറ്റു. ആറുമണിയോടെ ഗാലറി നിറഞ്ഞു. എങ്ങും ആർപ്പുവിളികളും ആവേശവും. വൈകുന്നേരം 5.30ഓടെ ദക്ഷിണാഫ്രിക്കൻ ടീമും 5.45ന് ഇന്ത്യൻ ടീമും സ്റ്റേഡിയത്തിലേക്കെത്തി. മലയാളിതാരം സഞ്ജു സാംസണിന്റെ…
Read Moreപുറകെ നടന്ന് പ്രണയത്തിൽ വീഴ്ത്തി;പിന്നീട് ശാരീരികമായി പീഡിപ്പിച്ചു; പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ അനിയനും സുഹൃത്തും ചെയ്തതറിഞ്ഞ് ഞെട്ടി നാട്ടുകാർ
അയർക്കുന്നം: പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ അനന്തു സുരേഷ് (21), ഇയാളുടെ സഹോദരൻ ആനന്ദ് സുരേഷ് (20), അയർക്കുന്നം ചേന്നമറ്റം ഭാഗം വെട്ടിക്കപുഴ റോബിനോ രാജൻ (21) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. അനന്തു സുരേഷ് അതിജീവിതയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഇയാളുടെ സഹോദരനും സുഹൃത്തും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. സ്കൂളിൽ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി ഈ വിവരം അധ്യാപികയോട് പറയുകയും ചൈൽഡ് ലൈൻ മുഖാന്തിരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ പിടികൂടുകയുമായിരുന്നു.
Read Moreവേര്‍പിരിഞ്ഞ ഭര്‍ത്താവ് മകളെ കാണാനെത്തുമ്പോൾ ചായയും പലഹാരവും നൽകി അതിഥിയായി കണക്കാക്കണമെന്ന് കോടതി; അപ്പീൽ നൽകി യുവതി; പിന്നീട് സംഭവിച്ചത് കണ്ടോ…
ചെന്നൈ: വേർപിരിഞ്ഞ ഭർത്താവ് കുട്ടിയെ കാണാനെത്തുമ്പോൾ ചായയും പലഹാരവും നൽകി അതിഥിയായി കണക്കാക്കണമെന്ന കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഒരാൾ മറ്റൊരാളോട് എങ്ങനെ പെരുമാറണമെന്ന് നിർദേശിക്കുന്ന ഉത്തരവ് ഉചിതമല്ലെന്ന് ജസ്റ്റീസ് പരേഷ് ഉപാധ്യായയും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വിവാഹമോചനം നേടിയ ഭർത്താവ് മകളെ കാണാനനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് മക്കളുടെ മുന്നിൽ അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറണമെന്ന് ജസ്റ്റീസ് കൃഷ്ണൻ രാമസ്വാമിയുടെ ഏകാംഗ ബെഞ്ച് നിർദേശിച്ചത്. അച്ഛൻ കാണാനെത്തുമ്പോൾ ചായയും ഭക്ഷണവും നൽകണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിർദേശിച്ചിരുന്നു. പത്തുവയസ് മാത്രമുള്ള മകളുടെ മുന്നിൽവച്ച് മോശമായി പെരുമാറിയാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ വിധിക്കെതിരേ യുവതി നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻബെഞ്ച് ഉത്തരവ്. ഗുരുഗ്രാമിൽ ജോലികിട്ടിയ തനിക്ക് മുൻഭർത്താവിന് മകളെ കാണാൻ എപ്പോഴും…
Read Moreസര്‍ക്കാര്‍ സാനിറ്ററി പാഡ് നല്‍കുമോയെന്ന് വിദ്യാര്‍ഥിനി ! കോണ്ടം തരുമെന്ന് വരെ നിങ്ങള്‍ പ്രതീക്ഷിക്കുമെന്ന് ഐഎഎസ് ഓഫീസര്‍…
സാനിറ്ററി പാഡുകള്‍ വിലകുറവില്‍ നല്കാന് സര്‍ക്കാരിന് കഴിയുമോയെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് അധിക്ഷേപകരമായ മറുപടി നല്കി ബിഹാറിലെ ഐഎഎസ് ഓഫീസര്‍. കാലക്രമേണ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സര്‍ക്കാര്‍ നല്കേണ്ടിവരുമോ എന്നായിരുന്നു ഓഫീസറുടെ അധിക്ഷേപം. എല്ലാം സര്‍ക്കാര്‍ ചെയ്തുതരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസര്‍ ഹര്‍ജോത് കൗര്‍ ബംമ്ര പറഞ്ഞു. ‘സര്‍ക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നല്കാന് കഴിയില്ലേ’ എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ചോദ്യം. ‘നാളെ നിങ്ങള്‍ പറയും ജീന്‍സും തരാന്‍. പിന്നെയത് മനോഹരമായ ഷൂസുകള്‍ കൂടി തന്നുകൂടേ എന്നാവും. ക്രമേണ സര്‍ക്കാര്‍ കോണ്ടം ഉള്‍പ്പടെയുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങളും തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും’. ബംമ്ര മറുപടി നല്കി. ജനങ്ങള്‍ വോട്ട് ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ഇതിനിടെ വിദ്യാര്‍ത്ഥിനി ഓര്‍മ്മിപ്പിച്ചു. ‘ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. വോട്ട് ചെയ്യണ്ട. ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങള്‍ക്കും വേണ്ടിയാണോ’. എന്നായിരുന്നു…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പൂജാ അവധി തിരക്കിൽ റെയിൽവേയുടെ പിടിച്ചുപറി; ബർത്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടി
കൊച്ചി: പൂജാ അവധി തിരക്കിൽ യാത്രക്കാരെ കൊള്ളയടിച്ച് റെയിൽവേ. പ്രീമിയം തത്കാലിന്റെ പേരിലാണ് പിടിച്ചുപറി. കേരളത്തിലേക്കും ബംഗളൂരുവിലേക്കുമുള്ള എട്ടു ട്രെയിനുകളിൽ ഫ്ളക്സി നിരക്ക് നടപ്പാക്കി. ഒരു ബർത്തിന് മൂന്നിരട്ടി തുക നൽകണം. യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1,110 രൂപയായി. ബംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയിൽ 435 രൂപയുടെ സ്ലീപ്പറിന് 1,370 രൂപയും 1,685 രൂപയുടെ സെക്കൻഡ് എസിക്ക് 5,150 രൂപയുമായി. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16527) 144 സ്ലീപ്പർ ബർത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേർഡ് എസിയിൽ 30 ബർത്ത് ഫ്ളെക്സി നിരക്കിലാക്കി. മറ്റു ട്രെയിനുകളിലെ പ്രീമിയം തത്കാൽ ക്വാട്ട: കണ്ണൂർ-യശ്വന്ത്പുര (16528) 90 സ്ലീപ്പർ. ബംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പർ, 65 തേർഡ് എ.സി. കന്യാകുമാരി-ബംഗളൂരു (16525) 97 സ്ലീപ്പർ, 44 തേർഡ് എ.സി. എറണാകുളം-ബംഗളൂരു (12683) 132 സ്ലീപ്പർ, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ്…
Read More