തിരുവനന്തപുരം: മൂന്നു വർഷ ത്തിനുശേഷം സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് തുറന്നു. ഇന്ന് രാവിലെയാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം ജീവനക്കാർ ഗേറ്റ് തുറന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് നോർത്ത് ഗേറ്റ് എന്ന സമര ഗേറ്റ് അടച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സർക്കാരിനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം തുടർച്ചയായി സമരം നടത്തിവന്നതോടെ സമരഗേറ്റ് അടഞ്ഞുതന്നെ കിടന്നു. കന്റോണ്‍മെന്റ് ഗേറ്റ് വഴി മാത്രമാണ് നിലവിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കുന്നത്. നോർത്ത് ഗേറ്റിന് സമീപത്താണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെൽ . ഗേറ്റ് അടഞ്ഞതോടെ ഏതാനും വർഷങ്ങളായി മറ്റ് ഗേറ്റുകളിലൂടെ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്ന സാധാരണക്കാർക്ക് കടന്ന് ചെല്ലാൻ സാധിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് നോർത്ത് ഗേറ്റ് വീണ്ടും തുറന്നത്. എന്നാൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്കു മാത്രമായിരിക്കും അകത്തേക്ക് പ്രവേശനം.
Read MoreDay: March 29, 2023
തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസ്; സ്കൂട്ടർ ഓടിച്ചു ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്
തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പോലീസ്. അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിൽ ട്രയൽ റണ്‍ നടത്തുന്നത്. മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്കൂട്ടറുകള് കൊണ്ടുവന്ന് ട്രയൽ റണ്‍ നടത്തുന്നത്. വ്യക്തതയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം. സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാൻ പോലീസുമായി സഹകരിക്കും.
Read More‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’; കെ. സുരേന്ദ്രനെതിരേ കേസ്
തിരുവനന്തപുരം: ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു. പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സുരേന്ദ്രൻ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇതിനുപുറമേ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരേ പരാതി നല്‍കിയത്. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ. സുരേന്ദ്രൻ പറഞ്ഞത്.
Read Moreജാതിപ്പേര് വിളിച്ച് മേലുദ്യോഗസ്ഥയുടെ അധിക്ഷേപം ! പരാതി നല്കി മൂന്നാഴ്ചയായിട്ടും നടപടിയുണ്ടായില്ല !ആത്മഹത്യയ്ക്കു ശ്രമിച്ച് സി-ഡിറ്റ് ജീവനക്കാരി…
മേലുദ്യോഗസ്ഥ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് പരാതി നല്കി മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് സി-ഡിറ്റ് ജീവനക്കാരി ആത്മഹത്യയ്ക്കു ശമിച്ചു പരാതിക്കാരി മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ബുധനാഴ്ച കേസെടുക്കുമെന്നും മ്യൂസിയം എസ്ഐ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പരാതിക്കാരി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പതിമൂന്ന് വര്‍ഷത്തോളമായി സി-ഡിറ്റില്‍ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാര്‍ച്ച് അഞ്ചിന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ജോലി ചെയ്യുന്ന ഡിവിഷനില്‍ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയില്‍ പറയുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയില്‍ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്ട്രീയബന്ധം പോലും ഇവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓഫീസിലെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചും…
Read Moreപാർട്ടിയെ വെട്ടിലാക്കുന്ന വാമൊഴികൾ; സുരേഷ് ഗോപി വരുന്പോൾ മാത്രം അനക്കം വയ്ക്കുന്ന പാർട്ടി; ബിജെപിയെക്കുറിച്ച് ജനപക്ഷ സംസാരം ഇങ്ങനെ
വി. ശ്രീകാന്ത് ശോഭ സുരേന്ദ്രനും കെ. സുരേന്ദ്രനും തമ്മിൽ എന്താണ് പ്രശ്നം… കെ. സുരേന്ദ്രൻ അടുത്തിടെ സ്ത്രീകളെ നിരന്തരമായി വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതെന്തിന്… ഈ ചോദ്യങ്ങൾ സാധാരണക്കാർക്കിടയിൽ കിടന്ന് കറങ്ങുകയാണ്. അകത്തെ ഉള്ളുകളികൾ പുറത്ത് നിൽക്കുന്നവർക്ക് അറിയണമെന്നില്ലല്ലോ… എങ്കിലും കേരളത്തിൽ ബിജെപി എന്തുകൊണ്ട് ക്ലച്ച് പിടിക്കുന്നില്ലായെന്നുള്ളതിനുള്ള ഉത്തരം ഈ ചോദ്യങ്ങൾക്കുള്ളിൽ തന്നെയിരുന്ന് ഉത്തരം പറയുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ. സുരേന്ദ്രൻ ഇത്തിരി കൂടി പക്വത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സാധാരണക്കാർക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. ഓരോ ഇലക്ഷൻ കഴിയുന്പോഴും ബിജെപിയുടെ വോട്ട് ഷെയർ കൂടുന്നുണ്ടെന്നുള്ളത് നേരുതന്നെ. പക്ഷേ സിപിഎം വനിതാ നേതാക്കളെ പൂതനെയന്നും ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നുമെല്ലാമുള്ള സംസ്ഥാന പ്രസിഡന്റിന്റെ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ ബിജെപിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. ശോഭയെ ഒതുക്കാനോആഭ്യന്തര പ്രശ്നം എന്തു തന്നെയായാലും…
Read Moreഅതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്സിംഗ് ഓഫീസര്‍ക്കു ഭരണകക്ഷി അനുകൂല സംഘടനാ നേതാവിന്റെ ഭീഷണി; അഞ്ചംഗ സമിതി റിപ്പോര്‍ട്ട് നല്കി
കോഴിക്കോട്: അതിജീവിതയ്ക്ക് ഒപ്പം നിന്നതിനു ഭീഷണിക്കു വിധേയയായ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനം ഇന്നുണ്ടാകും. എന്‍ജിഒ യൂണിയന് നേതാവ് സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു നടപടി പ്രതീക്ഷിക്കുന്നത്. സംഭവം അന്വേഷിച്ച മെഡിസിന് വിഭാഗം മേധാവി ഡോ. പി. ജയേഷ്കുമാര്‍ അധ്യക്ഷനായ സമതി ഇന്നലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയില്‍നിന്നും അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ചീഫ് നഴ്സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും അന്വേഷണസംഘം മൊഴി എടുത്തിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നടപടി വേണമെന്നും സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഏതാനും ദിവസം മുമ്പാണ് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. സൂപ്രണ്ട് ഇത് പോലീസിനു കൈമാറാന്‍ പ്രിന്‍സിപ്പലിനു കൊടുത്തു. എന്നാല്‍, പ്രിന്‍സിപ്പല്‍ അതു പോലീസിനു കൈമാറാതെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ…
Read Moreറോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടിയിൽ കാറിടിച്ച് വഴിയാത്രക്കാരിയും കാറിലുണ്ടായിരുന്ന വീട്ടമ്മയും മരിച്ചു
ചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ വളവിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു വഴിയാത്രക്കാരിയും കാറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയും മരിച്ചു. കാർ മരത്തിലിടിച്ച് ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു.കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60) വഴി യാത്രക്കാരി പരിയാരം ചില്ലായി ദേവസിക്കുട്ടിയുടെ ഭാര്യ അന്നം (75) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ കരിപ്പായി തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ആറോടെയായിരുന്നു അപകടം. സിഎസ്ആർ പള്ളിയിലേക്കു പോകുവാൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന അന്നത്തിനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ പിന്നീടു നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വലിയ മരത്തിൽ ഇടിച്ചുകയറിയാണ് കാറിൽ യാത്ര ചെയ്തിരുന്ന ആനി മരിച്ചത്. ആനിയെയും കൂടെയുണ്ടായിരുന്ന ഭർത്താവ് തോമസിനെയും അന്നത്തിനെയും ഫയർഫോഴ്സെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നത്തിന്റെയും ആനിയുടെയും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന തോമസിനെ ഗുരുതര പരിക്കുകളോടെ രാജഗിരി ആ ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.…
Read Moreപണ്ടേ ദുര്‍ബല ! സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാന് പാര്‍ലമെന്റില്‍ ബില്‍…
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാന് സര്‍ക്കാര്‍. ചൊവ്വാഴ്ച രാത്രി പാക് പാര്‍ലമെന്റില്‍ നിയമമന്ത്രി അസം നസീര്‍ തരാര്‍ ബില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തെ രണ്ട് ജഡ്ജിമാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ്, അധികാര പരിധി വെട്ടിക്കുറയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ബില്‍ ക്യാബിനറ്റ് ചര്‍ച്ച ചെയ്തതിന് ശേഷമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതിക്ക് മുന്നിലുള്ള എല്ലാ കേസുകളിലും അപ്പീലുകളിലും ചീഫ് ജസ്റ്റിസും മുതിര്‍ന്ന രണ്ട് ജഡ്ജിമാരും അടങ്ങിയ ഒരു ബെഞ്ച് പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യും. സുപ്രീംകോടതി സ്വമേധയ കേസെടുത്ത് വിധി പറഞ്ഞ സംഭവങ്ങളില്‍ 30 ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവസരം ഒരുക്കുമെന്നും ബില്ലില്‍ പറയുന്നു.
Read Moreസമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച അട്ടപ്പാടി മധു കൊലക്കേസ്; അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിൽ വിധി നാളെ
സ്വന്തം ലേഖകൻ പാലക്കാട് : കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അട്ടപ്പാടി മധു കൊലക്കേസിലെ വിധി നാളെ. സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റത്തിന് കൊലപ്പെടുത്തിയ കേസിലാണ് മണ്ണാർക്കാട് എസ് സി-എസ്ടി കോടതി നാളെ വിധി പറയുക. അപൂർവതകൾ നിറഞ്ഞ വിചാരണ നടപടികൾക്ക് ഒടുവിലാണ് കേസിൽ വിധി പറയുന്നത്. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അസാധാരണ നടപടിയും കേസിൽ ഉണ്ടായി . പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ ഏറെ വൈകിയാണു വിചാരണ ആരംഭിച്ചത്. കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത നിയമ പ്രശ്നങ്ങളിലൂടെയാണ് മധു വധക്കേസ് കടന്നുപോയത്. ഹൈക്കോടതി ജാമ്യം നൽകിയ പ്രതികളുടെ ജാമ്യം മണ്ണാർക്കാട് എസ്എസ്ടി കോടതി റദ്ദാക്കിയ അപൂർവത മധു കേസിന് ഉണ്ടായി. പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ 12…
Read Moreലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; ഉത്തരവ് ഇറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും കേരള ഹൈക്കോടതി തടഞ്ഞിരുന്നു. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിലുള്ളത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്വി, കെ.ആർ. ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരേ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിയും ഇതോടൊപ്പം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.…
Read More