കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുതിയ ഹൈവേ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത ഹൈവ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ രാജ്യത്തിന്റെ വിവിധ കോണുകളെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്നമായിരുന്നു. റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര് തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം…
Read MoreDay: April 11, 2023
ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…
ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. മാള പോലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreഅരിക്കൊമ്പന് വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നതെന്ന് ഇ.പി.ജയരാജന്
കണ്ണൂര്‍: അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നെന്ന് ഇ.പി പറഞ്ഞു. വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. കോടതി ഇടപെടലുകളില്‍ ജനങ്ങളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ടെന്നും ഇ.പി. കൂട്ടിചേർത്തു. അതേസമയം ഇടുക്കിയിലെ ജനവാസമേഖലയില്‍ ഇന്നും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് ആന തകര്‍ത്തു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
Read Moreലക്ഷ്മിപ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്തു ! വെളിപ്പെടുത്തലുമായി മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പിതാവ്…
പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരേ യുവതി ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന് എങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില്‍ നിന്നും മകന് മുക്തനായിട്ടില്ല. പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരെ ക്വൊട്ടേഷന്‍ നല്കിയ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും…
Read Moreകാഴ്ച പരിമിതരുടെ ക്രിക്കറ്റ്: ആദ്യ ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി സാന്നിധ്യം
ഭോപ്പാല്‍: കാഴ്ച പരിമിതരുടെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം. തൃശൂര്‍ പൂക്കോട് സ്വദേശിനി സാന്ദ്ര ഡേവിസ് ആണ് 17 അംഗ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്. സാധ്യതാ പട്ടികയില്‍ രണ്ട് മലയാളി താരങ്ങളുണ്ടായിരുന്നെങ്കിലും ഭോപ്പാലില്‍ നടന്ന സെലക്ഷന് ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രയ്ക്ക് തുണയായത്. നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര. ഇതാദ്യമായാണ് കാഴ്ച പരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. മധ്യപ്രദേശുകാരിയായ സുഷ്മ പാട്ടേല്‍ ആണ് ടീം ക്യാപ്റ്റന്‍. കര്‍ണാടകയില്‍ നിന്നുള്ള ഗംഗവാ നീലപ്പ ഹരിജന്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ 25 മുതല്‍ 30 വരെ കാഠ്മണ്ഡുവില്‍ നടക്കുന്ന നേപ്പാളിനെതിരെയുള്ള പരമ്പരയിലാണ് കാഴ്ചപരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അരങ്ങേറുന്നത്.
Read Moreകിടപ്പറയില്‍ കടന്നുവന്ന ‘ആത്മാവിനെ വിവാഹം ചെയ്ത’ സ്ത്രീയ്ക്ക് ഇപ്പോള്‍ വിവാഹമോചനം വേണം ! പ്രേത ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് യുവതി
പല വിചിത്രമായ വാര്‍ത്തകളും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡ് വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡോയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. 2022 ഹാലോവീനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയില്‍ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം നടന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തന്റെ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഇവര്‍ എഡ്വാര്‍ഡോയെ ‘കണ്ടുമുട്ടിയത്’ ആദ്യ കണ്ടുമുട്ടലില്‍ തന്നെ ശക്തമായ ബന്ധം അനുഭവപ്പെട്ടുവെന്നു പറഞ്ഞ ഇവര്‍ അഞ്ചുമാസത്തിനു ശേഷം വിവാഹമുറപ്പിക്കുകയായിരുന്നു. വെയില്‍സിലെ ബാരി ഐലന്‍ഡില്‍ അവര്‍ ഹണിമൂണ്‍ ആഘോഷിക്കാനും പോയി. എന്നാലിപ്പോള്‍ ബ്രോക്കാര്‍ഡ് വിവാഹമോചനം ആഗ്രഹിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റോക്കര്‍ ബ്രോക്കാര്ഡും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവ് ഇപ്പോള്‍ അവരെ പിന്തുടരുന്നതായാണ് ആരോപണം തന്റെ ജീവിതത്തില്‍ നിന്ന് അവനെ ഒഴിവാക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു മന്ത്രവാദിയെ…
Read Moreഅപ്പോഴാണ് സ്ത്രൈണഭാവമുള്ള, ബാല്യവും കൗമാരവും കൈവിടാത്ത മുഖവുമായി അയാള്‍ കയറിവരുന്നത് ! ഒരു ലേഡീസ് കുടയും പിടിച്ചിരുന്നു; ഫാസില്‍ പറയുന്നതിങ്ങനെ…
1980 ഡിസംബര്‍ മാസത്തില്‍ റിലീസ് ചെയ്ത ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭാവന മോഹന്‍ലാല്‍ എന്ന നടനായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ മഞ്ഞില്‍വിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസില്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരേന്ദ്രന് എന്ന വില്ലനാണ് കഥ എഴുതുമ്പോള്‍ തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന്‍ മനസില്‍ പറഞ്ഞിരുന്നെന്നുമാണ് ഫാസില്‍ പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ആണ് ഫാസില്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന് ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകന് ആയിരുന്ന സിബി മലയിലും ആയിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെപി ഉമ്മര്‍ ആയിരുന്നു. വില്ലനെ കുറിച്ച്…
Read Moreഒരു സീന്‍ കണ്ടിട്ടു പോകാന്‍ ലോഹി പറഞ്ഞു കേട്ടാണ് അവിടെയെത്തിയത് ! അവളുടെ അഭിനയം കണ്ട് താന്‍ തരിച്ചിരുന്നു പോയെന്ന് സത്യന് അന്തിക്കാട്
കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ എക്കാലവും പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് സത്യന് അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന് മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടോയെന്ന് സംശയമാണ്. തന്നെ ഏറെ ആകര്‍ഷിച്ച ഒരു നടിയെക്കുറിച്ച് സത്യന് അന്തിക്കാട് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്റെ പ്രിയ നടി ലേഡി സൂപ്പര്‍സാറ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാണ് സത്യന് അന്തിക്കാട് പറഞ്ഞത്. ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന് മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സല്ലാപത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ലോഹിതദാസ് വിളിച്ചതു പ്രകാരം സെറ്റില്‍ പോയപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെ കുറിച്ചായിരുന്നു ആ തുറന്നു പറച്ചില്. മഞ്ജു വാര്യര്‍ മിടുക്കി ആണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതദാസ് പറഞ്ഞിരുന്നതായി…
Read Moreവരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും ! പ്രായം 43 ആയെന്നും വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ടെന്നും നടി നന്ദിനി…
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നന്ദിനി എന്ന കൗസല്യ. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങള്‍ ആയിരുന്നു മലയാളത്തില്‍ ലഭിച്ചത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, കരുമാടിക്കുട്ടന്, സുന്ദര പുരുഷന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ മനംകവര്‍ന്നു. പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും നടി വെന്നിക്കൊടി പാറിച്ചു. തമിഴില്‍ 30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടി നന്ദിനി കൗസല്യ എന്ന പേരിലാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അറിയപ്പെട്ടിരുന്നത്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അതേ സമയം നന്ദിനിക്ക് പ്രായം 43 ആയെങ്കിലും ഇതുവരെയും നടി…
Read Moreഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന XBB.1.16 എന്ന ഒമിക്രോണ്‍ വകഭേദം അതീവ അപകടകരം ! ആന്തരികാവയവങ്ങള്‍ തകര്‍ക്കും…
ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന് നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്.. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ…
Read More