തൃശൂര്‍ കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്‍സ്. കോര്പ്പറേഷന് സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പനമുക്ക് സ്വദേശിയായ സന്ദീപ് എന്നയാളില്‍ നിന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്.
Read MoreDay: June 5, 2023
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ പ്രതിഛായ നോക്കാതെ പ്രതിരോധിക്കം; റിയാസിന്റെ പ്രസ്താവന പാർട്ടി നിലപാടാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ പ്രതിഛായ നോക്കാതെ പ്രതിരോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന പാർട്ടി നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ നിലവിൽ മന്ത്രിമാർ പ്രതിരോധിക്കുന്നുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്. അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പരാമർശം. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു റിയാസിന്റെ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും…
Read Moreകളിക്കുന്നതിനിടെ മുറ്റത്തെത്തിയ ‘പാമ്പിനെ ചവച്ചരച്ചു തിന്ന്’ മൂന്നു വയസുകാരന് ! പിന്നീട് സംഭവിച്ചത്…
കൈയ്യില്‍ കിട്ടുന്നതെന്തും വായിലാക്കുന്ന സ്വഭാവമാണ് കുട്ടികളുടേത്. അത്തരത്തിലുള്ളതും എന്നാല്‍ ഞെട്ടിക്കുന്നതുമായ ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത് മൂന്ന് വയസുകാരന് പാമ്പിനെ ചവച്ചരച്ചു തിന്നു എന്നതാണ് വാര്‍ത്ത. ഉത്തര്‍പ്രേദശിലെ ഫാറൂഖ്ബാദ് ജില്ലയിലെ മദ്നാപൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. പരിഭ്രാന്തരായ മാതാപിതാക്കള്‍ ചത്തപാമ്പിനെ ബാഗിലാക്കി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 24 മണിക്കൂര്‍ നീരീക്ഷണത്തിന് ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിനേശ് കുമാറിന്റെ മകന് ആയൂഷിന്റെ നിലവിളി കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. അവന് പാമ്പിനെ ചവച്ചരയ്ക്കുന്നത് കണ്ട് മുത്തശ്ശി ആദ്യം ഞെട്ടിയെങ്കിലും വായില്‍ നിന്ന് അതിനെ പുറത്തെടുക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ എത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുന്നതിനായ ചത്തപ്പാമ്പിനെ ഒരു പോളിത്തീന്‍ ബാഗില്‍ ആക്കി എടുക്കുകയും ചെയ്തു. കുട്ടി സുഖമായിരിക്കുന്നതായും ആശുപത്രിയില്‍ നിന്ന്…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; മാരകായുധവുമായി ആക്രമണം നടത്തി ആറംഗസഘം; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് മാന്നാർ പോലീസ്
മാന്നാർ: മദ്യപിക്കാൻ പണം ചോദിച്ച് നൽകാത്തതിനെ തുടർന്ന് മാരകായുധവുമായി ആക്രമണം നടത്തി പിടിയിലായവർ നിരവധി കേസുകളിലെ പ്രതികൾ. ഗുണ്ടാലിസ്റ്റിൽ ഉൾപ്പടെയുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറംഗ സംഘം പണം നൽകാഞ്ഞതിനെ തുടർന്ന് മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ ആറംഗ സംഘത്തെ പോലിസ് പിടികൂടി റിമാൻഡ് ചെയ്തു. ചെന്നിത്തല പഞ്ചായത്ത് കാരാഴ്മ പൗവത്തിൽ ജി സുനിൽ (40), വാര്യത്ത് വീട്ടിൽ സിജി (38), കാരാഴ്മ കിഴക്ക് പൂയ്യപ്പള്ളിൽ ജെ ജോൺസൺ (39), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണി ബോസ് – 38), ഒരിപ്രം ദ്വാരകയിൽ ബിബിൻ (35), ഒരിപ്രം കണ്ടത്തിൽ വീട്ടിൽ ആർ. ഷിബു (35) എന്നിവരെയാണ് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. വിദേശത്ത് ജോലിക്കു ശേഷം അവധിക്ക് നാട്ടിലെത്തിയ വലിയകുളങ്ങര പൈനുംമൂട്ടിൽ ഗോപാലകൃഷ്ണൻ (45)…
Read Moreഹോസ്റ്റലില്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തു ! കൂട്ടത്തല്ലിന്റെ വീഡിയോ വൈറല്‍…
സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളുമായി 33 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. സര്‍വകലാശാല ക്യാംപസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 33 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇരുഭാഗത്ത് നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Moreറാന്നിയിൽ വിദ്യാര്‍ഥിയുടെ മൃതദേഹം കിണറ്റില്‍; ബന്ധുവീട്ടിലേക്ക് പോയ ആഷിക് എങ്ങനെ കിണറ്റിൽപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
റാന്നി: പുതുശേരിമലയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിനു സമീപത്തെ കിണറ്റില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. റാന്നി അങ്ങാടി അലങ്കാരത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന് മുഹമ്മദ് ആഷികിനെയാണ് (16) മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ രാത്രി എട്ടിന് ബന്ധുവീട്ടില്‍ പോകാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നു പറയുന്നു. രാവിലെയായിട്ടും മുഹമ്മദ് ആഷികിനെ കാണാത്തതിനേ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പുതുശേരിമലയിലെ ആള്‍ത്താമസം ഇല്ലാത്ത കിണറ്റില്‍ കണ്ടെത്തിയത്. ഇടക്കുളം ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ആഷിക്. റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു മൃതദേഹം പുറത്തെടുത്ത് റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. കുട്ടി രാത്രിയില്‍ ഈ സ്ഥലത്ത് എത്തിയതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
Read Moreവീണ്ടും പിടിയിൽ; അരിക്കൊമ്പനു മയക്കുവെടിവച്ച് തമിഴ്നാട്; ആനയെ ഉള്ക്കാട്ടിലെത്തിച്ചു തുറന്നു വിടാനാണു തീരുമാനം
തൊടുപുഴ: അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവച്ചു. പിടികൂടിയ ആനയെ ഉള്ക്കാട്ടിലെത്തിച്ചു തുറന്നു വിടാനാണു തീരുമാനം. തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍നിന്നു നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവച്ചത്. തേനിയ്ക്കടുത്ത് പൂശാരംപെട്ടിയ്ക്കടുത്തു വച്ച് രാത്രി 12.30നാണ് ആനയെ മയക്കുവെടി വച്ചത്. മയക്കുവെടി വച്ച കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി തിരുനല്‍വേലിയിലേക്കു കൊണ്ടുപോകുകയാണ്. കാരയാര്‍ ഡാമിനു സമീപം വനമേഖലയില്‍ ആനയെ തുറന്നു വിടുമെന്നാണു സൂചന. ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്നതിനാല്‍ ആനയെ തുറന്നുവിടുന്ന സ്ഥലത്തെ സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഒരാഴ്ചത്തെ കാത്തിരിപ്പിനു ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ജനവാസ മേഖലയിലേക്കിറങ്ങിയ ഉടനെ വെടി വയ്ക്കുകയായിരുന്നു. രണ്ടു ഡോസ് മയക്കുവെടിയാണ് വച്ചത്. ലോറിയില്‍ വച്ച് ബൂസ്റ്റര്‍ ഡോസും നല്കി. ലോറിയില്‍ തുമ്പിക്കൈ പുറത്തിട്ട് ശൗര്യം കാട്ടിയതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. മൂന്നു കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്. അരിക്കൊമ്പന്…
Read Moreപാര്‍ട്നര്‍ മരിച്ചു പോയാലും ഫിസിക്കല്‍, ഇമോഷണല്‍ നീഡ്സ് ഒന്നും തീരില്ല ! തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രന്…
ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രുതി രാമചന്ദ്രന്. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സണ്‍ഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇതിനിടെ ഡിയര്‍ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രന്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ നീരജയെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രുതി. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ നോ പറയാന്‍ തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്. തനിക്ക് പെട്ടെന്ന് നീരജയിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന…
Read Moreഅതിവേഗത്തിൽ ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറി; ഓട്ടുരുളിയും നാല് പേരും പോലീസ് വലയിൽ; ഓട്ടോയിൽ കയറിയ കള്ളന്മാരെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതിങ്ങനെ…
തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നു ഓട്ടുരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സഹോദരങ്ങളുൾപ്പടെയുള്ള നാലംഗ സംഘത്തെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ തൊടുപുഴ പോലീസ് പിടികൂടി. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് നെച്ചുകുഴി കുഴിന്പാടത്ത് ഷമീർ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കൽ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യൻ ഓവർസീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. മോഷ്ടിച്ച ഓട്ടുരുളി വില്പന നടത്താൻ കൊണ്ടുപോകുന്നതിനായാണ് പ്രതികൾ നഗരത്തിൽനിന്നു ഓട്ടോറിക്ഷ വിളിച്ചത്. വലിയ ഓട്ടുരുളിയാണ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. ഇതിനിടെ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോഡ്രൈവർ വാഹനം സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് വിവരം പറഞ്ഞു. തുടർന്ന പോലീസ്…
Read Moreഹരിത ‘ഭാവന’ നിരീക്ഷണം..!
ഹരിത ‘ഭാവന’ നിരീക്ഷണം..! നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ക്കു പ്രകൃതിയുടെ ബുദ്ധിയില്‍ ഒരു പച്ചപ്പ്. റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ കാമറകൾ പരിസ്ഥിതി ദിനത്തില്‍ മിഴി തുറക്കുമ്പോൾ ഇതാ ഒരു ഹരിതചിത്രം. പാലാ- രാമപുരം റോഡില്‍ മാര്‍ക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന എഐ കാമറ കാടുകയറിയ നിലയില്‍. – ദീപിക.
Read More