തൃശൂര്‍: സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പിവെള്ള വില്പനയ്ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നതാണു കാരണം. സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണമെന്നും വെയിലത്തു നിർത്തിയിടുന്ന വാഹനങ്ങളിൽ കുപ്പിവെള്ളം സൂക്ഷിക്കരുതെന്നും നിർദേശിച്ചു. പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം, ജ്യൂസുകൾ, കോളകൾ തുടങ്ങിയവയിൽ കൂടുതൽ സമയം സൂര്യപ്രകാശമേറ്റാൽ നേരിയ തോതിൽ പ്ലാസ്റ്റിക് വെള്ളത്തിൽ അലിഞ്ഞിറങ്ങും. തു കഴിക്കുന്പോൾ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്കു വഴിയൊരുക്കുമെന്നാണു മുന്നറിയിപ്പ്. ഇത്തരം പാനീയങ്ങൾ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്. നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്ര നിർബന്ധമാണ്. പ്ലാസ്റ്റിക് കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
Read MoreDay: March 14, 2024
ഉത്സവലഹരി ആകാശത്തോളം…
ഉത്സവലഹരി ആകാശത്തോളം… കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവലിന്റെ ആകാശയൂഞ്ഞാൽ തയാറാക്കുന്ന തൊഴിലാളികൾ. -ജോണ്‍ മാത്യു.
Read Moreഭീതിയില്ലാതെ വാർധക്യകാലം; കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം…ശീലമാക്കാം
മതിയായ അളവിൽ കാൽസ്യം ശരീരത്തിലെത്തണം നാഷണൽ അക്കാദമി ഓഫ് സയൻസസ്, എൻജിനിയറിംഗ് ആൻഡ് മെഡിസിൻ മുതിർന്നവർക്ക് പ്രതിദിനം കുറഞ്ഞത് 1,000 മില്ലിഗ്രാം (mg) കാൽസ്യം ശുപാർശ ചെയ്യുന്നു. 51 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കും 71 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കും പ്രതിദിനം ശുപാർശ ചെയ്തിരിക്കുന്നത് 1,200 മില്ലിഗ്രാം കാൽസ്യമാണ്. പാലുൽപ്പന്നങ്ങൾ, ബ്രൊക്കോളി, സാൽമൺ, ടോഫു എന്നിവ കാൽസ്യത്തിന്റെ ഭക്ഷണ സ്രോതസുകളിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നതു ബുദ്ധിമുട്ടാണെങ്കിൽ, കാൽസ്യം സപ്ലിമെന്റുകളെക്കുറിച്ച് വൈദ്യോപദേശം തേടാം. മതിയായ അളവിൽ വിറ്റാമിൻ ഡി നേടുക. വിറ്റാമിൻ ഡിയുടെ ശുപാർശിത പ്രതിദിന ഉപഭോഗം 70 വയസിനു താഴെയുള്ള മുതിർന്നവർക്ക് 600 IU(ഇന്റർനാഷണൽ യൂണിറ്റ്) ഉം 70 വയസിനു മുകളിലുള്ളവർക്ക് 800 IU ഉം ആണ്. ധാരാളം ആളുകൾക്ക് സൂര്യപ്രകാശത്തിൽ നിന്ന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ലഭിക്കുന്നു. ട്യൂണ,…
Read Moreമനുഷ്യജീവന് ഭീഷണി; ആക്രമണകാരികളായ വിദേശനായകൾക്ക് ഇന്ത്യയിൽ വിലക്ക്; റോട്ട്വീലേഴ്സ് ഉൾപ്പെടെ 23 ഇനം നായ്ക്കൾക്കാണ് നിരോധനം
ന്യൂഡൽഹി: ആക്രമണകാരികളായ വിദേശനായകളെ വിൽക്കുന്നതും വളർത്തുന്നതും കേന്ദ്രസർക്കാർ നിരോധിച്ചു. പിറ്റ് ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസിലേരിയോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കംഗൽ, വിവിധ ഷെപ്പേർഡ് നായ്ക്കൾ, ടോൺജാക്ക്, ബാൻഡോഗ്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അക്കിറ്റ, മാസ്റ്റിഫ്സ്, റോട്ട്വീലേഴ്സ്, റോഡേഷ്യൻ റിഡ്ജ്ബാക്ക്, ചെന്നായ നായ്ക്കൾ, കാനറിയോ, അക്ബാഷ്, മോസ്കോ ഗാർഡ്ഡോഗ് തുടങ്ങിയ ഇനങ്ങളെയാണ് നിരോധിച്ചത്. മനുഷ്യജീവന് ഭീഷണിയായ ഇത്തരം ഇനങ്ങളുടെ വിൽപ്പന, പ്രജനനം, സൂക്ഷിക്കൽ എന്നിവയ്ക്ക് ലൈസൻസുകളോ അനുമതികളോ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് മൃഗസംരക്ഷണ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തെഴുതി. മൃഗസംരക്ഷണ കമ്മീഷണർ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയും ഇത്തരം നായ്ക്കളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ശിപാർശ ചെയ്തു. ചില ഇനം നായകളാൽ കുട്ടികളും പ്രായമായ പൗരന്മാരും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിൽനിന്നു…
Read Moreഉറങ്ങാൻ കിടന്നത് വീട്ടിൽ; പുലർച്ചെ മകൻ കണ്ടത് കടയ്ക്കുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ അമ്മയെ; നാട്ടുകാർ പറയുന്നതിങ്ങനെ
കൊച്ചി: വീടിനോട് ചേര്‍ന്നുള്ള കടയില്‍ വൃദ്ധയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നെട്ടൂര്‍ പുത്തന്‍വീട്ടില്‍ മോളി ആന്റണി(60)യെയാണ് ഗുരുതരാവസ്ഥയില്‍ മരട് പോലീസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു മാസം മുമ്പാണ് സോഡിയം കുറയുന്നത് ഉള്‍പ്പെടെയുള്ള രോഗാവസ്ഥയെ തുടര്‍ന്ന് മോളിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിനുശേഷം ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി മരട് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 12.30 ന് നെട്ടൂര്‍ ശിവക്ഷേത്രത്തിനു വടക്കുവശത്തായിരുന്നു സംഭവം. കടയോടു ചേര്‍ന്നുള്ള പഴയ വീട്ടില്‍നിന്ന് അടുത്തിടെയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം മോളിയും മകനും കുടുംബവും കടയ്ക്ക് സമീപത്തു തന്നെ പുതിയതായി നിര്‍മിച്ച വീട്ടിലാണ് ഉറങ്ങാന്‍ കിടന്നത്. ഇതിനിടയ്ക്ക് ആ പ്രദേശത്ത് രണ്ടു തവണ കറന്റു പോകുകയുണ്ടായി. മകന്…
Read Moreവല്ലാത്തൊരു വിധിയിത്… റസ്റ്ററന്റിൽ സാമ്പാറിനെച്ചൊല്ലി തർക്കം; സൂപ്പർവൈസർ കൊല്ലപ്പെട്ടു അച്ഛനും മകനും അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ സാമ്പാറിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പല്ലാവരം പമ്മൽ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റസ്റ്ററന്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുൺ (30) ആണ് മരിച്ചത്. സംഭവത്തിൽ ശങ്കർ (55), മകൻ അരുൺ കുമാർ (30) എന്നിവർ അറസ്റ്റിലായി. അച്ഛനും മകനും റസ്റ്ററന്റിലെത്തി ഭക്ഷണം പാഴ്സൽ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാഴ്സലിൽ വയ്ക്കാൻ അധിക സാമ്പാർ ആവശ്യപ്പെട്ടെങ്കിലും റസ്റ്ററന്റ് ജീവനക്കാർ തയാറായില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ അച്ഛനും മകനും ചേർന്ന് റസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. വഴക്ക് തടയാൻ ശ്രമിച്ചപ്പോഴാണ് അരുണിന് മർദനമേറ്റത്. ബോധരഹിതനായ ഇയാളെ ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
Read Moreട്രാപ്പിലാക്കുന്ന വാട്സ്ആപ്പ് കോള്‍; ഹണിട്രാപ്പിനെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: സംസ്ഥാനത്ത് അറിഞ്ഞും അറിയാതെയുമൊക്കെ ഹണിട്രാപ്പില്പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അപരിചിതരുടെ വാട്സാപ്പ് വീഡിയോ കോള്‍ ട്രാപ് ആകുമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്നാണ് പോലീസ് നിര്‍ദേശം. നമ്മള് കോള്‍ എടുത്താലുടന്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യത ഏറെയാണ്. വിളിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പണം ചോദിക്കുന്നതിനൊപ്പം സമ്മര്‍ദത്തിനായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇത് അയച്ചുകൊടുക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇത്തരം കേസുകള്‍…
Read Moreയുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; ജാഗ്രതാ നിർദേശം
അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലൻഡിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അബുദാബിയിൽനിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു. ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐറിഷ് അധികൃതര്‍ നിർദേശിച്ചു. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.
Read Moreകൊച്ചിയിലേക്കു ലഹരിക്കടത്ത്; നൈജീരിയക്കാരൻ പിടിയിലായത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ വന്‍തോതില്‍ രാസലഹരി കടത്തുന്ന സംഘത്തിലെ തലവനായ നൈജീരിയന്‍ പൗരന് പിടിയിലായത് ബംഗളൂരുവില്‍ നിന്ന്. കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള എസിപി സ്ക്വാഡും മരട് പോലീസ് ഇന്‍സ്പെക്ടര്‍ സജുകുമാറിന്റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു. മാര്‍ച്ച് രണ്ടിന് ഇരു സംഘങ്ങളും ഒരുമിച്ച് നടത്തിയ വാഹനപരിശോധനയില്‍ ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ സെല്വന്(29), ഇയാള്‍ക്ക് വാഹനവും പണവും നല്കി സഹായിക്കുന്ന കിരണ്‍(40), സന്ദീപ്(34) എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്നും 101 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി കാറില്‍ കേരളത്തിലേക്ക് കടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. ഈ…
Read Moreസുരക്ഷയെ ബാധിക്കുന്നു, ടിക് ടോക് പൂട്ടാൻ യുഎസ്
വാഷിംഗ്ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍നിന്ന് ടിക് ടോക് ഒഴിഞ്ഞില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തും. ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആറു മാസത്തെ കാലാവധിയാണു ജപ്രതിനിധിസഭ അനുവദിച്ചിരിക്കുന്നത്. 65നെതിരേ 352 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണു നിരോധനത്തിനു നിര്‍ദേശമുയര്‍ന്നത്. സെനറ്റ് പാസാക്കിയാല്‍ ബില്‍ നിലവില്‍ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.
Read More