പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇരിക്കും. എന്നാല്‍ പാചകം ചെയ്യുന്ന വഴിയില്‍ പരീക്ഷണം ഒരുക്കി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഒരു സ്ത്രീ. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു സ്ത്രീ റൊട്ടി ചൂടാക്കുന്ന കാഴ്ചയാണുള്ളത്. സാധാരണ ചപ്പാത്തിക്കല്ലിലും മറ്റുമാണല്ലൊ ഇത് ചെയ്യാറ്. എന്നാല്‍ ഈ സ്ത്രീ കുക്കര്‍ ഉപയോഗിച്ചാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ ഇവര്‍ പരത്തിയ റൊട്ടി കുക്കറില്വച്ച് ചൂടാക്കി വിസിലടിപ്പിക്കുന്നതായി കാണാം. ഏകദേശം അഞ്ചാറ് റൊട്ടികള്‍ ഒരുമിച്ചാണ് അവര്‍ തയാറാക്കുന്നത്. ഈ കാഴ്ച നെറ്റിസന്റെ ശ്രദ്ധനേടി. എന്നാല്‍ പലരും ഈ പ്രവൃത്തി ഏറെ അപകടകരമാണെന്ന് കുറിച്ചു. വെള്ളമില്ലാതെ കുക്കര്‍ ഇത്തരത്തില്‍ ചൂടാക്കിയാല്‍ പൊട്ടിത്തെറിച്ചേക്കാം എന്ന് അവര്‍ മുന്നറിയിപ്പ് നല്കി. वो स्त्री है कुछ भी कर सकती है😜 😂🤣 pic.twitter.com/2T7MxliF4r — Nandini…
Read MoreDay: April 10, 2024
അസത്യ പ്രചാരണം നടത്തുന്നു; ശശി തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തലസ്ഥാനത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് കാരണം. ഈ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. പ്രസ്താവനയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം. അല്ലാത്ത പക്ഷം അപമാനിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Read Moreഇഷ്ടമില്ലാത്ത വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ നാട് വിട്ടു; ഏഴ് വർഷങ്ങൾക്ക് ശേഷം പിഎസ്സി ഉദ്യോഗസ്ഥയായി മടക്കം!
പണ്ടൊക്കെ പെൺകുട്ടികളെ അധികം പഠിപ്പിക്കുന്നതിനായി വിട്ടിരുന്നില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഉടൻതന്നെ പഠനം നിർത്തി കല്യാണം കഴിപ്പിച്ച് വിടുക പണ്ട് കാലത്ത് പതിവായിരുന്നു. കാലം മുന്നോട്ട് പോകുംതോറും അത്തരം അവസ്ഥയ്ക്ക് മാറ്റങ്ങൾ വന്നു. എങ്കിലും ചില വീടുകളിൽ ഇപ്പോഴും ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ട്. കല്യാണത്തിനു വീട്ടുകാർ നിർബന്ധിച്ചപ്പോൾ അതിൽ നിന്നും രക്ഷപെട്ടോടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. സഞ്ജു റാണി വർമയാണ് ആ പെൺകുട്ടി. 2013-ൽ സഞ്ജുവിന്റെ അമ്മ മരണപ്പെട്ടു. അമ്മയുടെ വിയോഗത്തോടെ സഞ്ജുവിനെ വിവാഹം കഴിപ്പിച്ചു വിടാൻ വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ തുടർന്ന് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. കല്യാണത്തിന് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദം മൂലം അവൾക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു. ഏഴ് വർഷത്തോളം കഴിക്കാൻ ഭക്ഷണമോ തല ചായ്ക്കാൻ ഒരിടമോ ഇല്ലാതെ അവൾ അലഞ്ഞു. അത്രമേൽ പ്രാരാബ്ദം…
Read Moreസ്നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും കൈകോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറി; കേരള സ്റ്റോറി ഒരിക്കലും റിയല്‍ സ്റ്റോറി അല്ല; ഇന്ന് മുസ്ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍; ബിനോയ് വിശ്വം
കാസർകോട് : നിരവധി വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് ചർച്ച വിഷയമാകുന്ന കേരള സ്റ്റോറി എന്ന ചിത്രം ഒരിക്കലും ഒരു റിയല്‍ സ്റ്റോറി അല്ല. സ്നേഹത്തിന്റേയും പങ്കുവയ്ക്കലിൻ്റെയും കൈ കോർക്കലിന്റേതുമാണ് കേരളത്തിന്റെ സ്റ്റോറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന പുരോഹിതൻമാർ വിചാരധാര വായിക്കണം. ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ ചൊല്ല്. ഇന്ന് മുസ്ലിങ്ങള്‍ ആണ് ലക്ഷ്യമെങ്കില്‍ നാളെ ക്രിസ്ത്യാനികള്‍ ആകാം. ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് കേരള സ്റ്റോറി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്‍എസ്എസ് ആശയങ്ങളെ ഇവര്‍ വെള്ളപൂശുന്നുവെന്നും ഇവർ ചെയുന്നത് എന്താണെന്നു ഇവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാന്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്നവർ ആരായാലും അവർ ചെയ്യുന്നതെന്താണെന്ന് ആലോചിക്കണം. കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ, എന്നാണ് അവരോട് പറയാനുള്ളതെന്ന് ബിനോയ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം…
Read More‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; ലവ് ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളവും, കല്ലുവെച്ച നുണയും, പരമ നെറികേടുമാണ്’; ജെയ്ക്. സി. തോമസ്
കോട്ടയം: ലവ് ജിഹാദും കേരളാ സ്റ്റോറിയും പച്ചക്കള്ളവും, കല്ലുവെച്ച നുണയും, പരമ നെറികേടുമാണെന്ന് ജെയ്ക്. സി.തോമസ്. കേരളത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ‘കേരളാ സ്റ്റോറി’ പള്ളികളില്‍ പ്രദര്‍ശിപ്പിച്ച രൂപതകള്ക്കെതിരേയാണ് ജെയ്ക്കിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു’ ലവ് ജിഹാദും കേരളാ സ്റ്റോറിയും ഒരു പച്ചക്കള്ളമാണ്!! കല്ലുവെച്ച നുണയും പരമ നെറികേടുമാണ്..!ഒളവണ്ണയിലെ സിസ്റ്റർ കുസുമത്തിന്റെ തലയടിച്ചു തകർത്തവർ,പമ്പയുടെ മണ്ണിലെ മാരാമണ്ണിൽ എത്തുന്ന വിദേശ മിഷിനറിയുടെ കാൽ വെട്ടുമെന്നു പറഞ്ഞവർ,ഡോ.ഗ്രഹാം സ്റ്റൈൻസിനെ പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെ,തിമോത്തിയെ ജീവനോടെ തീയിട്ട് കൊന്നു കളഞ്ഞവർ,നിലയ്ക്കലിൽ കുരിശ് ചൂണ്ടിക്കാട്ടി കലാപം നടത്തിയവർ, പന്തളം പറന്തലിൽ ആരാധനയിടത്തു കൊടി നാട്ടി വിലക്ക് കല്പിച്ചവർ, ഫാ.സ്റ്റാൻ സ്വാമിയെ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ ജയിലിലിട്ട്…
Read Moreപ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പത്താമുദയം, പഞ്ചവടിപ്പാലം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമാതാവാണ് ഇദ്ദേഹം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു ഗാന്ധിമതി ബാലൻ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ബാലൻ. അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പേരിനൊപ്പമുള്ള ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി അത് വളർത്തി.
Read Moreജഗതി ശ്രീകുമാറാണ് ശരിക്കും കംപ്ലീറ്റ് ആക്ടര്‍; സ്ലാപ്സ്റ്റിക് കോമഡിയുടെ ആളായിരുന്നു അദ്ദേഹം; മോഹൻലാൽ
എല്ലാവരും ജഗതി ശ്രീകുമാറിനെ മിസ് ചെയ്യുന്നുണ്ട്. ഒരു ടോം ആന്‍ ജെറി പോലെയാണ് യോദ്ധ എന്ന സിനിമ കാണേണ്ടതെന്ന് മോഹൻലാൽ. ഞാനും അദ്ദേഹവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം ഒരു ടോം ആന്‍ഡ് ജെറി പോലെയാണ്. അദ്ദേഹത്തെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും ഞാന്‍. അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആളായിരിക്കും അദ്ദേഹം. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ ഒക്കെയായിരുന്നു രസം. സ്ലാപ്സ്റ്റിക് കോമഡിയുടെ ആളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും ശാരീരം കൊണ്ടും എല്ലാം അഭിനയിക്കുന്ന ആളാണ്. അദ്ദേഹമാണ് ശരിക്കും കംപ്ലീറ്റ് ആക്ടര്‍. അദ്ദേഹത്തെ എല്ലാവരും മിസ് ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
Read Moreഇടീം മിന്നലും ടൈറ്റിൽ മോഷൻ പോസ്റ്റർ
കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി. ഇടീം മിന്നലും എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി. നിസ…
Read Moreമോമോസ് കടയില്‍ സഹായിയെ വേണം; ശമ്പളം 25,000; കണ്ണ് തള്ളി സോഷ്യൽ മീഡിയ
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. അഥവാ കിട്ടിയാലും ലഭിക്കുന്ന ശന്പളവും അത്ര മെച്ചമാകണമെന്നുമില്ല. ജോലി കിട്ടാനായി കുറെ അധികം അലയുന്ന ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. പലർക്കും പഠിച്ച ജോലിക്കുതകുന്ന തരത്തിലുള്ള ജോലി ആകില്ല ലഭിക്കുന്നതും. ഈ അവസരത്തിലിതാ ഒരു മോമോസ് കടക്കാരന്റെ കടയുടെ മുൻപിലുള്ള പോസ്റ്ററാണ് വൈറലാകുന്നത്. തന്റെ കടയിലേക്ക് ഒരു സഹായിയെ വേണം എന്നാണ് പരസ്യം. മാത്രമല്ല, അയാൾക്ക് കൊടുക്കുന്ന ശന്പളവും അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയാണ് മാസ ശന്പളം. അമൃത സിംഗ് എന്ന എക്സ് ഉപയോക്താവാണ് ഇത് എക്സില്‍ പങ്കുവച്ചത്. ‘നാശം… ഈ ലോക്കല്‍ മോമോ ഷോപ്പ് ഈ ദിവസങ്ങളിൽ ഇന്ത്യയിലെ ശരാശരി കോളേജിനേക്കാൾ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു.’ എന്ന് ചിത്രത്തോടൊപ്പം അമൃത കുറിച്ചു. Damn this local…
Read Moreഅതിഥി എന്റെ പ്രപ്പോസലിനോട് യെസ് പറയുമോ എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു; സിദ്ധാർഥ്
കുടുംബത്തോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കാര്യം സ്വകാര്യ ചടങ്ങില്‍ നടത്തുന്നതും, രഹസ്യമായി ഒരു കാര്യം ചെയ്യുന്നതും തമ്മില്‍ വലിയ വ്യതാസമുണ്ടെന്ന് നടൻ സിദ്ധാർഥ്. ഞങ്ങളെ അറിയാവുന്നവര്‍ക്ക് വിവാഹ നിശ്ചയം സ്വകാര്യ ചടങ്ങായിരുന്നുവെന്ന് അറിയാം. വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ കൈയില്‍ അല്ല എല്ലാ കാര്യങ്ങളും ഉള്ളത്. നമ്മുടെ വീട്ടിലെ മുതിര്‍ന്നവരാണ് അക്കാര്യം തീരുമാനിക്കുക. എനിക്ക് മാത്രം തീരുമാനിക്കാന്‍ ഇതൊരു ഷൂട്ടിംഗ് തീയതിയല്ല. ജീവിതകാലം മുഴുവന്‍ വേണ്ട കാര്യമാണത്. അതുകൊണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ തീരുമാനിക്കുമ്പോള്‍ വിവാഹം സ്വാഭാവികമായും നടക്കും. എത്ര സമയമെടുത്താണ് അതിഥി എന്നോട് യെസ് പറഞ്ഞത് എന്ന് ചോദിക്കാന്‍ പാടില്ല. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരമേ എന്തായാലും ലഭിക്കൂ. ജയിക്കുകയോ തോല്‍ക്കുകയോ ഇക്കാര്യത്തില്‍ സംഭവിക്കാം. പക്ഷേ പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് ഞാന്‍ നോക്കാറില്ല. പക്ഷേ ഇവിടെ ഞാന്‍ ശരിക്കും ടെന്‍ഷനിലായിരുന്നു.…
Read More