വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി തര്‍ക്കം; ജിം ഉടമ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ജിം ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദി(28) നെയാണ് കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദ് കുത്തിയത്. ഇടതു കൈയിൽ ആഴത്തിലുള്ള മുറിവ് കൂടാതെ ശ്വാസകോശത്തിനും പരുക്കേറ്റത്തിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് ജീവനും പ്രമോദും തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടയിൽ പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ജിം ഉടമ പ്രമോദിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

Read More

ലെബനനിൽ ഇസ്രയേൽ ആക്രമണം; സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു. 50നോടടുത്ത് പ്രായമുള്ള സ്ത്രീയും 12 വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ലെബനന്‍റെ തെക്ക് ഭാഗത്ത് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രയേലും പതിവായി വെടിയുതിർക്കുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്നു പ്രാദേശിക രക്ഷാപ്രവർത്തകരും ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു.

Read More

സുഹൃത്തിന്‍റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടെ മതിലിലിടിച്ച് യുവാവ് മരിച്ചു

ചാവക്കാട്: സുഹൃത്തിന്‍റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടയിൽ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരകുണ്ട് വട്ടംപറമ്പിൽ പരേതനായ കാദറിന്‍റെ മകൻ ഷാഫിയാണ് (27) മരിച്ചത്. ഇന്നലെ അർധരാത്രിക്കുശേഷം ഒരുമനയൂർ കണ്ടുകടവ് പാലത്തിന് സമീപമാണ് അപകടം. കനത്ത ചൂടിനെത്തുടർന്ന് യുവാക്കൾ രാത്രി കാറ്റ് കൊള്ളാനായി പാലത്തിന് സമീപം ഒത്തുചേരാറുണ്ട്. ഇതിനിടയിൽ സുഹൃത്തിന്‍റെ പുതിയ ബൈക്ക് ഓടിച്ച് നോക്കിയതാണ്. അപകടം നടന്ന ഉടനെ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‌  

Read More

ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

അമ്പലപ്പുഴ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. കൊല്ലത്തു നിന്ന് കശുവണ്ടിത്തോട് കയറ്റി മൂവാറ്റുപുഴയ്ക്കുപോയ ലോറിയും തിരുനൽവേലിയിൽ നിന്ന് പട്ടണക്കാട് പോയ സിമന്‍റ് ലോറിയും കൊച്ചിയിൽ നിന്ന് കൊല്ലത്തേക്കുപോയ കണ്ടയ്നർ ലോറിയും റെയിൽവേ മേൽപാലത്തിന് വടക്കുവശത്താണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം നാഷണൽ ഹൈവയിൽ ഗതാഗതതടസം നേരിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ താഴ്ചയിൽ നസീർ അപകട വിവരം അമ്പലപ്പുഴ പോലീസിനെയും തകഴി ഫയർഫോഴ്സിനെയും അറിയിച്ചതിനെ തുടർന്ന് ഇവർ എത്തി ഗതാഗതതടസം നീക്കി. നിസാരപരിക്ക് പറ്റിയ കണ്ടെയിനർ ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പറയപ്പെടുന്നു.

Read More

റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്‌തതിന് വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഔദ്യോഗിക കുപ്പായത്തില്‍ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനു സൈദാബാദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരേയാണു നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരേയുള്ള കുറ്റം. റാലി നടക്കുന്നതിനിടെ എഎസ്‌ഐ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്‌തദാനം ചെയ്‌തശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ആലിംഗനം ചെയ്‌തശേഷം ഇരുവരും ചിരിച്ചുകൊണ്ട് കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസിക്കെതിരേയാണ് ഹൈദരാബാദില്‍ കോംപെല്ലാ മാധവി ലത മത്സരിക്കുന്നത്. ബിആര്‍എസിന്‍റെ ഗദ്ദം ശ്രീനിവാസ് യാദവ് ആണ് മണ്ഡലത്തിലെ മറ്റൊരു…

Read More

മദ്യം വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ചു; യുവാക്കൾ അറസ്റ്റിൽ

ഏറ്റുമാനൂര്‍: മദ്യം വാങ്ങാൻ ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ചു പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കിഴക്കുംഭാഗം പള്ളിമല കല്ലുവെട്ടു കുഴിയില്‍ ജസ്റ്റിന്‍ സണ്ണി (29), കിഴക്കുംഭാഗം വെട്ടിമുകള്‍ തെക്കേതടത്തില്‍ സച്ചിന്‍സണ്‍ (26) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജസ്റ്റിനും സച്ചിനും ചേര്‍ന്നു കഴിഞ്ഞദിവസം വൈകുന്നേരം 4.30നു ഏറ്റുമാനൂര്‍ ജംഗ്ഷനിലുള്ള ബിവറേജില്‍ മദ്യം വാങ്ങുന്നതിനായി ക്യൂ നിന്ന പട്ടിത്താനം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്‍റെ പോക്കറ്റില്‍നിന്നും 2,500 രൂപ കവര്‍ന്നെടുത്തു കടന്നുകളയുകയുമായിരുന്നു. യുവാവ് നില്‍ക്കുന്നതിനു മുന്നിൽ മദ്യം വാങ്ങുന്നതിനായി ഇവര്‍ ഇടിച്ചു കയറിയതു യുവാവ് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതികൾ യുവാവിനെയും സുഹൃത്തിനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയും ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നു പണവും കവര്‍ന്നെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

“സ്ത്രീകളുടെ പോരാട്ടം ബിജെപിക്കു മനസിലാവില്ല”; പ്രിയങ്ക ഗാന്ധി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പാർട്ടി 55 വർഷമായി രാജ്യം ഭരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്‍റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു.”കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നു മോദി പറയുന്നു, കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു. ആരെങ്കിലും നിങ്ങളുടെ താലി തട്ടിയെടുത്തോ? ബംഗളൂരുവിൽ ഒരു റാലിയിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി ചോദിച്ചു. യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്‍റെ സ്വർണം രാജ്യത്തിന് നൽകി. എന്‍റെ അമ്മയുടെ മംഗളസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്. സ്ത്രീകളുടെ പോരാട്ടം ബിജെപിക്കാർക്കു മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം- പ്രിയങ്ക വികാരഭരിതയായി പറഞ്ഞു.

Read More

“രാഹുല്‍ഗാന്ധി രാഷ്‌ട്രീയ പാല്‍ക്കുപ്പി”; അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍

കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എംഎൽഎ. ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ അധിക്ഷേപിച്ചത്. ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ രാഹുലിന്‍റെ രാഷ്ട്രീയ ബോധത്തെക്കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു. പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഈ നാട്ടിലെ ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച്‌ ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെക്കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ട്‌. താമസിക്കുന്ന വീട്ടിൽനിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘപരിവാർ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കർഷകസമരം മുന്നേറുമ്പോൾ, അവിടെ ഒന്ന് തിരിഞ്ഞ്‌ നോക്കാതെ നേരേ പട്ടായയ്ക്ക്‌ വച്ച്‌ പിടിച്ചിട്ട്‌, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചെത്തി വയനാട്ടിൽ വന്ന് ട്രാക്ടർ റാലി നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ. “രാഷ്ട്രീയ പാൽക്കുപ്പി” പോസ്റ്റില്‍ പറയുന്നു. പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ്…

Read More

കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വോട്ട് ചെയ്യരുതെന്ന് ആഹ്വാനം

കോഴിക്കോട്: മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്നു രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നാല് പുരുഷന്‍മാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. മാവോയിസ്റ്റ് നേതാവ്‌ സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തു നില്‍ക്കു കയുമാണ് ചെയ്തത്. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് ഇവിടെ മാവോയിസ്റ്റുകൾ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

Read More

രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തം; മല്ലികാർജുൻ ഖാർഗെ

തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇക്കാര്യം മോദിക്ക് ശരിക്ക് മന‌സിലായിട്ടുണ്ട്. അതിനാലാണ് കോണ്‍ഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയശേഷം മോദി എല്ലാം മറന്നു. മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ മാത്രമാണെന്നും അദ്ദേഹത്തിന്‍റെ ഗ്യാരന്‍റിയെല്ലാം വാഗ്ദാനങ്ങൾ മാത്രമാണെന്നും ഖാർഗെ ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More