തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാഥ. പരസ്യ പ്രകടനം കെപിസിസി വിലക്കിയതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടിയത്. സെക്രട്ടേറിയറ്റിന് മുന്നിലൂടെയാണ് ജാഥ കടന്നുപോകുന്നത്. ഇതിനിടെ വി.ഡി സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് വലിച്ചുകീറി. നൂറുകണക്കിന് ആളുകൾ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ ജാഥ നടക്കുന്നു. അതേസമയം, മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനത്തിനായി വി.ഡി സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read MoreDay: May 8, 2026
‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം, പ്രിയപ്പെട്ട കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണം’: അഭ്യർഥനയുമായി വി. ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തകൃതിയായി നടക്കുന്നതിനിടയിൽ പല ഇടങ്ങളിലായി പൊന്തുന്ന ഫ്ളക്സുകളും പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിലുണ്ടാകുന്ന വഴക്കുകളിലും പ്രതികരിച്ച് വി. ഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ അത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്നും സതീശൻ അഭ്യർഥിച്ചു. 102 സീറ്റുമായി കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Read Moreസുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രി: തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ ശനിയാഴ്ച
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മമതാ മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും.
Read Moreകണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. 2016 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശേരി പോക്സോ കോടതി ശിക്ഷിച്ചത്. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഏഴ് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ചാനുഭവിച്ചാൽ മതി.
Read Moreജ്യൂസിൽ മയക്ക്മരുന്ന് നൽകി 28 കാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി. ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.
Read More‘ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ ജനവികാരം തമാശയല്ല, എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും’: മുന്നറിയിപ്പുമായി സി. ആർ മഹേഷ്
കൊല്ലം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലി ഗ്രൂപ്പ് പോര് നടക്കുന്നതിനിടെ സ്വന്തം പാർട്ടിക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി എംഎൽഎ സി.ആർ മഹേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎമ്മിനു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ. ഇത് സിപിഎമ്മിന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും. പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ. ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്.അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ, ഈ മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ…
Read Moreയുകെയിൽ സന്തോഷമില്ല ! എന്റെ ചിരിയും സന്തോഷവും നഷ്ടപ്പെട്ടിട്ട് എട്ട് വർഷം; ഇന്ത്യയിലേക്ക് മടങ്ങാൻ കൊതിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറൽ
എട്ടു വർഷമായി യുകെയിലെ ജീവിതത്തിൽ മടുപ്പ് തോന്നി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 18 വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ലണ്ടനിൽ എത്തിയതെന്ന് 26കാരനായ ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.അവിടെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി നല്ല വരുമാനം നേടുന്നുണ്ടെങ്കിലും, താൻ ഒരു കുടുങ്ങിയ അവസ്ഥയിലാണെന്നും നാട്ടിലെ പഴയ സന്തോഷകരമായ ജീവിതം മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു. എന്റെ ജീവിതത്തിൽ ഇപ്പോൾ ആവേശമോ സമാധാനമോ ഇല്ല. ചിലപ്പോഴൊക്കെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോയാലോ എന്ന് തോന്നും. എന്റെ കുട്ടിക്കാലവും സ്കൂൾ കാലവുമെല്ലാം ഇന്ത്യയിലായിരുന്നു, അവിടെ കൂട്ടുകാർക്കൊപ്പം മികച്ച ജീവിതമായിരുന്നു എനിക്കുണ്ടായിരുന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം എല്ലാം ഉപേക്ഷിച്ചാണ് പോന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഒരിക്കലും യുകെയിലേക്ക് വരാൻ താല്പര്യമില്ലായിരുന്നു, എന്ന വൈകാരികമായ കുറിപ്പാണ് പങ്കുവച്ചത്. പ്രതിമാസം 5 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, അടുത്ത സുഹൃത്തുക്കളോ…
Read Moreകോൺഗ്രസ് ഓഫീസ് തകർത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ
മയ്യിൽ: മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ തകർത്ത സംഭവത്തിൽ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി വേളത്തെ കെ.കെ. മനീഷിനെ കോടതി റിമാൻഡ് ചെയ്തു. ഈ സഭവത്തിലെ ആദ്യ അറസ്റ്റാണ് മനീഷിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അടുത്തദിവസമാണ് ഗാന്ധിഭവൻ അക്രമിച്ചു തകർത്തത്. മയ്യിൽ സഹകരണ ബാങ്ക് ജീവനക്കാരനാണ് മനീഷ്. ഇന്നലെ ഉച്ചയ്ക്കാണ് ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ഓഫീസ് തകർത്തുവെന്ന കേസിലാണ് അറസ്റ്റ്. യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ രാഷ്ട്രീയ വൈരാഗ്യം വച്ച് കോൺഗ്രസുകാർ നൽകിയ കള്ളപ്പരാതിയിലാണ് പോലീസ് നടപടിയെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും മനീഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും സിപിഎം മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാകമ്മിറ്റി അംഗം കെ.സി. ഹരികൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ…
Read Moreജില്ലാ പോലീസ് സൊസൈറ്റിയിലെ ക്രമക്കേട്; ആറുമറിയാതെ ഒത്തുതീർപ്പാക്കിയെന്നാരോപണം
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് സൊസൈറ്റിയിൽ 2022-23 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഓഡിറ്ററും ചേർന്ന് പുറത്തറിയിക്കാതെ ഒത്തു തീർപ്പാക്കിയെന്ന് ഗുരുതരമായ ആരോപണം.2022-23 വർഷത്തെ ഓഡിറ്റിൽ നിരവധി കാഷ് വൗച്ചറുകളുടെ അഭാവം കണ്ടെത്തിയിരുന്നു. ഇത് ഹാജരാക്കാൻ പ്രസിഡന്റ് സെക്രട്ടറിക്ക് രേഖാമൂലം 14-09-23ന് നോട്ടീസ് നൽകുകയും ഹാജരാക്കിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഹാജരാക്കാൻ ആവശ്യപ്പെട്ട കാഷ് വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ഓഡിറ്റ് പൂർത്തിയാക്കി റിമാർക്ക്സോടെ ക്രമക്കേടുകളില്ലെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുമെന്നാണ് ആരോപണം. കാഷ് വൗച്ചറുകളും മറ്റു രേഖകളും ചുരുങ്ങിയത് 10 വർഷമെങ്കിലും ഓഫീസിൽ സൂക്ഷിക്കണം എന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള സ്റ്റോർ വഴി പോലീസ് യൂണിഫോം വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനം എടുത്തിരുന്നുവെങ്കിലും ഇല്ലാത്ത കന്പനിക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. പ്രസിഡന്റ് സ്വന്തം…
Read Moreവീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി ആക്രമണം; ചോദ്യം ചെയ്ത കുടുംബത്തിന് ഭീഷണി; പരാതിയുമായി കുടുംബം
പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് പരാതി. തായിനേരിയിലെ കെ.വി. മോഹനനാണ് ഇതുസംബന്ധിച്ച് അയല്‍വാസിക്കെതിരേ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈമാസം നാലിന് രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം. കത്തിവാളുമായി വീടിന്റെ ടെറസില്‍ കയറി തെങ്ങിന്റെ തിരിയോലയുള്പ്പെടെ വെട്ടി നശിപ്പിച്ചതായും തടയാനെത്തിയ പരാതിക്കാരനേയും കുടുംബത്തേയും ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതിന് മുമ്പ് വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും ജനലുകളും അടിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയതായും പരാതിയിലുണ്ട്. അതിനുംമുമ്പ് വീട്ടുവളപ്പിലെ ജലസംഭരണി തകര്‍ത്ത് കുടിവെള്ളം തടസപ്പെടുത്താനും ശ്രമിച്ചിരുന്നതായും ഇതിനെല്ലാമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭീഷണിയിലാണ് കുടംബം കഴിയുന്നതെന്നും ഇത്തരം അക്രമത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Read More