പെരുമ്പാവൂർ: ഫോട്ടോ ഷൂട്ടിനായി എത്തിയ സൗത്ത് ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. സൗത്ത് ഡൽഹി സ്വദേശി കുരൺ ചന്ദ്ര ജോഷി മകൻ ദിവ്യാൻഷൂ ജോഷി (26) ആണ് കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിൽ പെട്ടമല പാറമടയിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫോട്ടോ ഷൂട്ടിനായി ഡൽഹിയിൽ നിന്നും പതിനഞ്ചോളം വരുന്ന സംഘമാണ് അവിടെ എത്തിയത്. ഇതിൽ ദിവ്യാൻഷൂ ജോഷിയും രണ്ട് സുഹൃത്തുക്കളുമാണ് ആദ്യം എത്തിയത്. എന്നാൽ പാറമടയിൽ ദിവ്യാൻഷു ജോഷി ഇറങ്ങി നോക്കിയപ്പോൾ തന്നെ മുങ്ങിപോകുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം പാതളക്കരണ്ടി ഉപയോഗിച്ച് യുവാവിനെ പുറത്തെത്തിച്ച് പെരുമ്പാവൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം നൂറ് അടിക്കു മുകളിൽ ആഴമുള്ള പാറമടയിൽ ഏകദേശം 30 അടി ആഴത്തിലേക്ക് യുവാവ് മുങ്ങിപോയിരുന്നു. ഫോട്ടോ ഷൂട്ടിലെ മോഡലായിരുന്നു ജോഷി. വസ്ത്രത്തിന്റെ ബ്രാൻഡുമായി ബന്ധപ്പെട്ട്…
Read MoreDay: May 29, 2026
ആരാധികയുടെ കുഞ്ഞ് സെൽഫി മൊമന്റ്, ക്രൂ ഡ്യൂട്ടി എക്സ്ട്രാ സ്പെഷൽ വിത്ത് ദളപതി വിജയ്; വൈറലായി ഫ്ലൈറ്റ് അറ്റൻഡറുടെ പോസ്റ്റ്
തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ സി. ജോസഫ് വിജയ് വിമാനത്തിലെ എയർ ഹോസ്റ്റസിനൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി മാറിയിരിക്കുകയാണ്. ന്യൂഡൽഹിയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടയിലാണ് ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ്ക്കൊപ്പമുള്ള സെൽഫി ഫ്ലൈറ്റ് അറ്റൻഡർ ഉമാ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിമാനത്തിലെ ജോലി ഇന്നത്തെ ദിവസം വളരെ സവിശേഷമായ ഒന്നായി മാറിയെന്ന് ചിത്രത്തോടൊപ്പം ഉമാ മീനാക്ഷി കുറിച്ചു. “ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതോടെ ഇന്നത്തെ ക്രൂ ഡ്യൂട്ടി എക്സ്ട്രാ സ്പെഷ്യൽ ആയി” എന്നാണ് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ വിജയ്യുടെ ആരാധകർ ഇത് ഏറ്റെടുത്തു. എയർ ഹോസ്റ്റസ് ജീവിച്ചിരിക്കുന്നത് ഒരു സാധാരണ ആരാധകന്റെ സ്വപ്നതുല്യമായ നിമിഷമാണെന്ന് പലരും കമന്റ് ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശേഷവും തന്റെ എളിമയും ലളിതമായ…
Read Moreവാക്ക് പാലിക്കുമോ? മുഖ്യമന്ത്രിയോടു മുനന്പത്തിന്റെ ചോദ്യം
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോടും യുഡിഎഫ് സർക്കാരിനോടും മുനന്പത്തെ ജനതയ്ക്ക് ഒരേയൊരു ചോദ്യമാണ് ഇപ്പോഴുള്ളത്- വാക്ക് പാലിക്കുമോ? മുനന്പത്തെ ഭൂമി വഖഫല്ലെന്നും ദീർഘനാളായി മുനന്പം ജനത അനുഭവിക്കുന്ന യാതനകൾക്കു പത്തു മിനിട്ടിൽ പരിഹാരം കാണുമെന്നും മുനന്പത്തെത്തിയും മറ്റു വേദികളിലും പ്രഖ്യാപിച്ചതു നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ മുൻ നിലപാട് തീരുമാനങ്ങളായി മാറുമെന്നും വഖഫ് അവകാശവാദത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നും മുനന്പം നിവാസികൾ കരുതുന്നു. ഹൈക്കോടതിയിൽനിന്നും സർക്കാരിൽ നിന്നും ചില അനുകൂല നടപടികൾ മുനന്പം വിഷയത്തിൽ ഉണ്ടായെങ്കിലും ഇവിടുത്തെ താമസക്കാരുടെ ഭൂമി ഇപ്പോഴും വഖഫിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടു തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള പൂർണ അവകാശം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. വഖഫ് അവകാശവാദമുയർന്ന ഭൂമി ഫാറൂഖ് കോളജിന് 1950ൽ ഇഷ്ടദാനമായി…
Read Moreസാക്ഷി ഓടിവന്ന് കാലിൽ വീണു, ഞാൻ അഭിനയിച്ച പാട്ടുകേട്ടാണ് സിവ ഉറങ്ങുന്നതെന്ന് പറഞ്ഞു- ജയറാം
തന്നെ കാണാൻ ഒരു ‘വിഐപി ആരാധിക’ വന്ന കഥയാണ് നടൻ ജയറാം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ പരിമള ആൻഡോ കോ’യുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു പരിപാടിയിൽ എത്തിയപ്പോഴാണ് ഈ കഥ പങ്കുവയ്ക്കുന്നത്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയായിരുന്നു അത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ ഐപിഎൽ മത്സരം കാണാനെത്തിയപ്പോഴാണ് സാക്ഷി തന്നെ സന്ദർശിച്ചത്. ഓടിവന്ന് അവർ തന്റെ കാലിൽ വീണ് തൊഴുതെന്നും ജയറാം പറഞ്ഞു. “ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു, എന്റെ വലിയ ആരാധിതയാണെന്ന് പറഞ്ഞു. ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ…
Read Moreകേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല; യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടി; നയപ്രഖ്യാപനത്തെ വിമർശിച്ച് പിണറായി
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യത്തിന്റെ പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. മൗനം പാലിച്ചു. സംസ്ഥാനത്തിന് അർഹമായതു നഷ്ടമാകും. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം. കേന്ദ്രത്തിൽ നിന്നു ചോദിച്ചു വാങ്ങേണ്ടതു ചോദിച്ചു തന്നെ വാങ്ങണം. സമഗ്ര വികസനത്തെ കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് നയ പ്രഖ്യാപനത്തിൽ പരാമർശം ഇല്ല. 5240 കോടി നീക്കിയിരിപ്പ് വച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടിയതായും പിണറായി വിമർശിച്ചു.
Read Moreയുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം; ക്ഷേമപെൻഷൻ 3,000 രൂപ,ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കും, വിദ്യാർഥിനികൾക്ക് ആർത്തവ അവധി
തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അ ർലേക്കർ നടത്തി. നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് ലോകഭവൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ലോക്ഭവന്റെ നിർദ്ദേശം സർക്കാർ പാടെ തള്ളിക്കൊണ്ട് വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് ആലപിച്ചത്. ഇത് വരും ദിവസങ്ങളിൽ ലോക്ഭവനും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് കളമൊരുങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള പോലീസിന്റെ ബാൻഡ് വിഭാഗമാണ് വന്ദേമാതരം ആലപിച്ചത്. രാവിലെ ഒന്പതു മണിയോടെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. ഗവർണറെ സ്വീകരിച്ചതിനുശേഷം ആണ് വന്ദേമാതരം ആലപിച്ചത്. വി.ഡി. സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും ആലപിച്ചിരുന്നു. ഇതിനെതിരെ സിപിഎം നേതാവും മുൻമന്ത്രിയുമായ പി എ…
Read Moreഡൈനിംഗ് ടേബിളിൽ നിന്ന് വീണു പരിക്ക്; ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കളിക്കുന്നതിനിടെ ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിംഗ് ടേബിളിൽ നിന്ന് വീണത്. താഴേക്കുള്ള വീഴ്ചയിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
Read Moreമരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അത്, ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന ആസക്തിയെക്കുറിച്ചും വെളിപ്പെടുത്തി യോ യോ ഹണി സിംഗ്
ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ യോ യോ യോ ഹണി സിങ് തന്റെ ജീവിതത്തിലെ കഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ് തുറക്കുന്നു. ബൈപോളാർ ഡിസോർഡറിനെക്കുറിച്ചും തനിക്ക് ലഹരിയോടുണ്ടായിരുന്ന കടുത്ത ആസക്തിയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. എല്ലാതരത്തിലും ജീവിതം തകർന്നെന്ന് തോന്നിയെന്നും മരിച്ചാൽ മതിയെന്ന് പ്രാർഥിച്ച ദിനങ്ങളായിരുന്നു അതെന്നും ഗായകൻ വെളിപ്പെടുത്തുന്നു. 2014ൽ തന്റെ കരിയറിന്റെ സുവർണ കാലഘട്ടത്തിലൂടെ ആയിരുന്നു അദ്ദേഹം കടന്നുപോയിക്കൊണ്ടിരുന്നത്. ‘ചാർ ബോട്ടിൽ വോഡ്ക’, ‘സണ്ണി സണ്ണി’, ‘ദേശി കലാകാർ’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ പോപ്പ് സൂപ്പർസ്റ്റാറായി അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. പക്ഷേ അപ്പോഴാണ് എനിക്ക് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്റെ ആരാധകർ എന്നെ ആ അവസ്ഥയിൽ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. ഞാൻ വീടിനുള്ളിൽ തന്നെ അടച്ചിരുന്നു. സുഹൃത്തുക്കളെ പോലും കണ്ടില്ല. ഫോൺ കോളുകളോ ടിവിയോ ഇന്റർനെറ്റോഒന്നും ഉണ്ടായിരുന്നില്ല. എന്റെ ദേഹത്ത് പിശാച്…
Read Moreജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്ഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില് ആരോപിക്കുന്നത്. ഇയാള് ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി.
Read Moreമന്ത്രവാദം ആരോപിച്ച് കുടുംബത്തിന് നേരെ ആക്രമണം; ഗൃഹനാഥൻ കൊല്ലപ്പെട്ടു; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്
അഹമ്മദാബാദ്: മന്ത്രവാദമാരോപിച്ച് ജനക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. മനു ഭായ് ദാമോർ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ സബർകന്ത ജില്ലയിൽ നടന്ന ആക്രമണത്തിൽ ഇയാളുടെ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ലക്ഷ്യമിട്ടായിരുന്നു അക്രമം. പ്രദേശത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മേയ് 19നായിരുന്നു സംഭവം നടന്നത്. മനു ഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read More