അമ്പലപ്പുഴ: വിവാദമായ തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം വീണ്ടും ചർച്ചയാകുന്നു. എംഎൽഎമാരായ ജി. സുധാകരനും റെജി ചെറിയാനും തമ്മിൽ വാക്പോര് മുറുകിയതോടെയാണ് തീരദേശത്തിന്റെ ആവാസവ്യവസ്ഥ തന്നെ തകിടം മറിക്കുന്ന കരിമണൽ ഖനനം വീണ്ടും വാർത്താ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് നൽകിയ ടെൻഡർപ്രകാരം ചവറ ഐആർഇഎൽ, കെഎംഎംഎൽ കമ്പനികളാണ് തോട്ടപ്പള്ളിയിൽനിന്ന് ജെസിബി ഉപയോഗിച്ചു നൂറു കണക്കിന് ലോഡ് കരിമണൽ കുഴിച്ചു കടത്തിയത്. ഇതിന്റെ മറവിൽ രാഷ്ട്രീയ നേതാക്കൾക്കടക്കം ലക്ഷങ്ങളാണ് കമ്പനികൾ നൽകിയത്. തീരശോഷണത്തിനു കാരണമാകുന്ന ഈ കൊള്ളയ്ക്കെതിരേ കരിമണൽ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തൽകെട്ടി നിരവധി സമരമുറകളാണ് നടത്തിയത്. തുടക്കത്തിൽ സിപിഎം ഒഴിച്ചു ധീവരസഭ അടക്കം വിവിധ രാഷ്ട്രീയ സംഘടനകൾ സമരരംഗത്തു നിലയുറപ്പിച്ചെങ്കിലും പിന്നീട് പലരും ഉൾവലിയുകയായിരുന്നു. സമരരംഗത്തു നിലയുറപ്പിച്ച പ്രകൃതിസ്നേഹികളായ മുൻ നിര നേതാക്കൾ അടക്കം വിവിധ കേസിൽപ്രതികളായി. ഖനനം…
Read MoreDay: June 4, 2026
ഇത് ഇനിയെങ്കിലും കാണാതെ പോകരുതേ സർക്കാരേ; ജീവൻ പണയം വച്ച് തടിപ്പാലത്തിലൂടെ യാത്രചെയ്ത് വിദ്യാർഥികൾ
അമ്പലപ്പുഴ: വികസനത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും ചെലവഴിക്കുമ്പോൾ ജീവൻ പണയം വച്ച് വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് തടിപ്പാലത്തിലൂടെ.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് മുക്കയിൽ ആറ്റുതീരത്തെ നിരവധി കുടുംബങ്ങളാണ് പുറം ലോകത്തെത്താൻ വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. അഞ്ച്,10 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുക്കയിൽ ആറ്റുതീരത്തെ തടിപ്പാലം വർഷങ്ങൾക്കു മുൻപ് നാട്ടുകാർ നിർമിച്ചതാണ്. യാത്രാ ദുരിതം വളരെയേറെയുള്ള ഇവിടെ നല്ല ഒരു പാലം നിർമിക്കാൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മാറിമാറി വന്ന സർക്കാരുകൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. ഈ തകർന്നടിഞ്ഞ പാലത്തിലുടെ ജീവൻ പണയം വച്ചാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.പാലത്തിനായി ഉപയോഗിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്. ഇനി മഴ ശക്തമായാൽ ഏത് നിമിഷവും ഈ തടികൾ നിലം പതിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളും വലിയ ദുരിതത്തിലായി. ഇരുമ്പ് പൈപ്പ് കൊണ്ട് നിർമിച്ച പാലത്തിന്റെ പല ഭാഗത്തും വിടവുള്ളതിനാൽ…
Read Moreഇന്ത്യ- ന്യൂസിലൻഡ് പര്യടന ഷെഡ്യൂൾ പ്രഖ്യാപിച്ചു
ഓക്ലന്‍ഡ്: ഹോം സീസണിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയുടെ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ടൂർ ഉൾപ്പെടുന്ന പരന്പരകളുടെ മത്സരക്രമമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരന്പരയാണിത്. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സന്പൂർണ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ കളിക്കുന്നതെന്നതുമാണ് ഇന്ത്യൻ ടൂറിന്റെ പ്രത്യേകത. ഇന്ത്യൻ പരന്പരയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കൻ പുരുഷ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. ജനുവരി 16ന് ആരംഭിക്കുന്ന…
Read Moreവീസ വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്: ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ അനീഷ് ഉമ്മർ ഒളിവിൽ
കൂട്ടിക്കല്‍: വീസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി ആളുകളിൽനിന്നു കോടികൾ തട്ടിയ സംഭവത്തിൽ ഏജന്റ് ഒളിവിൽ. കൂട്ടിക്കല്‍ എസ്ബിഐ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറാണ് ഒളിവിലായിരിക്കുന്നത്. നിരവധി ആളുകളുടെ പരാതികളെ തുടര്‍ന്ന് പോലീസ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി. മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു വിസ വാഗ്ദാനം നല്കിയിരുന്നതെങ്കില് ഇപ്പോള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പലരിൽനിന്നായി നാലു ലക്ഷം മുതല്‍ 15ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കറുകച്ചാല്‍, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിദേശ ജോലി മോഹിച്ച് വീടും സ്ഥലവും വിറ്റും പണയപ്പെടുത്തിയും പണം നൽകിയവരും ഈ കൂട്ടത്തിലുണ്ട്.തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി ആളുകളാണ്…
Read Moreകടുത്തുരുത്തിയിൽ അടയിരിക്കുന്ന പെരുമ്പാമ്പ് കൗതുകമായി; പെരുമ്പാമ്പിനെയും 13 മുട്ടകളും വനംവകുപ്പധികൃതർ കൊണ്ടുപോയി
കടുത്തുരുത്തി: കാടുപിടിച്ച കിടന്ന പറമ്പില്‍ മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തി. കടുത്തുരുത്തി ടൗണിന് സമീപം മുമ്പ് കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ പറമ്പിലാണ് തേക്കിന്റെ ചുവട്ടിലായി സ്ലാബിനടിയില്‍ മുട്ടകളും പാമ്പിനെയും ആക്രി പെറുക്കാനെത്തിയവര്‍ കണ്ടെത്തിയത്. ഇവരെ കണ്ട് പാമ്പ് മാറിയെങ്കിലും മുട്ടകളുള്ളതിനാല്‍ സമീപത്തുതന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ചു നാട്ടുകാര്‍ വനം വകുപ്പധികൃതരെ അറിയിക്കുകയും ഇവരെത്തി പാമ്പിനെയും മുട്ടകളും കൊണ്ടു പോവുകയുമായിരുന്നു. 13 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. പത്ത് കിലോയിലേറെ തൂക്കമുള്ള പാമ്പിനെയാണ് പിടികൂടിയത്.
Read Moreഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു: തവണകളായി 97 ലക്ഷം കൈക്കലാക്കി; മൂന്ന് പേർക്കെതിരെ കേസ്
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മേയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഷെയര്‍ ട്രേഡിംഗ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.
Read More1500 രൂപ വേണം സേട്ടാ… ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലി കൂട്ടി; നിര്‍മാണമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്
ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തു വന്നതോടെ നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ കുറവുമൂലം കേരളത്തിലെ നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആയിരം രൂപയായിരുന്ന കൂലി കഴിഞ്ഞ ആറുമാസത്തിനിടെ 1100 രൂപയായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പായിപ്പാട്ടും സമീപ പ്രദേശങ്ങളിലും ക്യാമ്പുചെയ്യുന്ന തൊഴിലാളികള്‍ 1400 രൂപവരെ കൂലി ചോദിക്കുന്നതായാണ് പരാതി. മേസ്തിരിയുടെ കൂലി 1300 ആയിരുന്നു.എന്നാല്‍ 1500 രൂപ കിട്ടിയാലേ ജോലിക്കു വരികയുള്ളൂവെന്ന് ശഠിക്കുന്നതായാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികളുടെ ലഭ്യതക്കുറവ് മനസിലാക്കി തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരായ ചിലര്‍ കൂലി വര്‍ധനയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെടുന്നതിനെതിരേ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പായിപ്പാട് കവലയില്‍ പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. അധിക കൂലി ചോദിക്കുന്നത് അന്യായമാണെന്ന് ബിബിസിഎ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.എസ്. ഷാജി,…
Read Moreഫിഫ ലോകകപ്പിന് ഇനി ഏഴ് ദിനം…
മെക്സിക്കോ: കാൽപന്തുകളിയുടെ വസന്തം ആഘോഷിക്കാൻ ഇനി ഏഴ് ദിവസത്തെ കാത്തിരിപ്പ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ 2026 ലോകകപ്പിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകൾ മാറ്റുരയ്ക്കും. പുതിയ ലോക ചാന്പ്യൻ സീസണിൽ ഉണ്ടാകുമോ? അതോ 2022ൽ കിരീടം നേടിയ അർജന്റീന നിലനിർത്തുമോ എന്നറിയാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൈർഘ്യം കൂടുതൽ ടീമുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ ലോകകപ്പ് കൂടിയാണിത്. 32 ടീമുകളുള്ള ഫോർമാറ്റിൽനിന്ന് 16 എണ്ണം കൂട്ടി 48 ടീമുകളാണ് ഇത്തണ മത്സരിക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള പത്ത് ടീമുകൾ. ഏഷ്യയിൽനിന്ന് ഒന്‍പത്. ഒരു ലോകകപ്പ് വിജയിയെ പോലും സൃഷ്ടിച്ചിട്ടില്ലാത്ത രണ്ട് ഭൂഖണ്ഡങ്ങൾ- യൂറോപ്പിലെ 16ഉം ദക്ഷിണ അമേരിക്കയിലെ ആറ് ടീമും പോർ കളത്തിൽ സാന്നിധ്യമറിയിക്കും. 39 ദിവസ പോരാട്ടത്തിൽ ആകെ 104 മത്സരങ്ങൾ. 2026 ഫിഫ ലോകകപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ്…
Read Moreസ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിലേറി; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചത് ടിവികെയുടെ യുവ നേതാക്കൾ; മുഖ്യമന്ത്രി വിജയ്ക്കെതിരെ കുടുത്ത വിമർശനം
ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിസർട്ട് വരുന്നതിന്റെ തലേന്നാണ് സംഭവം. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ. അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Read Moreസൗഹൃദ മത്സരം: നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ
റോട്ടർഡാം: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അൾജീരിയ വിജയിച്ചത്. അനീസ് ഹാഡ് മൗസയാണ് അൾജീരിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Read More