കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ നല്കിയ ഇളവുകള്‍ റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാന്‍ കോടതി ഇളവ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് ഇന്ന് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. അതേസമയം, സുല്‍ത്താന്‍…
Read MoreDay: September 7, 2026
നടുവേദന ഉള്ളവർ ഇതൊക്കെ ശ്രദ്ധിക്കണം…
ലോകത്ത് 10 ല്‍ 8 പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഐ ടി മേഖലയിലുള്ളവര്‍, കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഈ നടുവേദനയ്ക്ക് കാരണം. ഏറെ നേരം ഒരുപോലെ എര്ഗോണോമിക്കലി ഡിസൈന്‍ഡ് അല്ലാത്ത തൊഴിലിടങ്ങളിൽ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പിന്നിൽ. · കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും മോശം ശാരീരിക ക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്ക് തള്ളലിനും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും കാരണങ്ങൾ നടുവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ · തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കുക അധിക നേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തി വച്ച് നിന്ന്…
Read Moreകണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ ഇറങ്ങി ഓടി
കൊച്ചി: കുര്യാപ്പള്ളി ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും പറവൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.അപകടത്തില്‍ മൂന്നു കടമുറികളും ഒരു വൈദ്യുതി പോസ്റ്റും തകര്‍ന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു.
Read Moreമോഷ്ടാക്കൾ ഇനി പറന്നുയരേണ്ടി വരും! പുത്തൻ എസ്യുവി ക്രെയിൻ ഉപയോഗിച്ച് വീടിന്റെ ടെറസിൽ പാർക്ക് ചെയ്ത് പ്രവാസി, വീഡിയോ കാണാം
ടെറസിലെ സ്കോർപിയോ’ എന്ന അപൂർവ്വ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പുതിയതായി വാങ്ങിയ എസ്യുവി മോഷ്ടിക്കപ്പെടുമെന്ന ഭയത്താൽ, ക്രെയിൻ ഉപയോഗിച്ച് വാഹനം വീടിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ എത്തിച്ച് ഉടമ. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. മഹിന്ദ്ര സ്കോർപിയോ ക്ലാസിക് മോഡൽ വാഹനമാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഇരുനില വീടിന്റെ ടെറസിൽ സുരക്ഷിതമായി ഇറക്കിവെച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറി. ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളുടേതാണ് ഈ വാഹനം. അടുത്തിടെ വാങ്ങിയ വാഹനം അദ്ദേഹം ഒരു ഡ്രൈവറെ ഏൽപ്പിച്ചാണ് വിദേശത്തേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ഡ്രൈവർ ജോലി ഉപേക്ഷിച്ചു പോയതോടെയാണ് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് കുടുംബത്തിന് ആശങ്കയുണ്ടായത്. തുടർന്ന് വാഹനം മോഷണം പോകാതിരിക്കാൻ മേൽക്കൂരയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അതേസമയം, ഇത്രയും ഭാരമുള്ള ഒരു വാഹനം താങ്ങാനുള്ള മേൽക്കൂരയുടെ ശേഷിയെക്കുറിച്ചോ…
Read Moreവായിലെ അൾസർ – ഡോക്ടറെ കാണേണ്ടത് എപ്പോൾ?
വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ് മൗത്ത് അൾസർ. ഡോക്ടറെ കാണേണ്ടത് എപ്പോൾ -അള്‍സര്‍ 3 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍.· രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍ / കൂടുതലായി വേദനിക്കുന്നെങ്കില്‍ / മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍.· ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ അള്‍സറുകള്‍ ഉണ്ടായാല്‍ – ത്വക്ക്, ലൈംഗിക അവയവങ്ങള്‍· ജോയിന്റുകളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍.· ആവര്‍ത്തിച്ചു വരുന്ന അള്‍സറുകള്‍.· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍.· പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍.· ഉയര്‍ന്ന തോതില്‍ മദ്യം / പുകയില ഉപയോഗിക്കുന്നവരില്‍. ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ ചെയ്യേണ്ടത് · മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.· തണുത്ത പാനീയങ്ങള്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുക.· ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.· കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. ബ്രൈസസിന്റെ അഗ്രഭാഗം കൂര്ത്തിരിക്കുന്നെങ്കില് അല്ലെങ്കില്‍…
Read Moreപായ്ക്കറ്റ് ഭക്ഷണം വാങ്ങുംമുമ്പ് ലേബൽ വായിച്ചാൽ എന്തൊക്കെ നേട്ടങ്ങൾ?
നമ്മൾ വാങ്ങുന്ന ഓരോ പാക്കറ്റ് ഭക്ഷ്യവസ്തുവിനും ഒരു കഥയുണ്ട്. ആ കഥ പറയുന്നത് അതിലെ ലേബലാണ്. ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ഘടകങ്ങൾ (Ingredients), പോഷക വിവരങ്ങൾ (Nutrition Facts), നിർമ്മാണ തീയതി, കാലാവധി, അലർജി മുന്നറിയിപ്പുകൾ, FSSAI ലൈസൻസ് നമ്പർ എന്നിവ വായിച്ച് മനസിലാക്കുക. ലേബൽ വായിക്കുന്നത് ഒരു ശീലം മാത്രമല്ല, നിങ്ങളുടെയും കുടുംബത്തി ന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തീരുമാനമാണ്. കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ നടത്താനും ലേബൽ സഹായിക്കുന്നു. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അറിയാനുള്ള അവകാശം നിങ്ങൾക്കുണ്ട് – അതിനുള്ള ആദ്യപടിയാണ് ലേബൽ വായന. ലേബൽ വായിക്കാം, ഹെൽത്തിയായിരിക്കാം നമ്മൾ മലയാളികൾ വലിയ ഭക്ഷണപ്രിയരാണ്, എന്ത് പുതിയ രുചി വന്നാലും അത് എവിടെയാണെങ്കിലും നമ്മൾ അത് തേടിപ്പോകും. എന്നാൽ നമ്മൾ…
Read More‘കസ്റ്റമറുടെ ഫുഡ്, ഡെലിവറി ബോയ് കഴിച്ചു; ‘സൊമാറ്റോയല്ല, ഇത് ഫുഡ് ഷെയറിംഗ് ഇക്കോണമി’ എന്ന് യുവാവിന്റെ ട്രോൾ
ഓർഡർ ചെയ്ത ഭക്ഷണം എത്താഞ്ഞതിനെ തുടർന്ന് ലൈവ് ലൊക്കേഷൻ തെരഞ്ഞുപിടിച്ച് ഇറങ്ങിയ യുവാവ് കണ്ടത് താൻ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയിയും സുഹൃത്തും ചേർന്ന് കഴിക്കുന്ന കാഴ്ച. ഗുരുഗ്രാം സ്വദേശിയായ ഋഷഭ് കൗശിക്കിനാണ് ഈ വിചിത്ര അനുഭവമുണ്ടായത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സൊമാറ്റോയ്ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. രാത്രി 10.58നാണ് ‘ഖഡക് സിംഗ് ദ ധാബ’ എന്ന റെസ്റ്റോറന്റിൽ നിന്ന് ഋഷഭ് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. ആപ്പിൽ ഡെലിവറി ബോയ് തൊട്ടടുത്തുണ്ടെന്നാണ് കാണിച്ചിരുന്നത്. തുടർന്ന് ലൈവ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ 40 മിനിറ്റോളമായി ഡെലിവറി ബോയ് ഒരേ സ്ഥലത്ത് തന്നെ നിൽക്കുന്നതായി ഋഷഭ് കണ്ടെത്തി. സംശയം തോന്നി ഋഷഭ് ആ സ്ഥലത്തേക്ക് നേരിട്ടെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഡെലിവറി ബോയിയും മറ്റൊരു വ്യക്തിയും…
Read Moreകെഎസ്ആര്‍ടിസി ബസിൽ ടിക്കറ്റെടുത്തില്ല; അടിച്ചുഫിറ്റായി കണ്ടക്ടറെ തല്ലിയ യുവാവ് പോലീസ് പിടിയിൽ
അഞ്ചല്‍: കെഎസ്ആര്‍ടിസി കൊല്ലം കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിലെ യാത്രക്കാരന് കണ്ടക്ടറേയും സഹയാത്രികരേയും മര്‍ദിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ആലഞ്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കുമരംകരിക്കം മംഗലത്ത് പുത്തന്‍ വീട്ടില്‍ രതീഷ് (30 ) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ റിയാസ് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു ബസില്‍ അഞ്ചല്‍ നിന്നുമാണ് രതീഷ് കയറിയത്. ആലഞ്ചേരി ജംഗ്ഷന് കഴിഞ്ഞതോടെ കണ്ടക്ടര്‍ റിയാസ് ടിക്കറ്റെടുക്കാന്‍ രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രതീഷ് ടിക്കറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. കണ്ടക്ടര്‍ ടിക്കറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ‘ഇല്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് റിയാസിനെ മര്‍ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഈ സമയം സമീപത്തുണ്ടായിരുന്ന വനിതകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും രതീഷിന്റെ മര്ദനമേല്ക്കുകയുണ്ടായി. ഇതോടെ ബസ് നിര്‍ത്തിയിടുകയും ബസില്‍നിന്നു രക്ഷപ്പെടാന്‍…
Read More“ഇന്റേണിന് ശമ്പളം നൽകിയില്ല!” വ്യാജ പോസ്റ്റിന് ട്രോൾ രൂപത്തിൽ മറുപടിയുമായി മക്ഡോണാൾഡ്സ് ഇന്ത്യ, കമ്പനിയുടെ മറുപടി ഇങ്ങനെ…
ഇന്റേൺഷിപ്പ് ചെയ്യുന്ന യുവാവിന് ശമ്പളം നൽകിയില്ലെന്ന ആരോപണമുയർന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിന് ട്രോൾ ട്രെൻഡിലൂടെ മറുപടി നൽകി മക്ഡോണാൾഡ്സ് ഇന്ത്യ. ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് കമ്പനി രസകരമായ മറുപടിയുമായി രംഗത്തെത്തിയത്. സെപ്റ്റംബർ 6നാണ് മക്ഡോണാൾഡ്സ് ഇന്ത്യയുടെ ഔദ്യോഗിക പേജിൽ നിന്നെന്ന രീതിയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. 2025 ഡിസംബർ മുതൽ അമിത് ജോഷി എന്ന മാനേജർ തനിക്ക് ശമ്പളം നൽകിയിട്ടില്ലെന്ന് ഇന്റേൺ ആരോപിക്കുന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തുടർന്നാണ് കയ്യിൽ ഫോണുമായി സങ്കടപ്പെട്ടിരിക്കുന്ന ഒരു നായയുടെ ചിത്രം പങ്കുവെച്ച് കമ്പനി ട്രോൾ രൂപത്തിൽ മറുപടി നൽകിയത്. “ഞങ്ങളുടെ യഥാർഥ പോസ്റ്റുകൾ ഇതുപോലെ വൈറലായിരുന്നെങ്കിൽ!”എന്ന കുറിപ്പോടെയാണ് മക്ഡോണാൾഡ്സ് മറുപടി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം വ്യാജ വാർത്തയാണെന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്നും കമ്പനിക്ക്…
Read Moreപത്താം ക്ലാസ് വിദ്യാർഥിനിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു: 20കാരന് എട്ട് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് കേസിൽ വിധി പ്രസ്താവിച്ചത്. അമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കുറ്റം തെളിഞ്ഞത്. പിഴത്തുക പൂർണമായും പതിനഞ്ചുകാരിയായ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി നാല് മാസംകൂടി അധിക കഠിന തടവ് അനുഭവിക്കണം. സ്കൂൾവിട്ട് പുറത്തിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. തുടർന്ന് ഉച്ചയോടെ കല്ലുമല ബൈപ്പാസിന് സമീപം എത്തിച്ച് കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണം നടക്കുന്നതറിഞ്ഞ പ്രതി, കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.…
Read More