ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് ഭീഷണി ! വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി 50കാരി

പ്രമുഖ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഇത്തവണ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈരമുത്തു തന്നെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നും തന്റെ കരിയര്‍ തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭുവന മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ഗായിക ചിന്മയിക്കു പിന്നാലെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി ഭുവനയും എത്തിയത്.

പ്രശസ്തരായ എഴുത്തുകാരെ ആദരിക്കാന്‍ വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ച ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തി ആദരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഭുവനയുടെ ആരോപണം.

1998ലാണ് വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി.

ഒരു ടെക്സ്റ്റൈല്‍ ഷോറൂമിനായി ഞാന്‍ ജിംഗിള്‍ പാടിയിരുന്നു. അതിനു വരികള്‍ കുറിച്ചത് വൈരമുത്തു ആണ്. അതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഞാന്‍ ആദ്യം കാണുന്നത്.

എന്റെ ശബ്ദവും തമിഴ് ഉച്ചാരണവും നല്ലതാണെന്നും സിനിമയിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിന്റെ സിഡി എ.ആര്‍.റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ന്നുവരുന്ന ഗായിക എന്ന നിലയില്‍ അതു കേട്ടപ്പോള്‍ എനിക്കു വളരെയധികം സന്തോഷവും ഊര്‍വുമൊക്കെ തോന്നി.

തൊട്ടടുത്ത ദിവസം വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫിസില്‍ പോയി സിഡി കൈമാറി. അക്കാലത്ത് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നില്ല.

എന്റെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറാണ് അദ്ദേഹത്തിനു കൊടുത്തത്. മിക്ക ദിവസവും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു.

തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്തു. പിന്നീട് സംഭാഷണങ്ങള്‍ വ്യക്തിപരമാകാന്‍ തുടങ്ങിയതോടെ എനിക്ക് അസ്വസ്ഥത തോന്നി.

എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥ. ഒരിക്കല്‍ ഒരു പുരസ്‌കാര ദാന ചടങ്ങിനായി മലേഷ്യയിലേക്കു തന്നോടൊപ്പം വരാന്‍ വൈരമുത്തു എന്നോട് ആവശ്യപ്പെട്ടു.

നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഞാന്‍ ആ സമയത്ത് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. അതിനാല്‍ തന്നെ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്നു ചോദിച്ചു.

എന്നാല്‍ അതൊന്നുമല്ല നീ വന്നാല്‍ മതിയെന്നാണായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം കേട്ടതോടെ ഞാന്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി.

അദ്ദേഹത്തിനെന്നെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്നും വൈരമുത്തു പറഞ്ഞു.

കുറച്ച് ആളുകളുടെ പേരുകള്‍ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയില്‍ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു.

അവരുടെ പേരുകള്‍ ഞാനിപ്പോള്‍ പറയുന്നില്ല. അതിനു ശേഷം എനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമേ പാടാന്‍ സാധിച്ചുള്ളു.

കാര്യങ്ങള്‍ കുറച്ച് വൈകിയാണ് മനസ്സിലായത്. അതോടെ പിന്നണി ഗാനരംഗം വിടാന്‍ ഞാന്‍ തീരുമാനിച്ചു.

സിനിമയില്‍ നിന്നും എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തമിഴ് സിനിമാലോകം നിശബ്ദമായിരുന്നു. വൈരമുത്തുവിന് ഒഎന്‍വി അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയിലെ സ്ത്രീകള്‍ എന്നെ തേടിയെത്തി.

അവര്‍ക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല, പക്ഷേ എനിക്കൊപ്പം നില്‍ക്കാന്‍ അവര്‍ തയാറായി. വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ സംസാരിച്ചു.

നാല് പേര്‍ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുള്ളവര്‍ അജ്ഞാതരായി തുടരുന്നു. അവര്‍ക്കു ഭയമാണ്.

ആര്‍ക്കാണ് അവരെ കുറ്റപ്പെടുത്താന്‍ കഴിയുക ? തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന് അറിയുമ്പോള്‍ ആളുകള്‍ പിന്മാറുന്നതു സ്വഭാവികമാണ്’, ഭുവന ശേഷന്‍ പറഞ്ഞു.

വൈരമുത്തുവിനെതിരെ പരസ്യമായി രംഗത്തുവന്ന ഗായിക ചിന്മയി ശ്രീപാദയെ ഭുവന ശേഷന്‍ പ്രത്യേകം പ്രശംസിച്ചു.

ഗായികയുടെ ധൈര്യം അതിശയകരമാണെന്ന് ഭുവന പറയുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കില്ലെന്നും അതിനുള്ള സംവിധാനങ്ങളൊന്നും രാജ്യത്തില്ലെന്നും ഗായിക പറഞ്ഞു.

പ്രതികരിച്ചതിന്റെ പേരില്‍ ചിന്മയിയെ സിനിമയില്‍ നിന്നു വിലക്കിയത് ശരിയായ നിലപാടല്ലെന്നും വിഷയത്തില്‍ കൃത്യമായ ആശയവിനിമയം നടന്നിട്ടില്ലെന്നും ഭുവന ശേഷന്‍ വ്യക്തമാക്കി.

Related posts

Leave a Comment