11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84കാരന്‍ ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്.

വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി.

ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്.

വാക്‌സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറഞ്ഞു.

വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്.

ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന്‍ സ്വീകരിച്ചത്.

താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ ഇയാള്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരാള്‍ തുടര്‍ച്ചയായി വാക്സിന്‍ സ്വീകരിച്ചത് വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്.

ആദ്യത്തെ എട്ട് തവണ മണ്ഡല്‍ സ്വന്തം ആധാര്‍കാര്‍ഡും ഫോണ്‍ നമ്പറും വാക്സിന്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചപ്പോള്‍ ബാക്കി മൂന്ന് തവണ തന്റെ വോട്ടര്‍ ഐഡിയും ഭാര്യയുടെ ഫോണ്‍ നമ്പറുമാണ് ഉപയോഗിച്ചത്.

മണ്ഡല്‍ ഇത്രയധികം വാക്സിനുകള്‍ എങ്ങനെ സ്വീകരിച്ചു എന്നതിനെപ്പറ്റി അന്വോഷണം ഉടനുണ്ടാകുമെന്ന് മദേപുര ജില്ല സിവില്‍ സര്‍ജന്‍ അമരേന്ദ്ര പ്രതാപ് ഷാഹി അറിയിച്ചു.

Related posts

Leave a Comment