സ്വകാര്യ ഓഹരി നിക്ഷേപം 10.5 ശതമാനം കുറഞ്ഞു

bis-ohariമുംബൈ: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വകാര്യ ഓഹരി നിക്ഷേപത്തില്‍ വന്‍ കുതിച്ച് ചാട്ടം കാഴ്ചവച്ചെങ്കിലും രണ്ടാം പാദത്തിന്റെ ആരംഭത്തില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.5 ശതമാനം ഇടിവ് ഈ മേയ് മാസം ഉണ്ടായതായി ഏണസ്റ്റ് ആന്‍ഡ് യംഗ്(ഇവൈ) റിപ്പോര്‍ട്ട് ചെയ്തു.

2015 മേയില്‍ 94 കോടി ഡോളര്‍ ആയിരുന്നു സ്വകാര്യ നിക്ഷേപം. എന്നാല്‍. ഈ വര്‍ഷം ഇത് 84.30 കോടി ഡോളറായി ഇടിഞ്ഞു. ഇടപാടുകളുടെ എണ്ണം വര്‍ധിച്ചെങ്കിലും മൂല്യത്തില്‍ കാര്യമായി കുറവ് വരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇടപാടുകളുടെ തോതില്‍ വന്ന ഇടിവാണു നിക്ഷേപത്തില്‍ കുറവ് വരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 39 ഇടപാടുകള്‍ നടന്നയിടത്ത് ഈ വര്‍ഷം അത് 43 ആയി ഉയര്‍ന്നിരു ന്നു. കാന്‍സര്‍ ട്രീറ്റ്‌മെന്റ് സര്‍വീസ് ഇന്റര്‍നാഷണലിന്റെ 60 ശതമാനം ഓഹരികള്‍ ടിപിജി ഏറ്റെടുത്തതാണ് കഴിഞ്ഞ മാസം നടന്ന ഏറ്റ വും ഉയര്‍ന്ന സ്വകാര്യ നിക്ഷേപം.

ഇ- കോമേഴ്‌സിലും ഇടിവ്

വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കു മൂലം ഇ-കോമേഴ്‌സ് മേഖലയിലും ഇടിവു നേരിടുന്നു. വിപണിയില്‍ ഈ പ്രവണത തുടരുകയാണെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം നിക്ഷേപം കണെ്ടത്തുന്നതു കമ്പനികള്‍ക്കു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം 15 ഇടപാടുകളില്‍നിന്നായി 65.50 കോടി ഡോളറാണു വന്നതെങ്കില്‍ ഇത്തവണ ഇടപാടുകളുടെ എണ്ണം 18 ആയി വര്‍ധിച്ചെങ്കിലും നിക്ഷേപങ്ങളുടെ മൂല്യം 40.1 ശതമാനം ഇടിഞ്ഞ് 39.20 കോടി ഡോളറായി കുറഞ്ഞു.

എന്നാല്‍, ധനസമാഹരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 38 ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇത് 35.50 കോടി ഡോളറായിരുന്നു. ഈ വര്‍ഷം 49 കോടി ഡോളറായി ഉയര്‍ന്നു.

Related posts