പണക്കാരായ വ്യാപാരികളെ നസ്‌നി ഫോണില്‍ വിളിച്ച് വശീകരിക്കും; പിന്നീട് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലും; കൊച്ചിയിലെ ഹണിട്രാപ് സംഘത്തില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

വമ്പന്‍ വ്യാപാരികളെ ഹണിട്രാപ്പിലാക്കി പണം തട്ടുന്ന നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി നസ്‌നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്‌നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു.

സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ കൈവശം പണമില്ലാത്തതിനാല്‍ എ.ടി.എം. കാര്‍ഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം ഇവര്‍ അപഹരിച്ചെന്ന് പോലീസ് പറഞ്ഞു.

ഹണിട്രാപ്പില്‍ പെടുന്നയാളില്‍ നിന്ന് പണം തട്ടാന്‍ മാത്രം ഒത്തു ചേരുന്ന രീതിയായിരുന്നു ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രതിയായ സാജിദ് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്‌നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു.

സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരിയുടെ കൈവശം പണമില്ലാത്തതിനാല്‍ എ.ടി.എം. കാര്‍ഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം ഇവര്‍ അപഹരിച്ചെന്ന് പോലീസ് പറഞ്ഞു.

ഹണിട്രാപ്പില്‍ പെടുന്നയാളില്‍ നിന്ന് പണം തട്ടാന്‍ മാത്രം ഒത്തു ചേരുന്ന രീതിയായിരുന്നു ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രതിയായ സാജിദ് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.

Related posts

Leave a Comment