രക്തദാഹികള്‍ വീണ്ടും! ദേശീയ ദിനാഘോഷത്തിനിടെ ഫ്രാന്‍സില്‍ ഭീകരാക്രമണം: 80 നിരപരാധികളെ ട്രക്ക് കയറ്റി കൊന്നു; ട്രക്കിലുണ്ടായിരുന്നവരെ വെടിവച്ചുകൊന്നു

ISനീസ്: തെക്കന്‍ ഫ്രഞ്ച് നഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഭീകരന്‍ എണ്‍പതോളം പേരെ കൊലപ്പെടുത്തി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. ഭീകരാക്രമണത്തിനു സമാനമാണ് സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പറഞ്ഞു. ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നീസില്‍ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കാണാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അമിതവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറ്റിയത്. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരത്തോളം ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വന്നപ്പോള്‍ ഓടി മാറാന്‍ സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റോഡില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും വീടിനു പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ അടക്കമുള്ള ലോകനേതാക്കള്‍ നടുക്കം രേഖപ്പെടുത്തി.

രാജ്യം ഇസ്‌ലാമിക് തീവ്രവാദ ഭീഷണിയില്‍: ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാമിക് തീവ്രവാദ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്. നീസില്‍ ഭീകരാക്രമണത്തിനു സമാനമായ ആക്രമണമാണ് നടന്നത്. രാജ്യം ഒറ്റക്കെട്ടായി ഇത്തരത്തിലുള്ള ആക്രമണത്തെ ചെറുക്കണമെന്നും ഒളാന്ദ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രസിഡന്റും പ്രധാനമന്ത്രിയും അനുശോചിച്ചു

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ നീസിലുണ്ടായ ആക്രമണത്തില്‍ പ്രസിഡന്റ് പ്രണാബ്കുമാര്‍ മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു ഫ്രാന്‍ സിന്റെ വേദനയ്‌ക്കൊപ്പം ഇന്ത്യ യും പങ്കുചേരുന്നു. അവിടുത്തെ സഹോദരീ സഹോദര ന്മാര്‍ക്കൊ പ്പം നില്‍ക്കുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു.

Related posts