തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ ഇന്നലെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അന്യായമായി സംഘം ചേരല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇന്നലെ സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവ സമിതി എന്ന സംഘടനയുടെ പരിപാടി സെനറ്റ് ഹാളില്‍ നടന്നപ്പോള്‍ ഭാരതാംബയുടെ ചിത്രം വച്ചതായിരുന്നു എസ്എഫ്ഐ, കെഎസ് യു വിദ്യാര്‍ഥി സംഘടനകളെ പ്രകോപിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.
ഗവര്‍ണറെ സര്‍വകലാശാലയ്ക്കകത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചെങ്കിലും പോലീസിന്റെ അകമ്പടിയോടെ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോയിരുന്നു.
അതേസമയം ഇന്നലത്തെ പരിപാടിയില്‍ സെനറ്റ് ഹാളില്‍ സംഭവിച്ച നാശനഷ്ടങ്ങളിൽ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍വകലാശാല രജിസ്ട്രാറും നടപടി തുടങ്ങി. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ എന്‍ജിനിയറിംഗ് വിഭാഗത്തോടു നിര്‍ദേശം നല്കി.