ഹൗസ്ബോട്ട് കരയോട് അടിപ്പിച്ചിട്ടതിന് പിന്നാലെ തീ പടർന്നു; ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബോട്ട് വെള്ളത്തിൽ മുക്കി; ആലപ്പുഴയിൽ വിനോദ സഞ്ചാരികൾക്ക് അത്ഭുതകരമായ രക്ഷപെടൽ

ആലപ്പുഴ: പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്‍റിനു സമീപം തോട്ടാത്തോട് ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. തക്ക സമയം അതിഥികളെയും ജീവനക്കാരെയും കരയ്‌ക്കെത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവഹാനി ഒഴിവായി. തത്തംപള്ളി പാലപ്പറമ്പില്‍ ജോസഫ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഓള്‍ സീസണ്‍ ബോട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അപകടമുണ്ടായത്.

അടുക്കളയിലെ ഗ്യാസ് സിലിണ്ടറില്‍നിന്നുള്ള വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.

കരയില്‍നിന്നവരാണ് ബോട്ടില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഉത്തരേന്ത്യയില്‍നിന്നുള്ള ദമ്പതികളാണ് ബോട്ടില്‍ അതിഥികളായുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി കരയോട് ചേര്‍ത്ത് ബോട്ട് അടുപ്പിച്ചിരിക്കുകയായിരുന്നു.

അഗ്‌നിശമന സേനയും ടൂറിസം പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു. തീ നിയന്ത്രണവിധേയമാകില്ലെന്ന് കണ്ടതോടെ ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുക്കിയാണ് തീ അണച്ചത്.

Related posts

Leave a Comment