തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലാപ് കുറ്റ വിമുക്തനായതിൽ പ്രതികരണവുമായി ഡബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ടാണ് ഈ വിധിയെന്ന് ചോറുണ്ണുന്ന ഓരോ പെണ്ണിനും മനസിലാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തശൂരിൽ അതി ജീവിതയുടെ വീട്ടിൽവച്ചായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
‘നാലുകൊല്ലം മുമ്പ് ഞാൻ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തേ എഴുതിവച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. കൈയിൽ കിട്ടിയ ഇത്രയും തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ’ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.
‘ഇപ്പോഴും ഞാൻ അവളോടൊപ്പമാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്തു നിന്നും തൃശൂരിലെ അവളുടെ വീട്ടിലേക്കെത്തിയത്. അയാൾ നിഷ്കളങ്കൻ എന്നു ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല. മരണം വരെ അവൾക്കൊപ്പം നിൽക്കും.
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസിലാകും. അതിജീവിത ഇതുവരെ അനുഭവിച്ച ട്രോമയൊക്കെ മതി. ഇനി ഇതിനേക്കാൾ അധികം അവൾക്ക് ഒന്നും പറയാനില്ല. ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിക്കുന്ന പെൺകുട്ടികൾക്ക് മാതൃകയായാണ് ഈ കേസിൽ അവൾ നിലകൊണ്ടത് എന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
