ആഹ്ലാദവും ആരവവുമായി ദിലീപ് ആരാധകര്‍; ആലുവയിലെ വീടിന്‍റെ പരിസരത്ത് ലഡുവിതരണം; കൈവീശി സന്തോഷം അറിച്ച് നടനും

കൊച്ചി: നടി ആക്രമണ കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകര്‍ക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകര്‍ ആര്‍പ്പുവിളികളുയര്‍ത്തി.

ഒരുകൂട്ടം ദിലീപ് ആരാധകര്‍ ലഡു വിതരണം ചെയ്തു. ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ പരിസരത്തും ആരാധകരും സിനിമാ പ്രവര്‍ത്തകരും ആഹ്ലാദം പങ്കിട്ടു.

ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോള്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി തടിച്ചുകൂടി.

സെല്‍ഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകര്‍ക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.സഹോദരന്‍ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

Related posts

Leave a Comment