ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ ഏറ്റെടുക്കാൻ കോൺഗ്രസ്; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ് ജോസഫ് ഗ്രൂപ്പ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ഡിസിസി നേതൃത്വം കെപിസിസിക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഏറ്റുമാനൂര്‍ , ചങ്ങനാശേരി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിച്ചിരുന്നത്. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇത്തവണ സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമാണ്.

നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂര്‍ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭ. അയ്മനം, ആര്‍പ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.തിരുവാര്‍പ്പ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്.

സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റുമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഫിലിപ്പ് ജോസഫ് കോട്ടയത്തുകാര്‍ക്ക് സുപരിചിതനാണ്.അടുത്ത നാളില്‍ മണ്ഡലത്തില്‍ സജീവവുമാണ്.

ഏറ്റുമാനൂര്‍ മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് ഏറ്റവുമധികം എംഎല്‍എ മാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോര്‍ജ് ജോസഫ് പൊടിപാറ. ഇ.ജെ. ലൂക്കോസ്, തോമസ് ചാഴികാടന്‍ തുടങ്ങിയവര്‍ പല തവണ ജയിച്ച മണ്ഡലമാണ്.

അതിനാല്‍ കിസ്ത്യന്‍ വിഭാഗത്തില്‍ നിന്നൊരാള്‍ മത്സരിക്കണമെന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ ഫിലിപ്പ് ജോസഫിനു തന്നെയാകും നറുക്ക് വീഴുക. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നു വിജയിച്ച പി.കെ. വൈശാഖ്, ഡിസിസി വൈസ് പ്രസിഡന്‍റ് ജി.ഗോപകുമാര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

അതേസമയം എന്തു വന്നാലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് നിലവിലുളള പത്തു സീറ്റിലും മത്സരിക്കുമെന്നു മോന്‍സ് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. മണ്ഡലം വച്ചുമാറുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മോന്‍സ് പറയുന്നുമോന്‍സിന്‍റെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തില്‍ അടക്കം സീറ്റുകളില്‍ വിട്ടുവീഴ്ച നടത്തിയത് രണ്ടു സീറ്റുകളും ഏറ്റെടുക്കുന്നത് മുന്നില്‍ കണ്ടാണ്. ലോക്സഭയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കുന്പോള്‍ കേരള കോണ്‍ഗ്രസ് നിയമസഭയില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ധാരണ ഉണ്ടായിരുന്നു.

ഇതു പാലിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ വികാരം.ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം കെ.സി. ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ടോമി കല്ലാനി, അജീസ് ബെന്‍മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി പിലിപ്പ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

Related posts

Leave a Comment