വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; മലേഷ്യയിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ഗോകുൽ

ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും 22.50ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സമെന്‍റ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര വാത്തിക്കളം സ്വദേശിയും തിരുവല്ലയില്‍ താമസക്കാരനുമായ ശ്രീജഭവനത്തില്‍ ഗോകുല്‍ ഗോപാലന്‍ (25) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സിഐ ടോണി ജോസിന്‍റെ നേതൃത്വത്തില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സംഘം ജയന്തി ജനത എക്‌സ്പ്രസില്‍നിന്നും ഇറങ്ങിയ ഗോകുലിനെ വിദഗ്ധമായി പിടികൂടികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന രാസലഹരി ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ വന്‍വിലയ്ക്കാണ് വിറ്റിരുന്നത്. നിരവധിതവണ രാസലഹരി കടത്തിക്കൊണ്ടുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് അന്വേഷണം സംഘം പറഞ്ഞു.

മലേഷ്യയില്‍ മറൈന്‍ എന്‍ജിനിയറായിരുന്ന ഗോകുല്‍ രാസലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലാവുകയും എട്ടുമാസം അവിടെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട ഇയാള്‍ തിരികെയെത്തി ബംഗളൂരുവില്‍നിന്നു രാസലഹരിയെത്തിച്ച് വില്പന നടത്തുകയായിരുന്നു.

ഇരുപതുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താവുന്ന കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ സി. ദാസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.ജെ. ജോസഫ്, കെ. അഫ്‌സല്‍, ഇ.വി. ബിനോയി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

Related posts

Leave a Comment