ഒരു ദിവസം മൂന്നു പരീക്ഷ; കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കും; വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന ആവശ്യം ശക്തം

തൊടുപുഴ: ആറാം ക്ലാസുകാര്‍ക്ക് ശനിയാഴ്ച മൂന്നു പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് അസാധാരണ പരീക്ഷണമായി മാറുമെന്ന് ആക്ഷേപം. രാവിലെ പത്തു മുതല്‍ 12 വരെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നു പരീക്ഷകള്‍ നടത്തുന്നത്.

എസ്ഇആര്‍ടി നടത്തുന്ന സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി, ഗണിതശാസ്ത്രപ്രതിഭ പരിപോഷണ പരിപാടി എന്നിവയുടെ ഉപജില്ലാതലം, സുഗമ ഹിന്ദി പരീക്ഷ ജില്ലാതലം എന്നിവയാണ് നടക്കുന്നത്. ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയും ഗണിതശാസ്ത്ര പ്രതിഭാഷണ പരിപാടിയുമുള്ളത്. സ്‌കൂള്‍തലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് വീതമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

മൂന്ന് പരീക്ഷകളും ഒന്നിച്ചു വരുന്നതുമൂലം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രണ്ടെണ്ണം ഒഴിവാക്കേണ്ട സാഹചര്യമാണ് വരുന്നത്. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും മാനസികസംഘര്‍ഷം സൃഷ്ടിക്കും. ഇത്തരം പ്രഹസനമാകുന്ന പരീക്ഷയില്‍നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ജോബിന്‍ കെ. കളത്തിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജോയ് മാത്യു, ജോര്‍ജ് ജേക്കബ്, വി.കെ. ആറ്റ്‌ലി, സുനില്‍ ടി. തോമസ്, ഷിന്‍റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment