കാറിൽ മദ്യം കടത്തുന്നുവെന്ന രഹസ്യ സന്ദേശം’; സിനിമാ സ്റ്റൈലിലെ അറസ്റ്റിൽ പിടിച്ചെടുത്തത് 1200 ലിറ്റർ സ്പിരിറ്റ്

നീലേശ്വരം: ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ എടക്കഴിയൂര്‍ പുനയൂര്‍ സൗത്തിലെ എ.എച്ച്.അന്‍സിഫ് (40), മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആര്‍.ഗിരീഷ് (39) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 34 കാനുകളിലായി സൂക്ഷിച്ച 1200 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനു സമീപം കോട്ടപ്പുറം റോഡ് ജംഗ്ഷനിലാണ് സ്പിരിറ്റ് വേട്ട നടന്നത്. എസ്‌ഐ ജിഷ്ണു, എസ്‌സിപിഒ ബിജു, ഡ്രൈവര്‍ സുമേഷ് എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രികാല പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡിയുടെ നിര്‍ദേശം പോലീസിനു ലഭിച്ചത്.

ഇതനുസരിച്ച് പോലീസ് സംഘം കോട്ടപ്പുറം റോഡ് ജംഗ്ഷനിലേക്ക് കുതിച്ചെത്തി. അമിതവേഗത്തിലെത്തിയ ഇന്നോവ കാറിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി.

കാര്‍ പരിശോധിച്ചപ്പോള്‍ പിന്നിലെ സീറ്റുകള്‍ ഇളക്കിമാറ്റിയനിലയിരുന്നു. 35 ലിറ്ററിന്‍റെ 34 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മൂന്നു കാറുകളില്‍ സ്പിരിറ്റ് കടത്തുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.എന്നാല്‍ രണ്ടു കാറുകള്‍ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞെന്ന് സംശയിക്കുന്നു.

Related posts

Leave a Comment