വിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ചു കടത്തിയ കേസില്‍ യുവാവ് പിടിയില്‍

തൊടുപുഴ: വിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം വലിയകുളത്തില്‍ വി.എച്ച്. നിയാസ് (40) ആണ് പിടിയിലായത്. വണ്ണപ്പുറം, കരിമണ്ണൂര്‍, കോടിക്കുളം, കലൂര്‍ ഭാഗങ്ങളില്‍നിന്ന് മാസങ്ങളായി പശുക്കള്‍ മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഈസ്റ്റ് കലൂര്‍ ഭാഗത്തെ ആനിമൂട്ടില്‍ കുര്യന്‍, തട്ടാംകുടിയില്‍ ടി.പി. ശശിധരന്‍ എന്നിവരുടെ പശുക്കള്‍ മോഷണം പോയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കലൂര്‍ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസവരെയുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തെയും പ്രതിയെയും കുറിച്ച് പോലീസിനു സൂചന ലഭിച്ചത്. നിയാസ് പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്.

ചൊവ്വാഴ്ച രാത്രിയില്‍ വണ്ണപ്പുറത്തെ വീട്ടില്‍നിന്നാണ് നിയാസിനെ ഡിവൈഎസ്പിയുടെ സ്‌ക്വാഡും പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. എച്ച്എഫ് ഇനം പശുക്കളെയാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിക്കുന്ന പശുക്കളെ പാലക്കാട് പ്രദേശത്ത് വില്‍ക്കുന്നതായും പറയപ്പെടുന്നു. ഇയാളുടെ മൂത്തസഹോദരന്‍ കശാപ്പുകാരനാണ്.

വില്‍ക്കാന്‍ കഴിയാത്ത പശുക്കളെ കശാപ്പ് ചെയ്ത് വിറ്റതായും പറയപ്പെടുന്നു. പ്രതിയുടെ ഭാര്യ വണ്ണപ്പുറം പഞ്ചായത്തംഗമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്നലെ പ്രതിയുമായി മോഷണം നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി. പല ഭാഗത്തുനിന്നും ഇയാള്‍ പശുക്കളെ മോഷ്ടിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ പരാതിക്കാര്‍ക്ക് പണം കൊടുത്ത് കേസ് ഇല്ലാതാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment