വെള്ളാപ്പള്ളി നടേശനെതിരേ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു. പ്രതിഭ

കായംകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്‍റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി.

ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സിപിഎം ആലപ്പുഴ കമ്മിറ്റിക്ക് കത്ത് നൽകി. എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.

പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരേ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Related posts

Leave a Comment