വിവാഹമോചനത്തിന് മുന്നോടിയായി സ്വന്തം പേരിൽ 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാൻ 25കാരി; സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവതിയുടെ കുറിപ്പ്

കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും പൂർണ സ്വാതന്ത്ര്യം നേടുന്നതിനായി, 1.25 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാനുള്ള 25കാരിയായ യുവതിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിമാസം 1.7 ലക്ഷം രൂപ വരുമാനമുള്ള യുവതി, ഈ തീരുമാനം സാമ്പത്തികമായി തന്നെ പിന്നോട്ടടിക്കുമോ അതോ പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതത്വം നൽകുമോ എന്ന സംശയത്തോടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഫ്ലാറ്റ് വാങ്ങുന്നതിനായി തന്‍റെ പക്കലുള്ള 45 ലക്ഷം രൂപയുടെ സ്വർണം വിറ്റ് ഡൗൺ പേയ്‌മെന്‍റ് നടത്താനും, ബാക്കി 80 ലക്ഷം രൂപ 30 വർഷത്തെ ഭവന വായ്പയായി എടുക്കാനുമാണ് യുവതി പദ്ധതിയിടുന്നത്. ഇത് പ്രകാരം പ്രതിമാസം 55,000 രൂപ വായ്പാ തിരിച്ചടവായി നൽകേണ്ടി വരും. തന്‍റെ തീരുമാനം കേവലം ഒരു സാമ്പത്തിക നിക്ഷേപം മാത്രമല്ലെന്നും, മറിച്ച് വരാനിരിക്കുന്ന വിവാഹമോചനത്തിന് മുന്നോടിയായി സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമമാണെന്നും യുവതി വ്യക്തമാക്കുന്നു.

ചെന്നൈയിലെ മികച്ചൊരു സ്ഥലത്താണ് ഈ ഫ്ലാറ്റ്. അടുത്തിടെ എന്‍റെ മാതാപിതാക്കൾ ഫ്ലാറ്റ് വാങ്ങിയ അതേ കെട്ടിടത്തിൽ തന്നെയാണ് ഇതും. എനിക്ക് ഈ പ്രോപ്പർട്ടി വളരെ ഇഷ്ടപ്പെട്ടു. നിലവിൽ ഞാൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണ്. എന്‍റെ ഭർത്താവിനെയോ പിതാവിനെയോ ആശ്രയിക്കാതെ, സ്വന്തം പണം കൊണ്ട് വാങ്ങിയ ഒരു വീട് പൂർണ്ണമായും എന്‍റെ പേരിൽ വേണമെന്നാണ് ആഗ്രഹമെന്ന് യുവതി റെഡ്ഡിറ്റിൽ കുറിച്ചു.

ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സ്വാതന്ത്ര്യവും സുരക്ഷിതത്വവും വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണോ ഞാൻ, അതോ ഇത് ശരിക്കും നല്ലൊരു സാമ്പത്തിക തീരുമാനമാണോ?” യുവതി സ്വയം ചോദിക്കുന്നു.യുവതിയുടെ പോസ്റ്റ് വൈറലായതോടെ, ഭൂരിഭാഗം ആളുകളും ഈ തീരുമാനത്തെ എതിർത്താണ് രംഗത്തെത്തിയത്. പ്രത്യേകിച്ച്, കയ്യിലുള്ള സ്വർണം വിറ്റ് ഫ്ലാറ്റ് വാങ്ങരുതെന്ന നിർദേശമാണ് പലരും നൽകിയത്.

വിവാഹമോചനം പോലെയുള്ള നിർണായക ഘട്ടങ്ങളിൽ വൈകാരികമായി ചിന്തിക്കാതെ, സ്വർണം പോലുള്ള ദ്രവ്യാസ്തികൾ കൈവശം സൂക്ഷിക്കുന്നതാണ് ഭാവിക്ക് നല്ലതെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും വിലയിരുത്തൽ.

Related posts

Leave a Comment