വേട്ടയാടാൻ പുറപ്പെട്ടപ്പോൾ തന്നെ ഒറ്റും പോയി; കേഴമാനെ വേട്ടയാടിയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട: കേഴമാനെ വേട്ടയാടി കൊന്ന കേസില്‍ നാലംഗ സംഘത്തെ വനപാലകര്‍ പിടികൂടി. ഗുരുനാഥന്‍മണ്ണ് കുളത്തുപള്ളില്‍ ബാബു (68), മകന്‍ അലക്‌സ് (37), ഗുരുനാഥന്‍മണ്ണ് കണ്ണിയേല്‍ ജോര്‍ജ് കുട്ടി (63), അഭിലാഷ്(45) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാടന്‍ തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.

റാന്നി ഡഎഫ്ഒയ്ക്കു കിട്ടിയ രഹസ്യ വിവരത്തേ തുടര്‍ന്ന് വടശേരിക്കര റേഞ്ചില്‍ ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കുന്നം ഭാഗത്തു നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഘം കേഴമാനെ വെടിവച്ചു കൊന്ന് ഇറച്ചിയാക്കിയത്. റാന്നി ഡിഫ്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തേതുടര്‍ന്ന് വടശേരിക്കര റേഞ്ച് ഓഫീസര്‍ ജി.എസ്. രഞ്ജിത്ത്, ഗുരുനാഥന്‍മണ്ണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒ.എ. ശ്യാംകുമാര്‍, ബീറ്റ് ഓഫീസര്‍മാരായ കെ.എം.രഞ്ജിത്ത്, വിമല്‍, ഷാജി, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തി നാലുപേരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലുകള്‍ക്കുശേഷം ഇവരെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Related posts

Leave a Comment