ഇന്ന് ചോക്ലേറ്റ് ദിനം… സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും മധുരം പങ്കിടുന്ന ദിനം; 76 വർഷത്തിന്‍റെ മധുരത്തിന് പറയാനുള്ളത് പങ്കുവയ്ക്കലിന്‍റെ സന്ദേശം

മണിമല: സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും മധുരം പങ്കിടുന്നതിന്‍റെ പ്രതീകമായി ഇന്ന് ചോക്ലേറ്റ് ദിനം ആചരിക്കുന്നു. 1950ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് അവതരിപ്പിച്ചതിന്‍റെ സ്മരണയ്ക്കായാണ് ജൂലൈ ഏഴ് ആഗോളതലത്തില്‍ ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ചോക്ലേറ്റുകള്‍ കൈമാറി ആശംസകള്‍ പങ്കിടുന്നതാണ് ദിനാചരണത്തിന്‍റെ പ്രധാന ആകര്‍ഷണം. വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാള്‍ ചെറിയൊരു ചോക്ലേറ്റിന് പോലും ആത്മബന്ധത്തിന്‍റെ മധുരം പങ്കുവയ്ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ചോക്ലേറ്റ് ദിനം മുന്നോട്ടുവയ്ക്കുന്നത്.

ചോക്ലേറ്റ് ദിനാചരണത്തിന്‍റെ ഭാഗമായി മണിമല ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വടവാതൂര്‍ ദ ചോയ്‌സ് കിന്‍റര്‍ലാന്‍ഡില്‍ ബെല്‍ മൗണ്ട് ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം, അതിന്‍റെ ചേരുവകള്‍, വിവിധ ഫ്ലേവറുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പുളിപ്പിച്ച് ഉണങ്ങിയ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് നിർമിക്കുന്നത്.

പരസ്പര ബഹുമാനവും സൗഹൃദവും കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാകുമെന്ന് ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാന്‍ കെ.ജെ. വര്‍ഗീസ് പറഞ്ഞു.

Related posts

Leave a Comment