ജമ്മു-ശ്രീനഗർ ദേശീയപാതയിൽമണ്ണിടിച്ചിൽ; 1700 ട്രക്കുകൾ കുടുങ്ങി

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.

250 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാനമായ പാതയിൽ ഉധംപുരിലെ ദേവാൽ മേഖലയിലാണ് ഇന്നലെ പുലർച്ചയോടെ വൻ മണ്ണിടിച്ചിലുണ്ടായത്.
ഇതേത്തുടർന്ന് ഉധംപുരിനും ബേനിഹാളിനും ഇടയിലായി 1,700ഓളം ചരക്കുലോറികളും നിരവധി വാഹനങ്ങളും കുടുങ്ങി.

മണ്ണിടിച്ചിലിനു പുറമേ ദോഡ ജില്ലയിലെ പ്രധാനപാലത്തിൽ വിള്ളലുകൾ കണ്ടതിനെത്തുടർന്ന് സുരക്ഷപരിശോധനകളുടെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. പാതയിലെ മണ്ണും അവശിഷ്ടങ്ങളും ദേശീയ പാതാ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയാണ്.

നിലവിൽ പാതയുടെ ഒരുവശത്തുകൂടി ഘട്ടംഘട്ടമായി വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നു പോലീസ് അറിയിച്ചു. റോഡിന്‍റെ നവീകരണം പൂർത്തിയാകുന്നതുവരെ ജമ്മുവിൽനിന്ന് ശ്രീനഗർ, ദോഡ, രാംബൻ, പട്‌നിടോപ്പ് ഭാഗങ്ങളിലേക്കു വാഹനങ്ങളൊന്നും കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Related posts

Leave a Comment