മദ്യപാനത്തിനിടെ പണത്തെ ചൊല്ലിതര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു;

തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്. ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന്‍ കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പൊലിസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്‍റെ കാര്യം പറഞ്ഞ് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് സ്റ്റാച്ചുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Related posts

Leave a Comment