സേവിംഗ് അക്കൗണ്ടുകള്‍ക്ക് ചെറിയ കാലയളവില്‍ പലിശ നല്‍കണമെന്ന് ആര്‍ബിഐ

bis-rbiമുംബൈ: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ചെറിയ കാലയളവിലോ ത്രൈമാസത്തിലോ പലിശ നല്‍കണമെന്ന് ആര്‍ബിഐ. ഈ നിര്‍ദേശം കോടിക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്ക് നേട്ടമായിമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ഏപ്രില്‍ ഒന്നു മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് പ്രതിദിന അടിസ്ഥാനത്തില്‍ കണക്കുകൂട്ടുന്നുണെ്ടങ്കിലും വര്‍ഷത്തില്‍ രണ്ടുതവണയായാണ് നിലവില്‍ അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കിവരുന്നത്.

ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ ചെറിയ ഇടവേളകളിലോ ത്രൈമാസങ്ങിലോ നല്‍കാവുന്നതാണെന്ന് ആര്‍ബിഐ മാര്‍ച്ച് മൂന്നിന് പുറത്തുവിട്ട സെര്‍ക്കുലറില്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകള്‍ സേവിംഗ്‌സ് ഡിപ്പോസിറ്റുകള്‍ക്ക് നാലു ശതമാനം പലിശയാണ് നല്‍കുന്നത്. സ്വകാര്യ ബാങ്കുകള്‍ ആറു ശതമാനവും നല്‍കുന്നുണ്ട്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശനിരക്ക് തീരുമാനിക്കാന്‍ വാണിജ്യബാങ്കുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആര്‍ബിഐ തീരുമാനമെടുത്തത് 2011 ലാണ്.

എന്നാല്‍ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് സമാനരീതിയിലുള്ള പലിശ നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകണമെന്നതായിരുന്നു ലക്ഷ്യം. ഇത്തരത്തില്‍ ചെറിയ കാലയളവില്‍ പലിശ ലഭ്യമാക്കുന്നതിലൂടെയും നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചെറിയ കാലയളവില്‍ പലിശ നല്‍കുന്നതിലൂടെ ബാങ്കുകള്‍ക്ക് 500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Related posts