മത്സ്യത്തൊഴിലാളികളുമായി വന്ന വാനും ലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു;   ആറു പേർക്ക്  പരിക്ക്

അന്പലപ്പുഴ: വാനും, പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. ആറു പേർക്ക് പരിക്ക്. പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്നാട് കന്യാകുമാരി സ്വദേശി വിജയകുമാർ (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ ദേശീയ പാതയിൽ കാക്കാഴം മേൽപ്പാലത്തിലായിരുന്നു അപകടം.

കന്യാകുമാരി വള്ള വിളയിൽ നിന്നും കൊച്ചിയിലേക്കു പോയ മത്സ്യതൊഴിലാളികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാനും ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പച്ചക്കറിയുമായി പോയ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മത്സ്യതൊഴിലാളികളായ മിഖയേൽ പിള്ള (60), മെർലിറ്റ് (24), സിബിൻ (23), പ്രതീപ് (23, ആന്‍റണി (24), ഷിബു (24) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വിജയകുമാറിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വാഹനാപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസപ്പെട്ടു. അന്പലപ്പുഴ പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

Related posts