പാമ്പാടിയിൽ അപകടത്തിൽപെട്ട ജിത്തുവിന് രക്ഷകനായി രാഹുല്‍ ഗാന്ധിയെത്തി

പുതുപ്പള്ളി: രാഹുല്‍ ഗാന്ധിയെ കാണാനായി പാമ്പാടിയിലേക്ക് എത്തിയ യുവാവിന് ഒടുവില്‍ രക്ഷകനായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തി. ഇന്നലെ മൂന്നിന് ഒളശ ചാലശേരി വീട്ടില്‍ ജിത്തു ഏബ്രഹാം ജോര്‍ജി (37) സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

ഈ സമയം ഇതുവഴിയെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ജിത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പാമ്പാടിയിലേക്കുള്ള യാത്രാമധ്യേയാണ് ജിത്തുവിനെ രാഹുല്‍ ഗാന്ധി കാണാനിടയായത്.

വയോധികന്‍ വട്ടം ചാടിയതു കണ്ട് വെട്ടിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞു വീണ് പരിക്കേറ്റു കിടക്കുകയായിരുന്നു ജിത്തു. ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്.

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ജിത്തുവിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ജിത്തുവിന്‍റെ വലതുകൈക്ക് സാരമായ പരിക്കുണ്ട്.

Related posts

Leave a Comment