‘കോട്ടത്തല അഖിൽ മോനെ, കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് നീ’: അഖിൽ മാരാർക്കെതിരേ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് അഖിൽ മാരാരെന്ന് സത്യഭാമ.

‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്‍റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.

കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്‍റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്‍റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി.

ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്‌. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണെന്ന് നിന്‍റെ അമ്മയേക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.’’ എന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കഴിഞ്ഞ ദിവസവും അഖിലിനെ വിമർശിച്ച് സത്യഭാമ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനൊന്നും മറുപടിയുമായി അഖിൽ എത്തിയിട്ടില്ല.

അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയാകുന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവിമർശനം. ചാണകത്തിൽ ചവിട്ടാൻ പാടില്ലായിരുന്നുവെന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ അന്ന് പറഞ്ഞത്.

Related posts

Leave a Comment