മണലിന് താഴെ അപടം നിറച്ച ചെളിക്കുണ്ടുമായി മണിമലയാർ; മല്ലപ്പള്ളി കടവിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി തെരച്ചില്‍ തുടരുന്നു


മല്ലപ്പള്ളി: മുന്‍പരിചയമില്ലാത്തവര്‍ക്ക് മണിമലയാറ്റിലെ കടവുകള്‍ അപകടക്കയങ്ങളാണ്. നദിയുടെ അടിത്തട്ട് ചെളി കാരണം താഴ്ന്നു കിടക്കുന്നതിനാല്‍ മേല്‍പ്പരപ്പ് മണലാണെന്നു ധരിച്ച് ചവിട്ടിയാല്‍ താഴ്ന്നു പോകും. ഇതിനോടകം നിരവധി അപകടങ്ങള്‍ മണിമലയാറ്റിലെ വിവിധ കടവുകളില്‍ സംഭവിച്ചു കഴിഞ്ഞു.

നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൈപ്പറ്റ ആലുങ്കല്‍ മാത്യു ഐപ്പിന്‍റെ (സജി) മകന്‍ അലനെ (15)യാണ് കാണാതായത്.

മല്ലപ്പള്ളി ചേലയ്ക്കാപ്പള്ളില്‍ കടവിലാണ് സംഭവം. സുഹൃത്തുക്കളായ ആറുപേര്‍ക്കൊപ്പമാണ് അലന്‍ കുളിക്കാനെത്തിയത്. നദിയില്‍പെട്ട അലനെ രക്ഷിക്കാന്‍ രണ്ടുപേര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് ഇന്നലെ വൈകുന്നേരംവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നാട്ടുകാരും രംഗത്തുണ്ട്. മല്ലപ്പള്ളി മാര്‍ ഡയനീഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

Related posts

Leave a Comment