മത്സ്യം വളര്‍ത്ത് കാവല്‍പ്പുരയില്‍ അനാശാസ്യം: ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍; മുന്‍പും ഇവിടെ നിന്ന് അനാശാസ്യ പ്രവര്‍ത്തനത്തിന് ആളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്

peedanamതുറവൂര്‍: മത്സ്യം വളര്‍ത്ത് കേന്ദ്രത്തിലെ കാവല്‍പ്പുരയില്‍ അനാശാസ്യത്തിനിടയില്‍ പിടികൂടിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോട്ടയം സ്വദേശികളായ സിജി വര്‍ഗീസ് (38), ഷാമോന്‍ (35), കൊടുങ്ങല്ലൂര്‍ സ്വദേശിനി മഞ്ജു (35) എന്നിവരാണ് പിടിയിലായത്.

പള്ളിത്തോട് കടത്തുകടവ് ജംഗ്ഷന് വടക്കുഭാഗത്തായുള്ള മത്സ്യം വളര്‍ത്ത് കാവല്‍പ്പുരയില്‍ നിന്നും ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് കുത്തിയ തോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ അനാശാസ്യം നടന്നുവരുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 31നും ഇത്തരത്തില്‍ ഒരുപറ്റം യുവാക്കളെയും യുവതികളെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. മത്സ്യം വളര്‍ത്തുകേന്ദ്രത്തിന്റെ ഒറ്റപ്പെട്ട പ്രദേശത്താണ് കാവല്‍പ്പുര സ്ഥിതി ചെയ്യുന്നത്. ദൂരെ ദേശങ്ങളില്‍ നിന്നും ഇവിടെയെത്തി പണം വച്ച് ചീട്ടുകളിലും മദ്യപാനവും നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts