ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ… അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ പ്രണാമങ്ങളോടെ കൈ കൂപ്പുന്നു; പനച്ചൂരാന്‍റെ ഓർമകളിൽ സംവിധായകൻ ലാൽജോസ്


കായംകുളം : കവിയും ഗാനരചയിതാവുമായ അന്തരിച്ച അനിൽ പനച്ചൂരാൻ അക്ഷര കലയുടെ അദ്ഭുതമാണെന്ന് സംവിധായകൻ ലാൽ ജോസ് അനുസ്മരിച്ചു. ഫേസ്ബുക്കിലൂടെ യാണ് പനച്ചൂരാനുമായുള്ള ആത്മ ബന്ധം ലാൽജോസ് പങ്കുവെച്ചത്.

പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം.

തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിത്തന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം.

പ്രയാസദിനങ്ങളിലെ ഔഷധം
അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി.

വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി.

പിന്നീടുളളത് ചരിത്രം. ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു.

പാട്ടിന്‍റെ കടലിലേക്ക് പനച്ചു ഒഴുകി.തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്‍റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്‍റെ പാടലുകൾ ഞാനെന്‍റെ ഫോണിന്‍റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.

ജിമിക്കി കമ്മൽ
ഓണപ്പുടവയ്ക്ക് തീപിടിച്ചിട്ടും വാടകവീടിന്‍റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു.

അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർ്ഥനയോടെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു,

ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്‍റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി !

ഒരിക്കൽ ചുണ്ടിൽ കേറിയാൽ
സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും.

ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ പ്രണാമങ്ങളോടെ കൈ കൂപ്പുന്നു.എന്ന് പറഞ്ഞാണ് ലാൽ ജോസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കമ്യൂണിസ്റ്റുകാരനായ പ്രവാസിയുടെ ജീവിതം ആസ്‍പദമാക്കി ശ്രീനിവാസനെ മുഖ്യ കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെയായിരുന്നു അനിൽപനച്ചൂരാൻ സിനിമാലോകത്ത് ശ്രദ്ധേയനായത്.

ഇതിലെ ചോര വീണ മണ്ണിൽ നിന്ന് ഉയർന്ന് വന്ന പൂമരം …തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കുന്നു …എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായി തീർന്നു.

മുഖ്യ മന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ‌ചാണ്ടി,ഡോ മുനീർ,പി കെ കുഞ്ഞാലിക്കുട്ടി, വി എം സുധീരൻ,നടന്മാരായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ്‌ഗോപി തുടങ്ങിയവരും അനിൽപനച്ചൂരാനെകുറിച്ചുള്ള ഓർമ്മകൾ ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

Related posts

Leave a Comment