നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം ; കുടുംബശ്രീക്ക് 2.44 കോടി രൂപയുടെ വിറ്റുവരവ്

കൊച്ചി: ഏപ്രില്‍ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണവിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. കഫേ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ വോട്ടെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം.

സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിച്ച 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷന്‍ സെന്‍ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കും കാര്യക്ഷമമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം.

ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് കണ്ണൂര്‍ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി.

ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതല്‍ കഫേ യൂണിറ്റുകള്‍ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയില്‍ ആകെ ഭക്ഷണ വിതരണം നടത്തിയത്.

Related posts

Leave a Comment