അപ്പനായും ചേട്ടനായും വന്നവരെല്ലാം ഉപയോഗിച്ചു, പലര്‍ക്കും കാഴ്ചവച്ചു ! തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി അശ്വതി ബാബു…

മോഡലിംഗ് രംഗത്തും സിനിമ-സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള നടി അശ്വതി ബാബു ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

സമീപകാലത്ത് ലഹരി, പെണ്‍വാണിഭക്കേസുകളില്‍ അകപ്പെട്ടതോടെയാണ് നടിയുടെ ജീവിതത്തിന്റെ മറ്റൊരു വശം ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്.

സീരിയലിന്റെയും സിനിമയുടെയും മായികലോകത്തെ ചതിക്കുഴികളില്‍ വീണ് തകര്‍ന്ന ജീവിതങ്ങളിലൊന്നാണ് അശ്വതിയുടേത്.

പതിനാറാം വയസില്‍ പ്രണയിച്ച ആളുടെ കൂടെ വീട്ടില്‍ നിന്നും പോയതിന് പിന്നാലെയാണ് തന്റെ ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതെന്നാണ് നടി പറയുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.

തന്റെ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളാണ് നടി തുറന്നു പറഞ്ഞത്.തനിക്കിപ്പോള്‍ ഇരുപത്തിയഞ്ച് വയസായി. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അഭിമുഖത്തില്‍ നടി പറയുന്നു.

16ാം വയസില്‍ പ്രണയിച്ചവന്റെ കൂടെ പോയത് ചതിയിലേക്കെന്നാണ് നടി പറയുന്നത്. അമ്മയും ആങ്ങളയും ചേര്‍ന്ന് നല്ല രീതിയില്‍ വളര്‍ത്തിയ ആളാണ് താന്‍ എന്നും നടി പറയുന്നുണ്ട്.

എന്നാല്‍ പതിനാറാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയതോടെയാണ് തന്റെ കഷ്ടകാലം ആരംഭിക്കുന്നതെന്നും നടി പറയുന്നു.

തന്നെ കെട്ടുമെന്ന് വിശ്വസിപ്പിച്ച് കൂടെ നിര്‍ത്തിയ അവര്‍ തന്നെ പലര്‍ക്കും കാഴ്ച വച്ച് പണമുണ്ടാക്കിയെന്നും താന്‍ ചതിക്കപ്പെട്ടെന്നും നടി പറയുന്നു.

ഇക്കാര്യങ്ങളെല്ലാം വീട്ടുകാര്‍ അറിഞ്ഞപ്പോഴെക്കും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് താനും തന്റെ വീട്ടുകാരുമെന്ന് അശ്വതി പറയുന്നു.

തന്റെ കാമുകന്‍ ലോറി ഡ്രൈവറായിരുന്നുവെന്നും തന്നെ ഉപയോഗിച്ചാണ് അയാള്‍ വലിയ ധനവാനായതെന്നും അശ്വതി പറയുന്നു.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ…നല്ല രീതിയില്‍ ജീവിക്കാന്‍ വേണ്ടി ഒരു അമേരിക്കക്കാരന്‍ തന്ന പണം താന്‍ അയാള്‍ക്ക് നല്‍കിയിരുന്നു.

കൂടെ ജീവിക്കുന്ന ആള്‍ക്ക് പാര്‍ട്‌നര്‍ഷിപ്പ് എന്ന നിലയിലാണ് പണം നല്‍കിയത്. അദ്ദേഹം എന്നെ നോക്കൂം എന്നാണ് വിശ്വസിച്ചതും. എന്നാല്‍ എന്നെ ഒഴിവാക്കി അയാള്‍ക്ക് പൈസ മാത്രം മതിയെന്നായി എന്നും അശ്വതി പറയുന്നു.

ഇത് തെറ്റാണെന്ന് ഒരാളോട് പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയിലുമില്ല. നല്ല രീതിയില്‍ ജീവിക്കാനായി ഒത്തിരി ശ്രമിക്കുന്നുണ്ട്.

പക്ഷേ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോള്‍ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല.

പതിനാറു വയസ് മുതല്‍ തന്റെ ജീവിതം വഴിമാറിയെന്നും പുറമേ ചിരിച്ച് കാണിക്കുന്നുണ്ടെങ്കിലും തന്റെ ജീവിതം തകര്‍ന്നുവെന്നും നടി പറയുന്നു.

ആരോട് ചിരിച്ച് സംസാരിക്കണമെന്ന് അറിയാത്ത ആളായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനുമെല്ലാം ഉപയോഗിക്കുകയായിരുന്നു.

തന്നെ കുറിച്ച് പറഞ്ഞ് സന്തോഷിക്കുന്നവര്‍ സന്തോഷിക്കട്ടെ എന്നേയുള്ളു. ഇപ്പോള്‍ പിന്നെ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതല്‍ മോശക്കാരിയാകുകയേയുള്ളു എന്നറിയാം എന്നും അശ്വതി പറയുന്നു.

Related posts

Leave a Comment