സ്‌കൂളില്‍ കൊണ്ടു പോകുന്ന വഴിയ്ക്ക് ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു; വിദ്യാര്‍ഥിനികളോടെ ലൈംഗികാതിക്രമം നടത്തിയ തിരൂരുകാരന്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: സ്‌കൂളില്‍ കൊണ്ടു പോവുന്ന വഴിയ്ക്ക് വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ തിരൂരില്‍ പിടിയിലായി. എട്ട്, ഒമ്പത് വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ ഇയാള്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തിരൂര്‍ ബിപി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തില്‍ സുനില്‍ (50) ആണ് പിടിയിലായ ഓട്ടോ ഡ്രൈവര്‍.

എല്‍പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇയാള്‍ വിദ്യാര്‍ത്ഥികളെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെയാണ് പീഡിപ്പിച്ചത്. കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളെ കൗണ്‍സിലിംഗ് നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരൂര്‍ സിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്‌സോനിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

 

Related posts