ആ വിളിപ്പേര് കഷ്ടം തന്നെ… അന്തസും അഭിമാനവും ചിലരുടെ കുത്തകയല്ല…


വൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് ശുചീകരണ തൊഴിൽ ചെയ്യുന്നവരെ വിശേഷിപ്പിച്ചു കൊണ്ടുളള സർക്കാർ അറിയിപ്പിനെതിരേ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ബി. ഉണ്ണിക്കൃഷ്ണന്‍റെ ഫേസ് ബുക്കിലെ കുറിപ്പ് ഇങ്ങനെ…

അവന്‍റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു. നിരായുധരായ, ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്‍റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി. അവരുടെ സഖാക്കൾ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു. എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞില്ല. വിടവ് വരാതെ, അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി.

വർഷങ്ങൾക്ക് മുന്പു തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്‍റെയും മകൻ ചുടല മുത്തുവിന്‍റെയും അയാളുടെ മകൻ മോഹനന്‍റെയും ജീവിതങ്ങളിലൂടെ,

സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുന്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താൻ അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്‍റെ കഥയാണ് പറയുന്നതെന്ന്. മറ്റുള്ളവർക്ക് വൃത്തികേടായി തോന്നുന്പോഴും നോവലിലൊരിടത്തും “വൃത്തിഹീനമായ തൊഴിൽ’ എന്ന പ്രയോഗം തകഴി നടത്തിയിട്ടില്ല.

മഹാരാജാസ് കോളജ് അധ്യാപകൻ ആർ.എൽ രജിത് കഴിഞ്ഞ ദിവസംഎഫ്ബി യിൽ കുറിച്ച പോസ്റ്റ് ആണ് വീണ്ടും തോട്ടിയുടെ മകനെ ഓർക്കാനിടയാക്കിയത്. ”വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധന സഹായം’ എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്‍റെ പോസ്റ്റ്.

ഇതു ശ്രദ്ധയിൽ പെട്ടതിനു ശേഷം ഞാൻ വെറുതേ ചില അന്വേഷണങ്ങൾ നടത്തി. പിആർഡി യിൽ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകൾ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. പിആർഡി ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ മനസിലായി പട്ടികജാതി പട്ടികവർഗ വകുപ്പിന്‍റേതാണ് അറിയിപ്പെന്ന്.

അറിയിപ്പ് കൈപ്പറ്റിയ ഒരു പിആർഡി ഉദ്യോഗസ്ഥൻ പട്ടികവർഗ്ഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു. ഇത് ഇങ്ങനെ കൊടുക്കാൻ പാടുണ്ടോ? എന്ന്. അണ്‍ ക്ലീൻ ഒക്യുപ്പേഷൻ എന്നാണ് തങ്ങൾ ഇതിനെ വിളിക്കുന്നതെന്നും അതിന്‍റെ തർജമയാണ് അറിയിപ്പിൽ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം.

14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തിൽ, അതായത് 2019 ജൂണ്‍ 17ന് നിയമസഭയിൽ യു പ്രതിഭ എംഎൽഎ പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ നല്കുന്ന സഹായത്തെ പറ്റിയായിരുന്നു ചോദ്യം.

അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. സർക്കാർ സഹായം ലിസ്റ്റ് ചെയ്തതിൽ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തിഹീന തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കു ള്ള സഹായമെന്നാണ്. നോക്കണം, ഒരു സർക്കാർ രേഖയിലാണിത്.

സർക്കാരിന്‍റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സർക്കാർ രേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് ’വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ’ എന്ന പേരിലാണ്.

കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ. തോട്ടിയുടെ മകൻ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും

പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച് ഈ തൊഴിലാളികൾക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷ്ട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും.

ദീർഘിപ്പിക്കുന്നില്ല, ഈ പ്രയോഗം മാറ്റിയേ തീരൂ. എന്‍റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ട്. അന്തസും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്.

Related posts

Leave a Comment