എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് ആയ ! കുഞ്ഞ് ഐസിയുവില്‍…

എട്ടുമാസം പ്രായമുള്ള കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു.

ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു.

തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്.

പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്‌ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ലെന്നും പോലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പാണ് കോമള്‍ ജോലിക്കായി എത്തിയതെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ കലാബന്‍ പട്ടേലും പറഞ്ഞു.

ആദ്യനാളുകളില്‍ യുവതി കുഞ്ഞുങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി കുഞ്ഞുങ്ങള്‍ വല്ലാതെ കരയാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

ഇതോടെയാണ് സിസിടിവി കാമറകള്‍ സ്ഥാപിച്ചതെന്നും ഇവര്‍ പ്രതികരിച്ചു.

Related posts

Leave a Comment