പൊക്കം ആറടി മൂന്നിഞ്ച്, തൂക്കം 432 കിലോ! ഹോബി ട്രാക്ടറുമായി വടംവലി നടത്തല്‍! ലോകത്തിലെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനേക്കുറിച്ചറിയാം!

nintchdbpict000293890885പാക്കിസ്ഥാനിലെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. പാക്കിസ്ഥാനിലെ 25 കാരനായ അര്‍ബാബ് ഖിസെര്‍ ഹയാത്താണത്. സാധാരണ പൊണ്ണത്തടിയുള്ളവര്‍ക്ക് ആരോഗ്യവും ശക്തിയും കുറവാണെന്നാണ് പൊതുവേ കരുതി വരുന്നത്. എന്നാല്‍ ഈ പാക്കിസ്ഥാന്‍കാരന്റെ കാര്യം നേരെ തിരിച്ചാണ്.

ആറടി മൂന്നിഞ്ച് പൊക്കവും 432 കിലോ തൂക്കവുമുള്ള ആജാനുബാഹുവാണ് ഇയാള്‍. ട്രാക്ടറുമായി വടംവലി നടത്തിയാല്‍ വിജയം ഹയാത്തിനായിരിക്കുമെന്ന് സുനിശ്ചിതമാണ്. ബ്രേക്ക്ഫാസ്റ്റിന് 36 മുട്ടകളാണ് ഹയാത്ത് അകത്താക്കുന്നത്. ഹെര്‍ക്കുലീസിന്റെ കരുത്ത് നേടുകയാണ് ഈ യുവാവിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ട്രാക്ടറുമായി ഹയാത്ത് വടം വലി നടത്തി വിജയിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തനിക്കൊരു വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനാകണമെന്ന ആഗ്രഹം ഈ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നല്ല ശരീരം തനിക്ക് തന്ന ദൈവത്തോട് നന്ദിപ്രകടിപ്പിക്കുന്നുവെന്നും ഹയാത്ത് പറയുന്നു.

nintchdbpict000293890755

ഹയാത്തിന്റെ ദൈനംദിന ആഹാരക്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദിനംപ്രതി 10,000 കലോറി ഭക്ഷണം അദ്ദേഹം അകത്താക്കുന്നുണ്ട്.പ്രാതലിന് കഴിക്കുന്ന 36 മുട്ടകള്‍ക്ക് പുറേമേ 7 കിലോ
മാംസവും അഞ്ച് ലിറ്റര്‍ പാലും വിവിധ ആഹാരപദാര്‍ത്ഥങ്ങളും അദ്ദേഹം കഴിക്കുന്നുണ്ട്. ഇത്രയും ശരീരഭാരമുണ്ടെങ്കിലും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഹയാത്ത് പറയുന്നു. അമിതമായ ഭാരം മൂലം താന്‍ മരുന്നുകള്‍ കഴിക്കുന്നില്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഹയാത്ത് വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ മര്‍ദാന്‍ നഗരത്തിലാണിദ്ദേഹം ജീവിക്കുന്നത്.
nintchdbpict000293890754
ലോക വെയിറ്റിങ് ലിഫ്റ്റിങ് ചാമ്പ്യനാകാന്‍ വേണ്ടിയുള്ള നിരന്തരപരിശ്രമത്തിലാണ് ഹയാത്തിപ്പോള്‍. ജപ്പാനില്‍ നടന്ന ഒരു ചാമ്പ്യന്‍ ഷിപ്പില്‍ താന്‍ 10,000 ഐഎസ്ബി ഉയര്‍ത്തിയെന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. തന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടുന്നുമുണ്ട്.

തന്റെ പ്രദേശത്ത് ഹയാത്ത് നിലവില്‍ ഒരു താരമാണ്. നിത്യേന നിരവധി പേരാണ് ഹയാത്തിനെ കാണാന്‍ വേണ്ടി വീട്ടിലെത്തുന്നത്. ഇവര്‍ ഇദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതും പതിവാണ്. ഇവിടുത്തുകാരുടെ ആരാധനയും ആദരവും തനിക്കേറെ ലഭിക്കുന്നുവെന്നാണ് ഹയാത്ത് പറയുന്നത്.എന്നാല്‍ വെയിറ്റ്‌ലിഫ്റ്റിംഗിന് പാക്കിസ്ഥാനില്‍ ഏറെ അവസരങ്ങളൊന്നുമില്ലെന്ന് ഹയാത്ത് പറയുന്നു. അടുത്ത് തന്നെ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Related posts