സമീറിനെ ചതിച്ചത് ഫേസ്ബുക്ക് ! രണ്ടു ഭാര്യമാരും തമ്മില്‍ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയപ്പോള്‍ പൊളിഞ്ഞത് വലിയ നുണക്കഥ…

 

ലഖ്നൗ: ഫേസ്ബുക്ക് പലരുടെയും ജീവിതം തകര്‍ക്കാറുണ്ട്. ലഖ്‌നൗ സ്വദേശി സമീര്‍ അവരില്‍ ഒരാളാണ്. തന്റെ ഭര്‍ത്താവ് ഒമ്പത് തവണ വിവാഹം കഴിച്ചെന്ന് പറഞ്ഞ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ബിസിനസുകാരനായ സമീറിന്റെ ജീവിതം കട്ടപ്പുകയായത്. അഫ്ഷയെന്ന യുവതിയാണ് താന്‍ സമീറിന്റെ ഏഴാമത്തെ ഭാര്യയാണെന്നു പറഞ്ഞ് പരാതി നല്‍കിയത്.

സമീറിന്റെ ചുറ്റിക്കളികളെക്കുറിച്ച് അഫ്ഷ പറയുന്നതിങ്ങനെ…നേഹ എന്ന ഒരു സ്ത്രീ ഭരത്താവിന്റെ മൊബൈലിലേക്ക് സ്ഥിരമായി വിളിക്കാറുണ്ട്. സമീറിന്റെ ഫോണില്‍ ഒന്നു തൊടാന്‍ പോലും സമ്മതിക്കാറുണ്ടായിരുന്നില്ല. ഒരു തവണ അഫ്ഷ സമീറിനെ കബളിപ്പിച്ച് ആ സ്ത്രീയുടെ നമ്പര്‍ തരപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടു.

ആ സമയത്ത് സമീറിന്റെ ബന്ധുവിന്റെ ഭാര്യയാണെന്നാണ് അവര്‍ പറഞ്ഞതെന്ന് അഫ്ഷ പറഞ്ഞു. വിവിധ അക്കൗണ്ടുകളിലേക്ക് ഭര്ത്താവ് പണമയച്ചതും, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബിസിനസ് ടൂറുകളും അഫ്ഷയില്‍ കൂടുതല്‍ സംശയമണ്ടാക്കി. തന്റെ പണവും കാറുമെല്ലാം സമീര്‍ ഉപയോഗിക്കാറുണ്ടെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഫേസ്ബുക്കില്‍ യാസ്മീന്‍ എന്ന സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് അഫ്ഷക്ക് ലഭിക്കുന്നത്. താന്‍ സമീറിന്റെ ഭാര്യയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ നേഹയെക്കുറച്ച് അടുത്ത കാലത്ത് താന്‍ അറിഞ്ഞതായും യാസ്മീന്‍ അഫ്ഷയോട് പറഞ്ഞു.

അതോടെ സമീറിന്റെ കള്ളത്തനങ്ങള്‍ വെളിച്ചത്തായി. ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ സമീറിന്റെ രണ്ട് ഭാര്യമാരും പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചു. ബിസിനസ് ടൂര്‍ കഴിഞ്ഞ് സമീര്‍ വീട്ടിലേക്കെത്തിയപ്പോള്‍ അഫ്ഷ പൊലീസിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

എന്നാല്‍ തന്റെ തമാശകള്‍ അഫ്ഷ കാര്യമായെടുത്തതാണ് പ്രശ്നമെന്നും വെറും മൂന്നു തവണ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ എന്നും സമീര്‍ സമ്മതിച്ചു. പൊലീസ് ഇപ്പോള്‍ സമീറിനെ ചോദ്യം ചെയ്തു വരികയാണ്.ചിറ്റോര്‍ഗറുകാരനായ ഇയാള്‍ മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

നേഹ എന്ന ഭാര്യയില്‍ മൂന്നു കുട്ടികളുമുണ്ടെന്ന് പോലീസ് കണ്ടെത്തി. എന്തായാലും ഫേസ്ബുക്ക് സമീറിനോട് ചെയ്തത് ഒരു വല്ലാത്ത ചതിയായിപ്പോയി.

 

 

Related posts