രാമങ്കരി: സാന്പത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയെയും അംബാനിയെയും സഹായിച്ചതിന്റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത് നീലംപേരൂർ പഞ്ചായത്ത് വികസന സെമിനാർ കുറച്ചു നേരത്തേക്ക് ബഹളത്തിൽ മുങ്ങുന്നതിന് കാരണമായി. ‘എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങളുമായി വീണ്ടും പി.സി. ജോർജ് രംഗത്തെത്തിയത് സദസിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് പി.സി ക്ഷമാപണം നടത്താൻ തയാറായതോടെ രംഗം ശാന്തമാകുകയായിരുന്നു. അപ്പോഴേക്കും സംഭവം പ്രദേശത്ത് വിവാദമായിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശശികുമാർ, മെംബർമാരായ രാകേഷ് പണിക്കർ, വിനോദ് ജി. പണിക്കർ, ബിന്ദു ഹരിദാസ്, രജനി സന്തോഷ്, കോൺഗ്രസ് നേതാവ് പി.ടി. സ്കറിയ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
Read MoreCategory: All News
ജാഗ്രതൈ! മൂന്നാറിൽ പടയപ്പയുണ്ട്, സർക്കാരും
പടയപ്പ എന്ന കാട്ടാന മൂന്നാറിൽ കൊലവിളി നടത്തുകയാണ്. ശനിയാഴ്ച ടൂറിസ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തു. കാറ് നാമാവശേഷമാക്കി. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ കറുപ്പുസ്വാമിയുടെ ഓട്ടോ തകര്‍ത്തു. ഭാഗ്യത്തിനു കൊല്ലപ്പെട്ടില്ല. ആന മടങ്ങിക്കഴിയുന്പോൾ വനംവകുപ്പുകാരെത്തും. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. മൂന്നാറിലെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്നു വർഷമായി പടയപ്പയെന്ന കാട്ടാന നാട്ടുകാരുടെയും ലോകമെങ്ങുനിന്നുമുള്ള സഞ്ചാരികളുടെയും ജീവനു ഭീഷണിയായി നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി. സർക്കാരും അതിന്റെ ഭാഗമായൊരു വനംവകുപ്പുമുണ്ട്. സത്യത്തിൽ ഈ വിധി നാം തെരഞ്ഞെടുത്തതല്ലേ? കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പടയപ്പ നാല്പതു വാഹനങ്ങളെങ്കിലും ആക്രമിച്ചു. നിർത്തിയിട്ടിരുന്നവയാണ് ആദ്യമൊക്കെ ആക്രമിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസും ലോറിയും മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ആക്രമണത്തിനിരയായി. ബസിനുള്ളിലേക്കു തുമ്പിക്കൈ ഇട്ട് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളുണ്ടായി. മുന്‍പൊക്കെ വലിയ…
Read Moreകുട്ടിനിക്കറിട്ട് പരാതി വാങ്ങിയെന്നത് വ്യാജ പ്രചാരണം: യുവതിക്കും ഓൺ ലൈൻ ചാനലിനുമെതിരേ പോലീസ് കേസ്
ചെങ്ങന്നൂർ : സിഐ കുട്ടി നിക്കർ ധരിച്ച് പരാതി സ്വീകരിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിക്കും ഓൺ ലൈൻ മീഡിയ ഉടമയ്ക്കുമെതിരെ വ്യാജ പ്രചാരണത്തിന് പോലീസ് കേസെടുത്തു. കിടു ഓൺ ലൈൻ മീഡിയ ഉടമ വിഷ്ണു വിജയൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ എന്നിവർക്കെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സി ഐ കുട്ടിനിക്കർ ധരിച്ച് സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ എത്തിയെന്നും പരാതി നൽകാൻ ശ്രമിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യൂണിഫോം ധരിച്ചില്ലന്നും കാണിച്ച് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ ഈ സംഭവം അന്വേഷിച്ചപ്പോൾ അതിൽ വ്യാജ പ്രചാരണമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചെങ്ങന്നൂർ സിഐ എ.സി. വിപിനെതിരെയാണ് വ്യാജ പ്രചാരണം നടന്നത്. ഫോട്ടോകൾ ഉൾപ്പടെയാണ്…
Read Moreപുഷ്പകണ്ടത്ത് ഗൃഹനാഥന് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണി മൂലം; ഭൂമിവാങ്ങിയ അന്നുമുതൽ ഉപദ്രവും തുടങ്ങിയെന്ന് വീട്ടമ്മ
നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ഗൃഹനാഥന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണെന്ന് കുടുംബവും സ്വയംസഹായ സംഘവും ആരോപിച്ചു. അണക്കരമെട്ട് സ്വദേശിയായ യദുഭവനില് നടരാജന്(55) ആണ് കഴിഞ്ഞ എട്ടിന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗിയും കൂലിപ്പണിക്കാരനുമായ നടരാജനും ഭാര്യ ഷീലയും വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടം അണക്കരമെട്ട് റോഡരികില്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തറ കെട്ടുന്നതിന് മണ്ണ് നീക്കുന്ന സമയം മുതല്‍ ചിലര്‍ റവന്യു വകുപ്പിനും മറ്റും പരാതി നല്കി തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതായി ഷീല പറഞ്ഞു. ഏറ്റവുമൊടുവില്‍ സ്ഥലത്തെ രണ്ട് ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചപ്പോള്‍ അതിനെതിരേയും പരാതി നല്കി. വില്ലേജ് ഓഫീസില്‍നിന്നാണെന്നും പറഞ്ഞ് രണ്ടു പേര് വന്ന് വീടുപണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വന്‍ തുക പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നടരാജൻ…
Read Moreറീത്തൊരുക്കുന്നവരുടെ കർഷക അവാർഡ്!
മികച്ച കർഷകനുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. സംസ്ഥാന ഹോർട്ടികോർപിന്റെ ഹൈബ്രിഡ് കൃഷിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പച്ചക്കറി കർഷകൻ ഏലിയാസ് ജീവനൊടുക്കി. വിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെ പച്ചക്കറി കൃഷിക്കുള്ള സബ്സിഡി തുകയിൽനിന്ന് 1,03,000 രൂപ അനുവദിക്കാൻ തീരുമാനിച്ചത്രേ. ഈ തുക നേരത്തേ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ഒരു പക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതു ശരിയാണെങ്കിൽ, ചെറിയൊരു ആശ്വാസമാകേണ്ടിയിരുന്ന ആ തുക റീത്താക്കി മാറ്റിയതാരാണ്? ഉദ്യോഗസ്ഥരാണോ? സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തണലിൽ, വനം വകുപ്പിലേത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥപ്രഭുക്കൾ ഏതാണ്ട് അസാധ്യമാക്കിത്തീർത്ത, കാർഷികവൃത്തി കർഷകർക്കു തിരിച്ചുകൊടുക്കണം. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധ ഘടകങ്ങൾക്കെതിരേ സമരം നടത്തുന്നതിനൊപ്പം നാട്ടിലെ കാര്യംകൂടി പരിഗണിക്കണം. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായിരുന്ന അമ്പാട്ട് ഏലിയാസിന്റെ കഥ കേരളത്തിലെ ആയിരക്കണക്കിനു കർഷകരുടെ ജീവിതത്തിന്റെ നേർചിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി പച്ചക്കറി ഉത്പാദിപ്പിച്ചുപോന്ന കർഷകനായിരുന്നെങ്കിലും…
Read Moreആലിൻ; നോന്പിനൊരു സ്നേഹവിഭൂതി
ഇലപൊഴിയും കാലമാണ്. പക്ഷേ, നമ്മുടെയാരുടെയും മനസിൽനിന്നു സ്നേഹത്തിന്റെ ഒടുവിലത്തെ ഇലയും വീണിട്ടില്ല. കാരണം, വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നാലു പേർക്കായി അവയവങ്ങൾ പങ്കുവച്ച ആലിൻ ഷെറിൻ ഏബ്രഹാം എന്ന 10 മാസം തികയാത്ത കുഞ്ഞിനെയോർത്ത് മിഴി നനയാത്തവരില്ല. സ്നേഹ-സാഹോദര്യത്തിന്റെ ഒരൊറ്റ ചിറകടിക്കുമുന്നിൽ തികച്ചും വ്യത്യസ്തരായിരുന്ന നാം അലിഞ്ഞുപോയി. ക്രൈസ്തവർ ഇന്നു വലിയനോന്പിലേക്കു പ്രവേശിക്കുകയാണ്. ആലിൻ തുറന്നിട്ട സ്നേഹസംസ്കാരത്തിന്റെ കിളിവാതിൽക്കൽനിന്നാകട്ടെ തുടക്കം. ജാതി-മത-രാഷ്ട്രീയങ്ങളുടെ പേരിലൊന്നും സഹജീവികളെ വെറുക്കാത്ത മനുഷ്യരാകാൻ ആലിൻസ്മരണ സ്നേഹവിഭൂതിയാകട്ടെ. ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ…
Read Moreവന്ദേമാതരം,വന്ദേ മതേതരം!
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു. മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം. മുന്‍പിത് ഒരു മിനിറ്റും ഒന്‍പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ…
Read Moreടെട്രാറ്റേനിയം പൈകടെ: വൈദികന്റെ പേരിൽ പുതിയ സസ്യവർഗം
പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽനിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരു സസ്യവർഗത്തെ ഗവേഷകർ കണ്ടെത്തി. ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്. കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദരസൂചകമായാണ് സസ്യത്തിന്റെ പേര്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഗവേഷകർ ഈ പേര് തെരഞ്ഞെടുത്തത്. സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളിലാണ് ഈ പുതിയ സ്പീഷീസ് വളരുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഈ സ്പീഷിസിലെ ഏകദേശം 150 ചെടികൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ സസ്യത്തിന്റെ അപൂർവതയും…
Read Moreറിട്ടയേർട്ട റെയിൽവേ ഉദ്യോഗസ്ഥൻ ദാമോദരേട്ടന്റെ തീവണ്ടി വീടിന് പരശുറാം എക്സ്പ്രസ് മതിൽ
കാഞ്ഞങ്ങാട്: രണ്ടുവർഷം മുമ്പ് തീവണ്ടി കോച്ചുകളുടെ രൂപത്തിൽ അപ്പാർട്ട്മെന്റ് നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ പെരിയ ചാലിങ്കാലിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ടി. ദാമോദരൻ കേരളത്തിന്റെ ക്ലാസിക് ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിന്റെ രൂപത്തിൽ വീടിന് ചുറ്റുമതിലൊരുക്കി. മതിലിന്റെ ഒരറ്റം പരശുറാമിന്റെ ഡീസൽ എൻജിന്റെയും മറ്റു ഭാഗങ്ങൾ കോച്ചുകളുടെയും ഒരു വശത്തിന്റെ രൂപത്തിലാണ് ഒരുക്കിയിട്ടുള്ളത്. വഴിയാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി രണ്ട് ടാപ്പുകളും മതിലിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം 21 ന് മതിലിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഇതിനുശേഷം എല്ലാദിവസവും രാവിലെയും വൈകുന്നേരവും ആറിന് ട്രെയിൻ എൻജിന്റെ ചൂളംവിളിയുടെ മാതൃകയിൽ ഇവിടെനിന്ന് അലാറവും മുഴങ്ങും. പഴയ കാലങ്ങളിൽ ഈ ഭാഗങ്ങളിൽ പുല്ല് ശേഖരിക്കാനെത്തുന്നവർക്ക് ദാമോദരന്റെ അമ്മ ആച്ച സൗജന്യമായി കുടിവെള്ളവിതരണം നടത്തിയിരുന്നു. ഇതിന്റെ ഓർമ നിലനിർത്താൻ കൂടിയാണ് മതിലിൽ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിച്ചത്. ദാമോദരൻ നിർമിച്ച…
Read Moreപന്നികളെ ഒഴിവാക്കി, തോക്ക് മനുഷ്യർക്കുനേരേ
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽനിന്നു കായികവിനോദ ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിക്കൊണ്ട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവിറക്കിയിട്ടുണ്ട്. വിള സംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ ഉള്ള തോക്ക് ലൈസൻസുകാർ കുറവായതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ മറ്റു ഷൂട്ടർമാരെ അനുവദിച്ചിരുന്നത്. അതുകൊണ്ട് ചെറിയ തോതിലെങ്കിലും കാട്ടുപന്നിശല്യം കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. സ്വാഭാവികമായും കാട്ടുപന്നികൾ പെരുകുകയും, സ്വയരക്ഷാമാർഗങ്ങളുള്ള വനം ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. വനംവകുപ്പിനെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിനു ശേഷിയില്ലെന്നറിയാം. അതുകൊണ്ട്, തോക്കോ അന്പോ വില്ലോ ബീഡിപ്പടക്കമോ എന്തുപയോഗിച്ചാലും വേണ്ടില്ല മനുഷ്യരെ കൊലയ്ക്കു കൊടുക്കരുത്. 2020ലാണ് കാർഷികവിളകൾക്ക് കേടുപാടുകൾ വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ വനം വകുപ്പിന് അധികാരം നൽകിയത്. ഒരു ഗുണവുമുണ്ടായില്ല. 2022 മേയിൽ പന്നികളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ മേധാവികൾക്കും നൽകി പുതിയ ഉത്തരവിറക്കി. വനംവകുപ്പിന്റെ കഴിവില്ലായ്മയ്ക്ക്…
Read More