കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയ ദിലീപിനെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മി രാജിവച്ചത്. ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി നിലവില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അവര്‍. ദിലിപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നതിന് പിന്നാലെയും തന്റെ വിമര്‍ശനം ശക്തമായ ഭാഷയില്‍ തന്നെ അവര്‍ രേഖപ്പെടുത്തി. ‘വിധിയില്‍ ഒട്ടും ഞെട്ടലില്ല. ഇത് മുന്‍പേ എഴുതിവെച്ച വിധിയാണെന്ന് താന്‍ നാല് വര്‍ഷം മുന്‍പ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.…
Read MoreCategory: All News
സിഡ്നിയിലെ തീവ്രവാദിയും കീഴടക്കിയ ഹീറോയും
ഓസ്ട്രേലിയയുടെ പഹൽഗാമായി മാറിയിരിക്കുകയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച്. ലോകസമാധാനത്തിനു ഭീഷണിയും യുദ്ധങ്ങളുടെ ഉത്പാദനകേന്ദ്രവുമായ ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ടു സന്തതികൾ 15 നിരപരാധികളെ ഇതര മതസ്ഥരായതിനാൽ കൊന്നുതള്ളി. “രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’’ എന്നാണ് ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അപലപിച്ചത്. പക്ഷേ, അദ്ദേഹം ഒരു ഹീറോയുടെ പേരുകൂടി പ്രഖ്യാപിച്ചു- അഹമ്മദ് അൽ അഹമ്മദ്. മുമ്പൊരു തോക്കുപോലും ഉപയോഗിച്ചിട്ടില്ലാത്ത ആ സഹോദരൻ പാഞ്ഞെത്തി തീവ്രവാദിയെ കീഴ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ആളുകൾ കൊല്ലപ്പെടാതിരുന്നത്. അദ്ദേഹം ഓസ്ട്രേലിയയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ അഭിമാനമായിരിക്കുന്നു. അഹമ്മദ് അൽ അഹമ്മദിന്റെ മതം സംബന്ധിച്ച് സർക്കാർവൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇയാൾ ലബനീസ് വംശജനായ ക്രൈസ്തവനാണെന്ന് റിപ്പോർട്ടുണ്ട്. ഞായറാഴ്ച, യഹൂദ ആഘോഷമായ ‘ഹനൂക്ക’യുടെ ആദ്യദിനം ആഘോഷിക്കാൻ കടൽത്തീരത്തെത്തിയവർക്കു നേരേയാണ് പാക് വംശജരായ സാജിദ് അക്രവും മകൻ നവീദ് അക്രവും നിറയൊഴിച്ചത്. യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. 10…
Read Moreജനത്തെ പീഡിപ്പിച്ചാൽ വിധിയിൽ അപ്പീലില്ല
ജനാധിപത്യത്തിന്റെ ഏറ്റവും സൗമ്യവും അന്തസാർന്നതുമായ മാർഗമുപയോഗിച്ച് ഭരിക്കുന്നവർക്കും പ്രതിപക്ഷത്തുള്ളവർക്കും കേരളത്തിലെ സമ്മതിദായകർ വ്യക്തമായൊരു സന്ദേശം കൊടുത്തിരിക്കുന്നു. യുഡിഎഫിന്റെ വന്പൻ വിജയം അവരുടെ ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾ തങ്ങൾ കൈവശം വച്ചിരുന്ന സീറ്റുകൾപോലും നിഷ്കരുണം തിരിച്ചെടുത്ത് ജനം യുഡിഎഫിനു നൽകിയെന്ന് എൽഡിഎഫ് സമ്മതിക്കണം. പരിമിതമെങ്കിലും തിരുത്താൻ സമയമുണ്ട്. പക്ഷേ, ആനുകൂല്യമെല്ലാം വാങ്ങിയിട്ടു നമുക്കിട്ടു വച്ചു എന്ന ജനാധിപത്യ അവഹേളനമാണ് ഉള്ളിലെങ്കിൽ അർഹിക്കുന്നത് ഇരന്നുവാങ്ങുമെന്നേ പറയാനുള്ളൂ. ഏതായാലും തെരഞ്ഞെടുപ്പു ഫലത്തോടെ രാഷ്ട്രീയ മത്സരം കഴിയണം, ഇനി മുന്നണിയേതായാലും വികസനത്തിൽ മത്സരിക്കാനുള്ള സമയമാണ്. കോർപറേഷന്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ തൂത്തുവാരിയും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം നിന്നുമാണ് യുഡിഎഫ് തേരോട്ടം നടത്തിയത്. ഒരുപക്ഷേ, ജനത്തിന്റെ ഈ ഉള്ളിലിരിപ്പ് യുഡിഎഫ് പോലും തിരിച്ചിറിഞ്ഞിട്ടുണ്ടാകില്ല. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനേക്കാൾ വലിയ വാർത്ത, അവിടെ അര നൂറ്റാണ്ടിനടുത്ത് ഭരിച്ച എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടെന്നും…
Read Moreസാമ്പത്തികശക്തിയുടെ ‘വയറ്റിപ്പിഴപ്പുകൾ’
അങ്ങനെ വന്ദേമാതരത്തെ രക്ഷിക്കാൻ പാർലമെന്റിൽ നവദേശസ്നേഹികൾ പോരാടുന്പോഴാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ പുതിയ റിപ്പോർട്ട് പത്രങ്ങൾ അച്ചടിച്ചത്. ഇന്ത്യയിൽ ദരിദ്രരും സന്പന്നരും തമ്മിലുള്ള അന്തരം വലിയതോതിൽ നിലനിൽക്കുന്നു. 40 ശതമാനം വരുമാനവും ഒരു ശതമാനം ആളുകളുടെ കൈയിലാണത്രേ. 58 ശതമാനം വരുമാനം വെറും 10 ശതമാനത്തിന്റെ കൈയിൽ. ബാക്കി 90 ശതമാനം പേർക്കുള്ളത് 42 ശതമാനം! വീണ്ടും അരിച്ചുനോക്കിയാൽ ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ടാകും. എന്നിട്ടും നമ്മൾ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി. ചങ്ങാത്ത മുതലാളിത്തം പുതിയ കാര്യമല്ല. എൻഡിഎ സർക്കാർ അവരെ കൂടുതൽ ചേർത്തുനിർത്തിയെന്നേയുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലൂടെ എത്രയെത്ര തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും പ്രകടനപത്രികളും ഒഴുകിപ്പോയി! ഈ ദാരിദ്ര്യക്കണക്കുകൾ കേൾപ്പിക്കാതിരിക്കാനാണ് അവർ ദൈവത്തെയും മതത്തെയും ദേശീയതയെയും അധ്വാനവർഗത്തെയുമൊക്കെ ആണയിട്ടു നമ്മെ വിഭജിക്കുന്നതെന്നു നാം വിശ്വസിക്കുന്നുമില്ല. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പാരീസ് സ്കൂള്‍ ഓഫ്…
Read Moreജർമൻ ശൈത്യകാലമല്ല ഇന്ത്യൻ പാർലമെന്റാണ് മുഖ്യം
“പാർലമെന്റ് അംഗങ്ങൾ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ബഹളംവച്ചുകൊണ്ടിരിക്കാൻ ഞാൻ ശ്രദ്ധ പുലർത്തും. അല്ലെങ്കിൽ അവർ ചിന്തിക്കാൻ തുടങ്ങും.”- ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടുമുന്‍പും അതിനുശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകളാണ്. ഏതാണ്ട് അതേ പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി നോക്കാം. 2025 ഡിസംബർ ഒന്ന്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്. തെലുങ്കാനയിലെ കോൺഗ്രസ് രാജ്യസഭാ എംപി രേണുക ചൗധരിയുടെ കാർ പാർലമെന്റ് വളപ്പിലെത്തി. കാറിനുള്ളിൽ ഒരു പട്ടിക്കുട്ടിയുമുണ്ട്. അപകടത്തിൽ പെടാതിരിക്കാൻ വഴിയിൽനിന്നു കാറിൽ കയറ്റിയതാണെന്നായിരുന്നു രേണുകയുടെ മറുപടി. നായയെ വളപ്പിൽ കയറ്റിയത് അനാദരവാണെന്നു ഭരണപക്ഷം. പാർലമെന്റിൽ ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി. അതേസമയം, രാജ്യമാകെ നിറഞ്ഞ തെരുവുനായകളെക്കുറിച്ചോ അവയുടെ കടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യരെക്കുറിച്ചോ ചർച്ചയില്ല. പിന്നെ 10 മണിക്കൂർ ‘വന്ദേമാതരം’ ചർച്ച. 150 വർഷം മുന്‍പ് എഴുതിയ പാട്ടിലെ ഒഴിവാക്കിയ വരികളുടെ പേരിൽ മരിച്ചുപോയ…
Read Moreഓസ്ട്രേലിയയ്ക്കു കുട്ടികളാണു വലുത്
കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമോയെന്നു ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കേ ഓസ്ട്രേലിയ അതങ്ങു നിരോധിച്ചു. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിക്കുന്ന ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ, കുട്ടികൾക്കു സമൂഹമാധ്യമ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. സഹജീവികളോടു നേരിട്ടു സംവദിക്കുന്നതിൽനിന്നും ഇടപഴകുന്നതിൽനിന്നും അകറ്റി ഏകാന്തതയിലേക്കു തള്ളുന്ന വലയിൽനിന്നു കുട്ടികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഫലങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. എതിരഭിപ്രായങ്ങളുമുണ്ട്. പക്ഷേ, അതൊന്നും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും മുകളിലല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഓസ്ട്രേലിയയുടെ വാക്സിൻ ഫലപ്രദമാകുമോയെന്നറിയാൻ ലോകത്തിന് ആകാംക്ഷയുണ്ട്. കാരണം, പ്രശ്നം എല്ലായിടത്തുമുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്ന നിർദേശം ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും. കൗതുകകരമായ കാര്യം, നിരോധനത്തെ എതിർക്കുന്നതിൽ മുന്നിലുള്ളത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളാണെന്നതാണ്. സ്വാഭാവികമായും അഭിപ്രായസ്വാതന്ത്ര്യവാദികളും എതിർക്കുന്നുണ്ട്. അതേസമയം, മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ സർക്കാരിനൊപ്പമാണ്.…
Read Moreവന്ദേമാതരത്തിന്റെ ശക്തി സ്വാതന്ത്ര്യസമരത്തിലാണ്
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികമാണ്. പക്ഷേ, ഒരിക്കൽ ഈ രാജ്യത്തെ ഒന്നിപ്പിച്ച ആ ദേശഭക്തിഗാനം ഇപ്പോൾ ഭിന്നതയുടെ ചർച്ചാവിഷയമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വന്ദേമാതരം നീട്ടിപ്പാടുന്നു. ലക്ഷക്കണക്കിനു ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്നു പാർലമെന്റിൽ പറഞ്ഞ പ്രധാനമന്ത്രി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നേതാക്കളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തെ സാമ്രാജ്യവിരുദ്ധ കൊടുങ്കാറ്റാക്കിയപ്പോൾ സംഘപരിവാർ എവിടെയായിരുന്നു എന്ന ചോദ്യം കോൺഗ്രസിന്റേതല്ല, ചരിത്രത്തിന്റേതാണ്. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെയല്ല, സ്വാതന്ത്ര്യസമരം വന്ദേമാതരത്തെയാണ് സൃഷ്ടിച്ചത്. ഒന്നിനെയും നിന്ദിക്കരുത്. 1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. 1870കളിൽ, ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ…
Read Moreജനവിധിയെ മാനിക്കുന്നു; സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ജനവിധിയെ മാനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം. ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ തങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തിയെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതേസമയം സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറി: പോലീസുകാരനെതിരെ കേസെടുത്തു
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പ്രിസൈഡിംഗ് ഓഫീസറോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ കേസെടുത്തു. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം എയുപി സ്കൂളിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സിവിൽ പോലീസ് ഓഫീസർ സനൂപ് ജോണിനെതിരെയാണ് പരാതി ഉയർന്നത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും മോശമായി പെരുമാറിയെന്നും പ്രിസൈഡിംഗ് ഓഫീസർ അനസൂയ നൽകിയ പരാതിയിൽ പറയുന്നു. പോളിംഗ് ഡ്യൂട്ടിക്കെത്തിയ സിവിൽ പോലീസ് ഓഫീസർ മുണ്ടും ഷർട്ടും ധരിച്ചെത്തിയത് അനസൂയ ചോദ്യം ചെയ്തു. നിങ്ങൾ എന്താ സാരി ഉടുക്കാത്തതെന്ന് ചോദിച്ച് ഇയാൾ ബഹളമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
Read Moreആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്
തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.
Read More